Wednesday, September 30, 2020

അറിയാത്തതിനെക്കുറിച്ച് അറിയില്ല എന്ന് തന്നെ പറയണം....

ഹദീസുകളിലൂടെ ഇന്ന് -166

അറിയാത്തതിനെക്കുറിച്ച്  അറിയില്ല എന്ന് തന്നെ പറയണം....

عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.

ജുബൈർ ബിൻ മുത്ഇം -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് അവിടുത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ...! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി -ﷺ- പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്‌രീൽ (അ) വന്നപ്പോൾ നബി -ﷺ- ഇക്കാര്യം ചോദിച്ചു… ജിബ്‌രീൽ പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.”  … (അങ്ങനെ ജിബ്‌രീൽ (അ) അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി -ﷺ- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടി(ചന്ത)കളാണ്.” (അഹ്മദ്: 16744)*
 ♥️ഗുണ പാഠം♥️

മനുഷ്യരിൽ ഏറ്റവും ഉത്തമനായ റസൂൽ -ﷺ- യും മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ  -عَلَيْهِ السَّلَامُ- ഉം അറിയാത്ത ഒരു കാര്യത്തേക്കുറിച്ച് ചോദ്യം വന്നപ്പോൾ ഒരു മടിയുമില്ലാതെ അറിയില്ലെന്ന് പറഞ്ഞതു നോക്കൂ.... അപ്പോൾ എന്താണ് നമ്മെ ഈ മഹത്തരമായ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്?! അറിവില്ലെങ്കിൽ അറിയില്ലെന്ന് പറയുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മാത്രമല്ല, എല്ലാത്തിനും മറുപടി പറയുന്നതും, അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുന്നതുമാണ് യഥാർത്ഥത്തിൽ തനിച്ച വിഡ്ഢിത്തവും ബുദ്ധിശൂന്യതയും.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “അല്ലാഹു സത്യം! ജനങ്ങൾ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നവൻ തന്നെയാകുന്നു തനിച്ച ഭ്രാന്തൻ!” (ഇബ്ത്വാലുൽ ഹിയൽ)

ഇബ്‌നു മസ്ഊദ് വിശേഷിപ്പിച്ച ഈ ഭ്രാന്തിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കട്ടെ. ദീനിന് ഉപകാരം ചെയ്യുന്നവരായി അല്ലാഹു നമ്മെ മാറ്റട്ടെ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ദീനിന് ഉപദ്രവമുണ്ടാക്കുന്നവരായി അല്ലാഹു നമ്മെ മാറ്റാതിരിക്കട്ടെ,  ആമീൻ....

Tuesday, September 29, 2020

ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ

ഉണർത്തുപെട്ടി

         30/09/2020
              WEDNESDAY 
             *12 Safar 1442*

 ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ പിന്നെ ഒരാൾക്ക്‌ എന്ത് ചെയ്യുന്നതിനും ഒരു മടിയുമുണ്ടാവുകയില്ല...

 സ്വന്തം തെറ്റുകളിൽ ലജ്ജ തോന്നുക വിശ്വാസത്തിന്‍റെ ഭാഗമാണ്...

 ലജ്ജ നന്മയല്ലാതെ കൊണ്ടുവരികയില്ല...

 വളർ‍ന്നുവരുന്ന കുട്ടികളിലും ലജ്ജാശീലം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ അവരും തോന്നിയപോലെ നടക്കുക സ്വാഭാവികമാണ്...

 ഉത്തമരായ ഒരു തലമുറയെ വർത്തെടുക്കുന്നതിനു ലജ്ജാശീലം അനിവാര്യമാണ്... നാഥൻ അനുഗ്രഹിക്കട്ടെ

Monday, September 28, 2020

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

ഹദീസുകളിലൂടെ ഇന്ന്-165

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ*

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)  പറഞ്ഞു: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)*

  ♥️ഗുണ പാഠം♥️

നിസ്കാരം കഴിഞ്ഞ ഉടന്‍ മുസ്വല്ല വിട്ട് പുറത്തുപോകാതെ അതേ സ്ഥലത്തുതന്നെ ഇരുന്ന് ദിക്റുകള്‍ ചെയ്യുന്നവന് മലക്കുകള്‍ പാപമോചനം തേടുന്നതാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ബത്വാൽ رحمه الله പറഞ്ഞു :* 

*من كان كثير الذنوب وأراد أن يحطها الله عنه بغير تعب؛فليغتنم ملازمة مكان مصلاه بعد الصلاة ليستكثر من دعاء الملائكة واستغفارهم له ، فهو مرجو إجابته [شرح صحيح البخاري ٣ / ١١٤]*

*"ആരാണോ ധാരാളം പാപം ഉണ്ടാവുകയും , അവയെ അല്ലാഹു അവനിൽ നിന്ന് യാതൊരു ക്ഷീണവും കൂടാതെ മായ്ച്ചു കളയണമെന്ന് ഉദ്ധേശിക്കുകയും ചെയ്യുന്നത്‌, അവനു വേണ്ടി മലക്കുകളുടെ ദുആയും പാപമോചനം തേടലും ധാരാളമായി ലഭിക്കാൻ വേണ്ടി നിസ്കാര ശേഷം അവന്റെ നിസ്കാര സ്ഥലത്ത്‌ തന്നെ കഴിഞ്ഞു കൂടുന്നതിനെ അവൻ മുതലാക്കിക്കൊള്ളട്ടെ, അത്‌ ഉത്തരം പ്രതീക്ഷിക്കപ്പെടുന്നതാണ്. നിസ്കാര ശേഷം എല്ലാ ദിക്റുകളും ദുആകളും നിർവ്വഹിച്ച ശേഷം മാത്രം എഴുന്നേറ്റു പോകുന്ന ഒരു പതിവ് പഴയ തലമുറയിൽ നാം കണ്ടിരുന്നു. പിന്നീട് ജീവിത സൗകര്യങ്ങൾ വർധിക്കുകയും അതോടൊപ്പം ചില പുത്തൻവാദക്കാരുടെ നൂതന തത്വങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ നല്ലൊരു വിഭാഗം വിശ്വാസികളും ആ രീതി കയ്യൊഴിഞ്ഞു. അതുകൊണ്ട് നഷ്ടം അവർക്ക് തന്നെയാണെന്ന് അവർ അറിയുന്നില്ല. അല്ലാഹു കാക്കട്ടെ, ആമീൻ.....*

അബ്ദുൽ റഹീം ഇർഫാനി*കോതമംഗലം*

കയ്പ്പേറും തിരിച്ചടികളെ ഉറച്ച മനക്കരുത്ത് കൊണ്ട് കീഴ്പ്പെടുത്തുക.

ഉണർത്തുപെട്ടി



         29/09/2020
           TUESDAY
           11 Safar 1442

 കയ്പ്പേറും തിരിച്ചടികളെ ഉറച്ച മനക്കരുത്ത് കൊണ്ട് കീഴ്പ്പെടുത്തുക...

 ഉണ്ടായ നഷ്ടങ്ങളോ, ഉള്ളിലുള്ള നിരാശനിറഞ്ഞ മനസ്ഥിതിയോ ഒന്നും തന്നെ നമ്മെ വിജയത്തിലേക്ക് നയിക്കില്ല...

 പുതിയ അവസരങ്ങളേയും നേട്ടങ്ങളേയും സ്വീകരിക്കാൻ മനസ്സിനെ സന്നദ്ധമാക്കാൻ ശ്രമിക്കുകയാണ് അടുത്ത നിമിഷം മുതൽ ചെയ്യേണ്ടത്...

 ഉറച്ച മനക്കരുത്തുണ്ടെങ്കിൽ നഷ്ടങ്ങളിൽ നിന്നും കോട്ടങ്ങളിൽ നിന്നും അത്ഭുതകരമായ ഒരു വിജയം നേടാനാവും... നാഥൻ അനുഗ്രഹിക്കട്ടെ......

Saturday, September 26, 2020

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

ഹദീസുകളിലൂടെ ഇന്ന്-163

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

وعن مسروقٍ ، قال : دَخَلْنَا على عبدِ اللهِ بْنِ مَسعُودٍ فقال : يا أَيُّهَا النَّاسُ ، مَنْ عَلِمَ شَيْئاً فَلْيَقُلْ بِهِ ، وَمَنْ لَمْ يَعْلَمْ ، فَلْيَقُلْ : اللهُ أعْلَمُ ، فَإنَّ مِنَ العِلْمِ أَنْ يَقُولَ لِمَا لا يَعْلَمُ : اللهُ أعْلَمُ . قالَ اللهُ تَعَالَى لِنَبِيِّهِ : ﴿ قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ ﴾

മസ്‌റൂഖ്‌(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്‌(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ജനങ്ങളേ ആർക്കെങ്കിലും വല്ലതും അറിയുമെങ്കിൽ അവൻ അത് പറയട്ടെ. അറിയാത്ത പക്ഷം അല്ലാഹുﷻവാണ് അറിയുന്നവൻ എന്നവൻ പറഞ്ഞുകൊള്ളട്ടെ. വിവരമില്ലാത്തതിനെ പറ്റി അല്ലാഹുﷻവാണ് അറിയുന്നവൻ എന്ന് പറയുന്നത് വിവേകത്തിന്റെ ലക്ഷണമാണ്. നബിﷺയോട് അല്ലാഹു ﷻ പറഞ്ഞിരിക്കുന്നു, പറയുക പ്രബോധനത്തിന് ഞാൻ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാൻ കൃത്രിമത്വം കാണിക്കുന്നവനുമല്ല.*  
   【ബുഖാരി】

♥️ഗുണ പാഠം♥️


അല്ലാഹുവിന്‍റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപമാണ് എന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
 
*ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മതപ്രബോധകരായി സ്വയം അവകാ ശപ്പെടുന്ന ചിലയാളുകൾ 'ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം' എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു. മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്‍റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്‍റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.*

*വാസ്തവത്തിൽ, ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അല്ലാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷ്മമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അല്ലാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തത് അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. ‘അറിയാത്ത കാര്യങ്ങൾ അറിയില്ലാ’ എന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ച് അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്‍റെയും അടയാളമാണ്.*

*മതപരമായ കാര്യങ്ങളിൽ ഇൽമ് ഉള്ള ഒരാൾ, അതിന്‍റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.*

*അറിവിന്‍റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അല്ലാഹു  അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌. എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അല്ലാഹുവിന്‍റെ പേരിൽ കളവു പറയലാണ്. അല്ലാഹുവിന്‍റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. "നമ്മുടെ പേരിൽ അദ്ദേഹം (നബി [സ]) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ദേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ദേഹത്തിന്‍റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ദേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല."  [അൽഹാഖ 44-47]
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മഹത്തുക്കളെക്കുറിച്ച്  ദുരാരോപണങ്ങൾ ഉന്നയിച്ച് പ്രചരിപ്പിച്ചവർ വിശുദ്ധ ദീനിന്റെ പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഗൗരവം ഉണർത്താൻ ഈ അവസരം വിനിയോഗിക്കുന്നു. അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീന്‍.....

അബ്ദുൽ റഹീം ഇർഫാനി
കോതമംഗലം


സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവും, സ്വയം തെളിയിക്കാനുള്ള സാധ്യതയുമാകണം ജീവിതം...

ഉണർത്തുപെട്ടി



         27/09/2020
                  SUNDAY
            09 Safar 1442

 എക്കാലവും പ്രകാശിക്കണം... സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവും, സ്വയം തെളിയിക്കാനുള്ള സാധ്യതയുമാകണം ജീവിതം...

 വെളിച്ചത്തിൽ നിൽക്കുന്നവർക്കെല്ലാം വെളിച്ചം ഉണ്ടാകണമെന്നില്ല. ചുറ്റിലുമുള്ള പ്രകാശത്തിന്റെ ആനുകൂല്യത്തിൽ തിളങ്ങുന്നവരാകും അവർ...

 പുറത്തുള്ള വെളിച്ചം മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ആനുകൂല്യങ്ങളുടെ അടിമകളാകാൻ മാത്രമായിരിക്കും വിധി...

 കാലാനുസൃതമായ ഊർജ്ജസംഭരണം നടത്താത്തവരെല്ലാം കരിന്തിരി കത്തുകയോ, അണഞ്ഞുപോകുകയോ ചെയ്യും, എക്കാലവും പ്രകാശിക്കുന്നവർ സ്വയം നവീകരണം നടത്തുന്നവരാണ്...

അബൂബക്കർ (റ) ( തുടർച്ച )അറിവും ബുദ്ധിയും

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ 
 
വാജിബാത്ത് മാല_152

 بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ*
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")*


അസ്വ് ല് ഏഴ്*   

അബൂബക്കർ (റ) ( തുടർച്ച )

അറിവും ബുദ്ധിയും

ഇമാം നവവി (റ) യിൽ നിന്ന് ഇമാം സുയൂഥി (റ) ഉദ്ധരിക്കുന്നു: ""അല്ലാഹുവാണെ സത്യം! നിസ്കാരവും സകാത്തും തമ്മിൽ അന്തരപ്പെടുത്തുന്നവരോട് നിശ്ചയം ഞാൻ യുദ്ധം ചെയ്യും. അല്ലാഹുവാണെ സത്യം! തിരുനബി (സ്വ) ക്ക് നൽകിയിരുന്ന സകാത്ത് അവർ എനിക്ക് നൽകാതിരുന്നാൽ അവരോട് ഞാൻ യുദ്ധം ചെയ്യും''. എന്ന അബൂബക്കറി (റ) ന്റെ വാചകം അദ്ദേഹത്തിന്റെ അത്യുന്നത അറിവിന് നമ്മുടെ പണ്ഡിതർ തെളിവാക്കിയിരിക്കുന്നു. ഇമാം ബുഖാരി (റ) യും മുസ് ലി (റ) മും ഉദ്ധരിച്ച ഹദീസിലുള്ളതാണീ വാചകം. അബൂബക്കർ (റ) സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും അധികം അറിവുള്ളയാളാണെന്നതിന് ഇതു കൊണ്ടും മറ്റും ശൈഖ് അബൂ ഇസ്ഹാഖ് തെളിവ് പിടിച്ചു. കാരണം ഈ വിഷയത്തിലെ വിധി മനസ്സിലാക്കുന്നതിൽ അബൂബക്കർ (റ) മറ്റ് സ്വഹാബികളേക്കാൾ മുന്നിലായിരുന്നു. പിന്നെ അബൂബക്കർ (റ) അവരുമായി ചർച്ച ചെയ്ത് മനസ്സിലാക്കി കൊടുത്തപ്പോൾ അബൂബക്കർ (റ) പറഞ്ഞത് ശരിയാണെന്ന് അവർക്ക് ബോധ്യമാവുകയും അദ്ദേഹത്തിന്റെ അഭിപ്രായത്തിലേക്ക് അവർ മടങ്ങുകയും ചെയ്തു. ഇബ്നു ഉമർ (റ) ൽ നിന്ന് : ""തിരുനബി (സ്വ) യുടെ കാലത്ത് ജനങ്ങൾക്ക് ഫത് വ  കൊടുത്തിരുന്നത് ആരാണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അബൂബക്കറും (റ) ഉമറും (റ) ആയിരുന്നു. അവരെയല്ലാതെ ഞാനറിയില്ല''.

അബൂ സഈദിൽ ഖുദ് രി (റ)യിൽ നിന്ന് : ജനങ്ങളോടുള്ള പ്രസംഗത്തിനിടെ തിരുനബി (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു ഒരടിമക്ക് ദുൻയാവോ അല്ലാഹുവിന്റെ പക്കലുള്ളതോ ഇവ രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകി. ആ അടിമ അല്ലാഹുവിന്റെയടുക്കലുള്ളത് തിരഞ്ഞെടുത്തു. ഇത് കേട്ട് അബൂബക്കർ (റ) കരഞ്ഞ് കൊണ്ട് പറഞ്ഞു: ഞങ്ങളുടെ മാതാപിതാക്കളെ അങ്ങേക്ക് ഞങ്ങൾ ദണ്ഡം നൽകുന്നു. ഏതോ ഒരടിമക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകിയതിന്റെ പേരിൽ അബൂബക്കർ (റ) കരയുന്നത് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. നബി (സ്വ) തങ്ങളായിരുന്നു തിരഞ്ഞെടുക്കാൻ അവസരം നൽകപ്പെട്ട ആ അടിമ. അത് ഞങ്ങൾക്ക് മനസ്സിലായില്ല. അത് മനസ്സിലാക്കിയത് അബൂബക്കർ (റ) ആയിരുന്നു. അബൂബക്കർ (റ) ഞങ്ങളിൽ ഏറ്റവും അറിവുള്ളയാളാണ്. തിരുനബി (സ്വ) പറഞ്ഞ തിരഞ്ഞെടുപ്പ് അവിടുന്നിന്റെ വഫാത്തിലേക്കുള്ള സൂചനയായിരുന്നു. അത് മനസ്സിലാക്കിയതിനാലാണ് തിരുനബി (സ്വ) യെ നിഴൽ പോലെ പിന്തുടർന്നിരുന്ന മഹാനവർകൾ അവിടുന്നിന്റെ വേർപാട് സഹിക്കവയ്യാതെ കരഞ്ഞത്. ഖുർആനും തിരുസുന്നത്തും എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും കൂടുതൽ അറിവുള്ളയാളായിരുന്നു അബൂബക്കർ (റ). പണ്ഡിതശ്രേഷ്ഠർ എല്ലാം പ്രമാണസഹിതം വിശദീകരിച്ചിട്ടുണ്ട്. ഒന്ന് കൂടി ഉദ്ധരിക്കാം: മൈമൂനു ബ്നു മിഹ്റാനിൽ നിന്ന്: അബൂബക്കർ (റ) ന്റെ അടുക്കൽ തർക്കവിഷയങ്ങൾ വന്നാൽ അദ്ദേഹം ഖുർആൻ നോക്കും. തർക്കക്കാർക്കിടയിൽ വിധിക്കാൻ പറ്റുന്നത് ഖുർആനിലെത്തിച്ചാൽ അത് കൊണ്ട് വിധിക്കും. ഖുർആനിലില്ലെങ്കിൽ തിരുനബി (സ്വ)യിൽ നിന്ന് അക്കാര്യത്തിൽ അദ്ദേഹം അറിഞ്ഞത് കൊണ്ട് വിധിക്കും. അതിലുമില്ലെങ്കിൽ ഈ വിഷയത്തിൽ തിരുനബി (സ്വ) യുടെ വിധി നിങ്ങൾക്കറിയുമോ എന്ന് മുസ് ലിംകളോട് അന്വേഷിക്കും. ചിലപ്പോൾ ധാരാളമാളുകൾ അദ്ദേഹത്തിനരികിൽ വന്ന് തിരുനബി (സ്വ) യുടെ വിധി പറഞ്ഞുകൊടുക്കും. നബി (സ്വ) യിൽ നിന്ന് മനഃപാഠമാക്കിയവരെ നമുക്ക് നൽകിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്ന് അദ്ദേഹം പറയും. തിരുനബി (സ്വ) യുടെ ചര്യയും ആ വിഷയത്തിലില്ലാതെ വന്നാൽ ജനങ്ങളിൽ ഉത്തമരെയും മുതിർന്നവരെയും വിളിച്ച് കൂട്ടി അവരുമായി ആലോചിക്കും. എന്നിട്ട് എല്ലാവരും യോജിക്കുന്ന അഭിപ്രായമനുസരിച്ച് വിധിക്കും.
 
അബൂബക്കർ (റ) എല്ലാറ്റിലുമെന്ന പോലെ സ്വപ്ന വ്യാഖ്യാനത്തിലും പ്രസംഗത്തിലും ഭാഷാ വൈഭവത്തിലും അഭിപ്രായ തികവിലും ബുദ്ധി മികവിലുമെല്ലാം മുൻപന്തിയിലായിരുന്നു. അംറ് ബ്നു ആസ്വി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിന് പിഴവ് സംഭവിക്കൽ നിശ്ചയം അല്ലാഹു വെറുക്കുന്നു''.

വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ആളും ഖുർആൻ സംബന്ധമായി കൂടുതൽ അറിയുന്ന ആളുമായിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ചുരുക്കത്തിൽ സ്വഹാബത്തിന്റെയിടയിൽ എല്ലാ വിഷയങ്ങളിലെന്ന പോലെ അറിവിലും ബുദ്ധിയിലും അബൂബക്കർ (റ) വളരെയധികം തികവിലും മികവിലുമായിരുന്നു.
 
*ശ്രേഷ്ഠത*

അമ്പിയാക്കൾക്ക് ശേഷം ജനങ്ങളിലേറ്റവും ശ്രേഷ്ഠൻ അബൂബക്കർ (റ) ആണെന്ന് അഹ് ലുസ്സുന്ന ഏകോപിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നീ ക്രമത്തിലാണ് ശ്രേഷ്ഠത. ഇബ്നു ഉമർ (റ) ൽ നിന്ന് : ""റസൂലുല്ലാഹി (സ്വ) തങ്ങൾ ഞങ്ങളിൽ ഉള്ളപ്പോൾ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലിയ്യ് (റ) എന്നിവരെ (ഈ ക്രമത്തിൽ) ഞങ്ങൾ ശ്രേഷ്ഠപ്പെടുത്തിയിരുന്നു''. അലിയ്യി (റ) ൽ നിന്ന്: അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) ക്ക് ശേഷം ഈ ഉമ്മത്തിൽ ഉത്തമർ അബൂബക്കർ (റ) ഉം ഉമർ (റ) ഉം ആണ്. അല്ലാമാ ദഹബി പറഞ്ഞു: ഇത് അലിയ്യി (റ) ൽ നിന്ന് അനിഷേധ്യമായി വന്ന നിവേദനമാണ്. അബൂബക്കറി (റ) നേക്കാൾ അലിയ്യി (റ) ന് ശ്രേഷ്ഠതയും മുൻഗണനയും നൽകുന്ന റാഫിള്വിയ്യാ എന്ന പിഴച്ച വിഭാഗത്തിന് ശക്തമായ പ്രഹരമാണ് അലിയ്യി (റ) ൽ നിന്നുള്ള ഈ റിപ്പോർട്ട്. ഉമർ ബ്നുൽ ഖത്വാബി (റ) ൽ നിന്ന്: അബൂബക്കർ (റ) ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഉത്തമനും തിരുനബി (സ്വ) ക്ക് ഞങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളയാളുമാണ്''. സുഹ് രി (റ) യിൽ നിന്ന് : നന്നായി പാടിയിരുന്ന ഹസ്സാൻ (റ) നോട് തിരുനബി (സ്വ) ചോദിച്ചു: അബൂബക്കറി (റ) നെ സംബന്ധിച്ച് നീ വല്ലതും പാടിയിട്ടുണ്ടോ? ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നീ ഒന്നു കൂടി അത് പാടൂ. ഞാൻ കേൾക്കട്ടെ. ശത്രുക്കൾ വളഞ്ഞപ്പോൾ ഹിറാ ഗുഹയിൽ തിരുനബി (സ്വ) യോടൊപ്പം ഉണ്ടായിരുന്നത് അദ്ദേഹമാണ്. തിരുനബി (സ്വ) യുടെ ഇഷ്ടതോഴനാണ്. സൃഷ്ടികളിൽ അദ്ദേഹത്തിന് തുല്യനില്ല എന്നീ ആശയങ്ങളുള്ള പദ്യങ്ങൾ പാടി അദ്ദേഹം പ്രശംസിച്ചു. അപ്പോൾ നബി (സ്വ)ചിരിച്ചു കൊണ്ട് പറഞ്ഞു: ഓ! ഹസ്സാൻ, നീ പറഞ്ഞത് വളരെ സത്യമാണ്!! മാല മൗലിദുകളിലൂടെയും മറ്റും മഹത്തുക്കളെ പ്രശംസിക്കുന്നതിനും പ്രകീർത്തിക്കുന്നതിനുമുള്ള വ്യക്തമായ തെളിവും എതിര് നിൽക്കുന്നവർക്കുള്ള ചുട്ട മറുപടിയുമാണ് ഈ സംഭവം. നിരവധി ഹദീസുകളും ആയത്തുകളും സ്വഹാബത്ത് അടക്കമുള്ള മഹത്തുക്കളുടെ വചനങ്ങളും അബൂബക്കർ (റ) ന്റെ ശ്രേഷ്ഠത സംബന്ധമായി കാണാവുന്നതാണ്.

(തുടരും.)