Monday, August 10, 2020

സ്വൂഫികൾ: പ്രഗത്ഭമതികളുടെ വിലയിരുത്തൽ

‎‎         ☪️ സ്വൂഫി ധാര-03
സ്വൂഫികളുടെ നേതാവായ ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു:
സ്വൂഫി ഭൂമി പോലെയാണ്. ഭൂമിയിൽ എന്തും ഏതും വലിച്ചെറിയപ്പെടും.എന്നാൽ നല്ലതേ ഭൂമി മുളപ്പിക്കുകയൊള്ളൂ.. സദ് വൃത്തർക്കും ദുർവൃത്തർക്കും ചവിട്ടാം ഭൂമിയിൽ. സ്വൂഫി ആകാശം പോലെയാണ്. ഏവർക്കും അത് തണൽ വീഴ്ത്തുന്നു. സ്വൂഫി മഴ പോലെയാണ്. എല്ലാവർക്കും ജലം നൽകുന്നു.

ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) തൻ്റെ താഇയ്യത്തുൽ കുബ്റാ എന്ന കവിതാ സമാഹാരത്തിൽ പറയുന്നു: സ്വൂഫി വിഭാഗത്തിൻ്റെ പാത ആദ്യം മുതൽ അവസാനം വരെ പരിശോധിച്ചോളൂ, ഒരിടത്തും കിതാബ് സുന്നത്തിനെതിര് കാണാൻ സാധിക്കുകയില്ല. അവരെ കുറിച്ച് വേണ്ടാത്തത് പറയുന്നവരെ നീ ഒഴിവാക്കിയേക്ക്.നാശത്തിൽ നിന്നും ബിദ്അത്തിൽ നിന്നും ഫിത് നയിൽ നിന്നും രക്ഷ അവിടെ മാത്രമാണ്. ഖുർആൻ സുന്നത്ത് മുറുകെ പിടിച്ചവർ വിജയികളെത്രെ... അല്ലാഹുവിൻ്റെ പ്രീതി അവരിലുണ്ട്.. അതല്ലേ സുപ്രധാനം....

ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി (റ) പറയുന്നു: ഏത് യുഗത്തിലും നാം കാണുന്ന കാഴ്ച്ച ആപൽ ഘട്ടങ്ങളിൽ പണ്ഡിത വരേണ്യർ അതാതു കാലത്തെ സ്വൂഫി മാരോട് ദുആക്ക് ആവശ്യപ്പെടുന്നതാണ്. എന്നാൽ മറിച്ച് കാണുന്നില്ല. സ്വൂഫി മാർഗം അത്യുത്തമമാണന്നതിന് ഈ ഒരു തെളിവ് മാത്രം മതി....

ഇമാം ഹുജ്ജത്തുൽ ഇസ്‌ലാം അബൂ ഹാമിദുൽ ഗസ്സാലി (റ) പറയുന്നു: ''ദുൻയാവിലും ആഖിറത്തിലും ഒരിക്കലും ഇടിഞ്ഞു വീഴാത്ത ശരീഅത്തിൻ്റെ ഫൗണ്ടേഷനിൻ മേലാണ് സ്വൂഫികൾ കയറിയിരിക്കുന്നത്. മറ്റുള്ളവരാകട്ടെ അതിൻ്റെ ചാരത്തും.,''

അതു കൊണ്ട് സ്വൂഫിസം ഒരു വ്യത്യസ്ത അനുഭവമാണ്. അത് ലഭിക്കാത്തവരാണ് സ്വൂഫിസത്തേയും സ്വൂഫികളെയും വിമർശിക്കുന്നതായി കാണുന്നത്.ആകെ കൂടി തൻ്റെ വശത്തുള്ള മാനദണ്ഡം സ്വൂഫിസത്തെ കുറിച്ചുള്ള അനുഭവജ്ഞാനമില്ലായ്മയാണ്.ഈ മാനദണ്ഡം വച്ച് അളക്കുകയും വിധി പറയുകയും ചെയ്യുന്നു അവർ. സ്വൂഫിസം രുചിച്ചറിയാത്തവർ സ്വൂഫിസത്തെ കുറിച്ച് വിധി പറഞ്ഞ് മുസ് ലിം സമൂഹത്തെ നാശത്തിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുകയാണ്.

ചുരുക്കത്തിൽ സ്വൂഫികൾ കയറിച്ചെല്ലാത്ത മേഖലകളില്ല. ഇസ് ലാമിൻ്റെ സമ്പൂർണ്ണ നില നിൽപ്പിനാവശ്യമായ മുഴുവൻ കാര്യങ്ങളും പ്രയോഗവത്കരണത്തിൽ കൊണ്ടുവരുന്നവരാണവർ.ഇസ് ലാമിൻ്റെ വിശാലത മനസ്സിലാക്കേണ്ടത് സ്വൂഫികളിലൂടെയാണ്.ഇസ് ലാമിൻ്റെ അനിർവചനീയ പര്യായപദങ്ങളായി അവർ ഇന്നും ജീവിക്കുന്നു.

ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നും അവരെ ആശ്രയിക്കുന്നു. സമാധാനത്തിൻ്റെ ആശ്രയ കേന്ദ്രങ്ങളായി അവർ സ്വൂഫികളെ വിലയിരുത്തുന്നു. അതിനുള്ള മകുടോദാഹരണങ്ങളാണ് സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീനുൽ ചിശ്തി (റ), ഹസ്റത്ത് നിസാമുദ്ധീൻ ഔലിയ (റ), ഖുത്വുബുദ്ദീൻ ബഖ്തിയാർ കാക്കി (റ), ശാഹുൽ ഹമീദുന്നാഹൂരി (റ), ഇബ്റാഹീം ബാദുഷ ഏർവാടി (റ), മമ്പുറം തങ്ങൾ ( റ ), ബാനീ നൂറുൽ ഇർഫാൻ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരി എന്ന കുന്നത്തേരി തങ്ങൾ ( റ ) തുടങ്ങിയ സ്വൂഫിവര്യർ.....


നാഥൻ അവരുടെ മദദ് ലഭിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ... ആമീൻ

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം


സ്വൂഫികൾ: മദ്ഹബിൻ്റെ ഇമാമുകളുടെ വീക്ഷണത്തിൽ

‎‎         ☪️ സ്വൂഫി ധാര-02 ☪️

ഇമാം മാലിക് (റ)

ഇമാം തതാ ഈ (റ) തൻ്റെ ശർഹ് മുഖദ്ദിമത്തി ഇബ്നുറുശ്ദിൽ എടുത്തുദ്ധരിച്ചതും നിരവധി വഴികളിലൂടെ വന്നതുമായ മാലിക് (റ)വിൻ്റെ പ്രസ്ഥാവന ശ്രദ്ധിക്കുക: 
മഹാൻ പറഞ്ഞു: 
ഒരാൾ സ്വൂഫിയായി, ഫിഖ്ഹ് പഠിച്ചില്ല. എങ്കിൽ അവൻ നിരീശ്വരവാദിയായി.ഫിഖ്ഹ് പഠിച്ചു പക്ഷെ, സ്വൂഫിയായില്ല എങ്കിൽ അവൻ തെമ്മാടിയായി.രണ്ടും ഒരുമിച്ച് കൂട്ടിയവൻ യാഥാർത്ഥ്യം എത്തിച്ചവനായി

ഈ വചനം ഇമാം സറൂഖ് (റ) എടുത്തുദ്ധരിച്ചതിന് ശേഷം പറയുന്നു

ഇമാം മാലിക് (റ) ൻ്റെ ഈ വാക്യങ്ങളിൽ നിന്ന് മഹാൻ സ്വൂഫിയായിരുന്നു എന്ന് ബോധ്യമായി.കാരണം സ്വൂഫിയായിരുന്നില്ലെങ്കിൽ മഹാനവകളുടെ പ്രവർത്തനത്തിനെതിരെപ്രസ്താവന നടത്തിയതായി വരും.

ഇമാം അബൂഹനീഫ (റ)

ഇമാമുൽ അഅളം അബൂഹനീഫ (റ) സ്വൂഫികളെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. സ്വൂഫികളുടെ സദസ്സുകളിൽ സംഭവിക്കാനുള്ള പ്രകടനങ്ങളിൽ ചിലതിൻ്റെ ഇസ് ലാമികമാനം ചോദിച്ചപ്പോൾ മഹാൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു:

 അല്ലാഹുവിന് ചില ദാസൻമാരുണ്ട്. അവർ തങ്ങളുടെ ദഫ്ഫുകളെ കൊണ്ടും കുഴലുകളെ കൊണ്ടും സ്വർഗത്തിൽ കടക്കുന്നവരാണ്

 (തുഹ്ഫത്തു അഹ് ലിൽ ഫുതൂഹാത്തി വൽ അദ് വാഖ് )

അബൂഹനീഫ (റ) സ്വൂഫികളെ വിമർശിക്കാൻ തുനിഞ്ഞിരുന്നില്ലെന്നും അവരിൽ നിന്നുണ്ടാകുന്ന പ്രവർത്തനങ്ങളെ ഇസ് ലാമിക വിരുദ്ധമല്ലാത്ത രീതിയിൽ വ്യാഖ്യാനിക്കുന്നവരും മറ്റുള്ളവരെ വ്യാഖ്യാനിക്കണമെന്ന് പഠിപ്പിക്കുന്നവരുമായിരുന്നു എന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.

കർമ്മ ശാസ്ത്ര പണ്ഡിതനായി അറിയപ്പെട്ട അബൂഹനീഫ (റ) സ്വൂഫിവര്യനായ ഇമാം അത്വാഉ (റ)ൻ്റെ പിറകെ നടന്നത് കൗതുകമായി തോന്നേണ്ട കാര്യമില്ല. കാരണം സ്വൂഫികളോടുള്ള സാമീപ്യം അനന്തമായ ആത്മജ്ഞാനത്തിൻ്റെ നിദാനമാണ്. മാത്രമല്ല, അബൂഹനീഫ (റ) അവസാന വർഷങ്ങളിൽ ജഅഫറുസ്സ്വാദിഖ് (റ) എന്ന സയ്യിദായ മഹാനുമായി ബന്ധപ്പെട്ട് സ്വൂഫി മാർഗ്ഗത്തിൽ പ്രവേശിച്ചു

.രണ്ട് വർഷത്തെ ആ ജീവിതത്തെ കുറിച്ച് ഇമാം അവർകളുടെ പ്രസ്ഥാവന ആധുനിക പണ്ഡിതരുടെ കണ്ണ് തുറപ്പിച്ചിരുന്നുവെങ്കിൽ!
മഹാനവർകൾ പറഞ്ഞു: എൻ്റെ ആരണ്ട് വർഷം ഇല്ലായിരുന്നുവെങ്കിൽ അബൂഹനീഫ നശിച്ചുപോകുമായിരുന്നു.

എത്ര വലിയ പണ്ഡിത കേസരികളാണങ്കിലും സ്വൂഫി സാന്നിദ്ധ്യം അനിവാര്യമാണന്ന് അടയാളപ്പെടുത്തുകയാണിവിടെ.....

ത്വരീഖത്ത് അവജ്ഞയോടെ കാണുന്ന ചില കർമ്മശാസ്ത്ര പണ്ഡിതരുള്ള ഈ കാലഘട്ടത്തിൽ ലോകപ്രശസ്ത കർമ്മശാസ്ത്ര പണ്ഡിതരായിരിക്കെ തന്നെ അബൂ ഹനീഫ (റ) സ്വൂഫികളുടെ ശൈഖ് കൂടിയായിരുന്നു എന്നത് അവിടുത്തെ ത്വരീഖത്തിൻ്റെ സിൽസില നോക്കിയാൽ കാണാം..

(ഹനഫി കർമ്മ ശാസ്ത്ര പണ്ഡിതൻ ഇമാം ഹസ്ഫഖി (റ) ആസിൽസില ഉദ്ധരിക്കുന്നുണ്ട് )

അതോടൊപ്പം ഒരു കർമ്മ ശാസ്ത്ര പണ്ഡിതൻ സ്വൂഫി കൂടിയായിരിക്കണം എന്ന ബോധ്യപ്പെടുത്തലും അവരിൽ നിന്ന് ദീൻ പഠിച്ചാലേ പരിപൂർണ്ണമാവുകയൊള്ളൂ എന്ന അടയാളപ്പെടുത്തലുമാണ് അബൂഹനീഫ (റ) പ്രവർത്തിപഥത്തിൽ കാണിച്ചു തരുന്നത്

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

[ തുടരും... ]

വാജിബാത്ത് മാല - 104

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

✦•┈•✦•┈•✦•┈•✦•┈•✦•┈•✦

 വാജിബാത്ത് മാല - 104

⊱⋅─────⊱◈◈◈⊰─────⋅⊰ 


بسم الله الرحمن الرحيم 

 

""തരം തിരിത്ത് ഉരത്തുള്ള അസ്വ് ൽ ആറാണ് എനിയത്തെ


ദ് അഹദായെ സ്വമദിന്ന് അബീദ കൊണ്ട് എന്നും


തജബ്ബുറായ് അധികാരം നടത്താം എണ്ട്


ഉറയ്ക്കലും ഹിദായത്തിൽ നടത്തിക്കൽ പെരിയോനിൽ


ഒരിക്കലും വുജൂബ് അല്ലെന്ന് അറിയലുമേ ഇതിയിൽ


ഉരത്തേ പോൽ അസ്വ് ലുസ്സാബിഉം തമാമേ""

അസ്വ് ല് ഏഴ്:


ഗുണകരമായത് നിർബന്ധമോ? [ തുടർച്ച ]


സുന്നീപക്ഷം


മഹാന്മാരായ പണ്ഡിതർ രേഖപ്പെടുത്തി: ഒരു അടിമക്ക് ഗുണകരമായത് നൽകൽ അല്ലാഹുവിന്റെ മേൽ നിർബന്ധമില്ല. നിർബന്ധമായിരുന്നെങ്കിൽ ഭൗതിക പാരത്രിക ലോകങ്ങളിൽ ശിക്ഷാർഹനായ, ദരിദ്രനായ, സത്യനിഷേധിയെ അല്ലാഹു സൃഷ്ടിക്കുമായിരുന്നില്ല. കാരണം ആ അടിമക്ക് ഗുണകരമായത് നിത്യശിക്ഷയേക്കാൾ അവനില്ലാതിരിക്കലാണ്. അതുപോലെ അല്ലാഹു അടിമകൾക്ക് അനുഗ്രഹം ചെയ്യുന്നതിലും ഹിദായത്ത് നൽകുന്നതിലും മറ്റ് വിവിധ നന്മകൾ നൽകുന്നതിലും അവൻ നന്ദിയർഹിക്കുന്നവനുമാകുമായിരുന്നില്ല. കാരണം അതൊക്കെ അവന് നിർബന്ധമായത് ചെയ്യലല്ലേ ആകൂ. അതിന് നന്ദി ചെയ്യേണ്ടതില്ലല്ലോ? ""സന്മാർഗ്ഗത്തിലാക്കൽ അല്ലാഹുവിന്റെ  അനുഗ്രഹമാണെന്ന്'' ഖുർആൻ വ്യക്തമാക്കിയതാണ്. അതിന് നന്ദി ചെയ്യൽ അവന് നിർബന്ധമാണെന്ന് പണ്ഡിതന്മാർ ഏകോപിച്ചതുമാണ്. അതിനാൽ അല്ലാഹു അവന്റെ അടിമകൾക്ക് ഗുണകരമായത് നൽകൽ നിർബന്ധമില്ല എന്ന് വ്യക്തമാണ്.

 

അടിമക്ക് പ്രയോജനപ്രദമായത് നൽകൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്ന വാദത്താൽ ഉണ്ടാകുന്ന ചില കുഴപ്പങ്ങൾ കൂടി കാണുക.: നബി (സ്വ) ക്ക് നൽകിയ അനുഗ്രഹം അബൂ ജഹലിന് നൽകിയതിനേക്കാൾ മേലെയാകുമായിരുന്നില്ല. കാരണം ഓരോരുത്തർക്ക് ഗുണപ്രദമായത് അവൻ നൽകിയെന്നേയുള്ളൂ. അതിൽ ഏറ്റ വ്യത്യാസം കണക്കാക്കാനില്ല. മറ്റൊന്ന് പാപസുരക്ഷിതത്വം, തൗഫീഖ്, പ്രയാസ ദുരീകരണം, വിശാലത എന്നിവ ചോദിക്കുന്നതിന് ഒരു അർത്ഥവും ഉണ്ടാകുമായിരുന്നില്ല. കാരണം അടിമകളിൽ ഒരോരുത്തരിൽ അല്ലാഹു പ്രവർത്തിക്കാത്തത് കുഴപ്പമുള്ളതും അവ ഒഴിവാക്കൽ അല്ലാഹുവിന് നിർബന്ധവുമാണല്ലോ? നന്മയായിരുന്നെങ്കിൽ അവൻ ഒഴിവാക്കുമായിരുന്നില്ലല്ലോ? അപ്പോൾ അടിമ ബുദ്ധിമുട്ടിലകപ്പെട്ടാൽ ഈ വാദമനുസരിച്ച് അതാണ് അവന് ഗുണകരം. അതുകൊണ്ടാണ് അല്ലാഹു അവന് ബുദ്ധിമുട്ട് നൽകിയത്. അതിനാൽ ആ ബുദ്ധിമുട്ട് നീക്കാൻ ആവശ്യപ്പെടൽ നിരർത്ഥകമാണല്ലോ? എന്നാൽ ഈ കാര്യങ്ങൾ ചോദിക്കാമെന്ന് ഹദീസുകളാലും ഇജ്മാഇനാലും സ്ഥിരപ്പെട്ടതാണ്. അതിനാൽ ഇതിലും മുഅ്തസിലീ വാദം തള്ളപ്പെട്ടുപോയി. അടിമക്ക് ഗുണകരമായത് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്ന മുഅ്തസിലീ തത്വത്തിന്റെ എന്നല്ല അവരുടെ കൂടുതൽ തത്വങ്ങളുടെയും പിഴവുകൾ, കുഴപ്പങ്ങൾ വളരെ വ്യക്തമാണ്. ഇലാഹീ ജ്ഞാനങ്ങളെ കുറിച്ചുള്ള അവരുടെ പോരായ്മയും - അവർ അല്ലാഹുവിന്റെ ജലാലിയ്യത്തിനെയും അവന്റെ വിശേഷണങ്ങളുടെ പരിപൂർണ്ണതയെയും മനസ്സിലാക്കിയിട്ടില്ലാത്തതും ഇന്ദ്രിയങ്ങൾക്കതീതനായ അല്ലാഹുവിനെ തങ്ങളുടെ ബുദ്ധിക്കനുസരിച്ച് ഇന്ദ്രിയാധീനമായതിനോട് സാമ്യപ്പെടുത്തലുമാണ്  ഈ കുഴപ്പത്തിന് കാരണം. ഒരു യജമാനൻ തന്റെ അടിമക്ക് ഉപകാര പ്രദമായത് ചെയ്യൽ നിർബന്ധമാണെന്ന് അവർ പറയുന്നത് പോലെ.

 

മേൽ വിവരിച്ചത് മനസ്സിലാക്കുമ്പോൾ ഒരാളെ സന്മാർഗ്ഗത്തിലാക്കലും അല്ലാഹുവിന് നിർബന്ധമില്ലെന്ന് വ്യക്തമാകും. അതാണ് ഹിദായത്തിൽ നടത്തിക്കൽ പെരിയോനിൽ ഒരിക്കലും നിർബന്ധമില്ല എന്ന് പറഞ്ഞത്. ഇവിടെയും മുഅ്തസിലത്ത് എതിർപക്ഷത്താണ്. അവരുടെ വാദപ്രകാരം അടിമകളെ ഹിദായത്താക്കൽ അല്ലാഹുവിന് നിർബന്ധമാണ്. പക്ഷെ, ഇതും പ്രമാണവിരുദ്ധവും അബദ്ധവുമാണ്. രേഖകളുടെ പിൻബലം ഇതിലും അഹ് ലുസ്സുന്നത്തിന് തന്നെയാണ്. ""അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗ്ഗത്തിലാക്കും, ഉദ്ദേശിക്കുന്നവരെ ദുർമാർഗ്ഗത്തിലാക്കും'', ""അവനുദ്ദേശിക്കുന്നവരെ നേർവഴിയിൽ ചേർക്കും'' തുടങ്ങിയ ആയത്തുകൾ വ്യക്തമാക്കുന്നത് ഹിദായത്തും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണെന്നാണ്. നിർബന്ധമായിരുന്നെങ്കിൽ ""ഉദ്ദേശിക്കുന്നവരെ'' എന്ന് അവൻ പറഞ്ഞതിന് അർത്ഥമുണ്ടാകുമായിരുന്നില്ല. മാത്രവുമല്ല, ഹിദായത്തും മറ്റും അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്ന് വന്നാൽ അവൻ സ്വയേഷ്ടം പ്രവർത്തിക്കാൻ കഴിവുള്ളവനല്ല എന്ന അസംഭവ്യത ഉണ്ടാകുകയും ചെയ്യും. അതിനാൽ അടിമകൾക്ക് ഗുണപ്രദമായത് നൽകലും സന്മാർഗ്ഗത്തിലാക്കലും അല്ലാഹുവിന് നിർബന്ധമില്ല. ഇതാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഏഴാമത്തെ അസ്വ് ലായി വന്ദ്യരായ പിതാവ് (റ) ഈ വരികളിൽ നമ്മെ പഠിപ്പിക്കുന്നത്.


(തുടരും.)

വസ്തുതകളെപ്പറ്റി തർക്കിക്കാതെ അതിന്റെ നിജസ്ഥിതി കണ്ടെത്തുക..


ഉണർത്തുപെട്ടി 


         10/08/2020

          MONDAY 

       20 Dhul Hijjah 1441


 വസ്തുതകളെപ്പറ്റി തർക്കിക്കാതെ അതിന്റെ നിജസ്ഥിതി കണ്ടെത്തുക..


 മനസ്സ് വെച്ചാൽ പല തർക്കങ്ങളും നമുക്ക് ഒഴിവാക്കാം, മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങൾ ഒട്ടുമിക്കപ്പോഴും ചെയ്യുക...


 വിവരമുള്ളവർ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും, പക്ഷെ വിവരം കെട്ടവർ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക...


 തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു അകലുകയല്ല, വസ്തുനിഷ്ഠമായ സമീപനത്തോടെ ചർച്ചചെയ്തു ആഹ്‌ളാദകരമായ സമന്വയത്തിലെത്തുകയാണ് ആരോഗ്യപരമായ രീതി... നാഥൻ അനുഗ്രഹിക്കട്ടെ....

ഖുർആൻ ഓതുന്നിടത്ത് ശാന്തി ഉണ്ടാകും

 

ഹദീസുകളിലൂടെ ഇന്ന്

                  115


    ഖുർആൻ ഓതുന്നിടത്ത് ശാന്തി ഉണ്ടാകും


✒️ ﻭَﻋَﻦِ اﻟْﺒَﺮَاءِ ﺑْﻦِ ﻋَﺎﺯِﺏٍ رضي الله عنه ﻗَﺎﻝَ: «ﻛَﺎﻥَ ﺭَﺟُﻞٌ ﻳَﻘْﺮَﺃُ ﺳُﻮﺭَﺓَ اﻟْﻜَﻬْﻒِ ﻭَﺇِﻟَﻰ ﺟَﺎﻧِﺒِﻪِ ﺣِﺼَﺎﻥٌ ﻣَﺮْﺑُﻮﻁٌ ﺑِﺸَﻄَﻨَﻴْﻦِ ﻓَﺘَﻐَﺸَّﺘْﻪُ ﺳَﺤَﺎﺑَﺔٌ ﻓَﺠَﻌَﻠَﺖْ ﺗَﺪْﻧُﻮ ﻭَﺗَﺪْﻧُﻮ، ﻭَﺟَﻌَﻞَ ﻓَﺮَﺳُﻪُ ﻳَﻨْﻔِﺮُ، ﻓَﻠَﻤَّﺎ ﺃَﺻْﺒَﺢَ ﺃَﺗَﻰ اﻟﻨَّﺒِﻲَّ - ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓَﺬَﻛَﺮَ ﺫَﻟِﻚَ ﻟَﻪُ، ﻓَﻘَﺎﻝَ: " ﺗِﻠْﻚَ اﻟﺴﻜﻴﻨﺔ ﺗَﻨَﺰَّﻟَﺖْ ﺑِﺎﻟْﻘُﺮْﺁﻥِ» ﻣُﺘَّﻔَﻖٌ ﻋَﻠَﻴْﻪِ.

(مشكوة)

 ബറാഉബ്നു ആസിബ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരാൾ അൽ-കഹ്ഫ് സൂറത്ത് പാരായണം ചെയ്തു. അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് കുതിരയെ കയറ് കൊണ്ട് കെട്ടിയിടപ്പെട്ടിരിക്കുന്നു. ആ സമയത്ത്  ഒരു മേഘം അദ്ദേഹത്തെ പൊതിഞ്ഞു. ആ മേഘം (മേലെ നിന്നും താഴോട്ട്) അടുത്തടുത്ത് വരാൻ തുടങ്ങി. അരികിലുണ്ടായിരുന്ന കുതിര വിരണ്ടു. പ്രഭാതമായപ്പോൾ  അദ്ദേഹം ഇക്കാര്യം തിരുനബിﷺയോട് പറഞ്ഞപ്പോൾ നബി (സ) പറഞ്ഞു: "ഖുർആൻ കാരണം ഇറങ്ങിയ ശാന്തിയാണത്."

  (മിശ്കാത്ത്)


 ഹദീസിൽ പരിമർശിച്ച "സകീനത്ത്" എന്ന് പദത്തിന് നിരവധി വ്യാഖ്യാനങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു:


ﻭَﻗَﺎﻝَ اﻟﻨَّﻮَﻭِﻱّ رحمه الله: ﻭَاﻟْﻤُﺨْﺘَﺎﺭ: ﺃَﻧَّﻬَﺎ ﺷَﻲْء ﻣﻦ ﻣﺨﻠﻮﻗﺎﺕ اﻟﻠﻪ ﺗَﻌَﺎﻟَﻰ ﻓِﻴﻪِ ﻃﻤﺄﻧﻴﻨﺔ ﻭَﺭَﺣْﻤَﺔ ﻭَﻣَﻌَﻪُ ﻣَﻼَﺋِﻜَﺔ ﻳَﺴْﺘَﻤِﻌُﻮﻥ اﻟْﻘُﺮْﺁﻥ.(عمدة القاري)


പ്രബലമായ അഭിപ്രായം സകീനത്ത് എന്നത് അല്ലാഹുﷻവിന്റെ സൃഷ്ടികളിൽ പെട്ട ഒരു വസ്തുവാണ്. അതിൽ ശാന്തിയും റഹ്‌മത്തുമുണ്ട്. അതിന്റെ കൂടെ ഖുർആൻ കേൾക്കാൻ മലക്കുകളുമുണ്ടാവും...

  (ഉംദതുൽ ഖാരി)


➖➖➖➖➖➖➖➖

  ♥️ഗുണ പാഠം♥️

➖➖➖➖➖➖➖➖


ഉസൈദിബ്നു ഹുളൈർ(റ) ആയിരുന്നു പാരായണം ചെയ്തത്. അദ്ദേഹത്തിന്റെ പാരായണം കേട്ട് സമാധാനത്തിന്റെ മലക്കുകളിറങ്ങി. അതുകണ്ടാണു കുതിര വിരണ്ടത്. മറ്റൊരു ഹദീസിൽ സൂറത്തുൽ ബഖറ പാരായണം ചെയ്തപ്പോഴും ഇത് പോലെ സംഭവിച്ചതായി കാണാം. ആ നിവേദനത്തിൽ നബി ﷺ ഓതിയ സ്വഹാബിയോട്,  "താങ്കൾ പാരായണം തുടർന്നിരുന്നുവെങ്കിൽ മറ്റുള്ളവർക്കുകൂടി മലക്കുകളെ കാണാമായിരുന്നു" എന്ന് പറഞ്ഞതായി വന്നിട്ടുണ്ട്...


✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

 ഹോം പേജ് ലിങ്ക്

Sunday, August 9, 2020

ഭൂമിയും ആകാശവും കയ്യിലൊതിക്കിയവർ

ഭൂമിയും ആകാശവും കയ്യിലൊതിക്കിയവർ..

സുന്നികൾ നിലപാട് വ്യക്തമാക്കുന്നു

ഹസൻ ഇർഫാനി എടക്കുളം / ഖുത്വുബിയത്ത് വിശദീകരണം. Part - 11

അർശും കുർസും ഖലമും ലൗഹും കാണുന്നവർ

ലൗഹും ഖലമും മുത്ത് നബി(സ)ക്ക് അറിയാം...

ആകാശങ്ങൾക്കപ്പുറമുള്ള ഹരിത ഗോപുരം

ഭൂമി ഒരുണ്ട പോലെ എൻ്റെ കയ്യിലാണന്ന് പറഞ്ഞവർക്കുള്ള തെളിവ്...?

അർശിങ്കൽ ചെല്ലാൻ പറ്റുമോ?

തുടങ്ങിയ വിശയങ്ങൾ...