Wednesday, September 30, 2020
അറിയാത്തതിനെക്കുറിച്ച് അറിയില്ല എന്ന് തന്നെ പറയണം....
Tuesday, September 29, 2020
ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ
Monday, September 28, 2020
നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.
കയ്പ്പേറും തിരിച്ചടികളെ ഉറച്ച മനക്കരുത്ത് കൊണ്ട് കീഴ്പ്പെടുത്തുക.
Saturday, September 26, 2020
അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...
സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവും, സ്വയം തെളിയിക്കാനുള്ള സാധ്യതയുമാകണം ജീവിതം...
അബൂബക്കർ (റ) ( തുടർച്ച )അറിവും ബുദ്ധിയും
Friday, September 25, 2020
ദാനധർമ്മം: മാനവികതയുടെ ജീവനാടി....
കേവല മജ്ദൂബ്
അബൂബക്കർ (റ) ( തുടർച്ച )ധീരത
തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...
തേൻ പോലെ മധുരിക്കണമെങ്കിൽ, തേനീച്ചയെപോലെ ഒത്തൊരുമിക്കണം...
Tuesday, September 22, 2020
ഇമാമുകൾ
സ്വർഗ്ഗവും നരകവും ( തുടർച്ച ) സ്വർഗ്ഗത്തിലെ ഫത് വ
അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
വാജിബാത്ത് മാല -147
بسم الله الرحمن الرحيم
""തന്നേ എനി ആറാം അസ്വ് ല്‍ കൊണ്ടേ
തരത്താൽ വെളിവാക്കി പറയുന്നുണ്ടേ
ഉന്നൂൽ സുവർഗ്ഗവും നരകവുമേ
ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")
അസ്വ് ല്‍ ആറ്:
സ്വർഗ്ഗവും നരകവും ( തുടർച്ച )
സ്വർഗ്ഗത്തിലെ ഫത് വ
അറിവില്ലാത്തവർ ഭൗതിക ലോകത്ത് പണ്ഡിതരോട് ഫത് വ ചോദിക്കുന്നത് പോലെ സ്വർഗ്ഗത്തിലും ഫത് വ ചോദിക്കലും പണ്ഡിതരുടെ മറുപടിയുമുണ്ട്. സ്വർഗ്ഗത്തിൽ ഫത് വ നൽകുന്ന പണ്ഡിതരുടെ വിശേഷണം മഹത്തുക്കൾ രേഖപ്പെടുത്തിയിരിക്കുന്നു: ദുൻയാവിൽ അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ വ്യാപൃതരായിരുന്നു. ഈ അത്യുന്നത അനുഗ്രഹം നൽകിയതിൽ അവർ സന്തോഷവാന്മാരുമാകുന്നു. രക്ഷിതാവിനോട് അങ്ങേയറ്റം ഭയഭക്തിയുള്ളവരാണ്. വലിയ ജ്ഞാനികളാണെന്ന വാദം ഇല്ലാത്തവരാണ്. തന്നേക്കാൾ വലിയ അറിവുള്ളവൻ ഇല്ലെന്നുള്ള വാദം ഹഖിനെ തൊട്ട് തിരിക്കുന്നതാണ്. സമ്പൂർണ്ണജ്ഞാനവാദം ഒരു തികഞ്ഞ പണ്ഡിതന് ഭൂഷണമല്ലെന്ന് ഇമാം ശഅ്റാനിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്ദൃത വിശേഷണങ്ങളുള്ള ഉന്നതരായ പണ്ഡിതരാണ് സ്വർഗ്ഗത്തിൽ ഫത് വ നൽകുന്നവർ.
സ്വർഗ്ഗത്തിൽ ഫത് വ നൽകലിന് തെളിവുകളായി മഹത്തുക്കൾ ഉദ്ധരിച്ച ഹദീസുകളിൽ ഒന്ന് കാണുക: ""ജാബിർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗവാസികൾ പണ്ഡിതരിലേക്ക് ആവശ്യമാകുന്നതാണ്. സ്വർഗ്ഗവാസികൾ എല്ലാ വെള്ളിയാഴ്ചയും അല്ലാഹുവിനെ ദർശിക്കും. അപ്പോൾ അല്ലാഹു പറയും: നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ തേടിക്കൊള്ളുക. അപ്പോൾ പണ്ഡിതരിലേക്ക് തിരിഞ്ഞ് അവർ ചോദിക്കും: ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് എന്താണ് ഞങ്ങൾ തേടേണ്ടത്? ഇന്നയിന്ന കാര്യങ്ങൾ നിങ്ങൾ തേടുക എന്ന് പണ്ഡിതർ അവർക്ക് പറഞ്ഞുകൊടുക്കും. ഭൗതിക ലോകത്ത് പണ്ഡിതരെ ആവശ്യമുള്ളതു പോലെ സ്വർഗ്ഗത്തിലും പണ്ഡിതരെ ആവശ്യമാകുന്നതാണ്.
അവസാനത്തെയാൾ
ഇബ്നു ഉമർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരിൽ അവസാനത്തെയാൾ ജുഹൈനയിൽ നിന്നുള്ള ഒരു പുരുഷനാണ്. "ജുഹൈന' യെന്ന് അദ്ദേഹത്തിന് പറയപ്പെടും. മുഗീറയിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും സ്ഥാനം കുറഞ്ഞയാൾ ആരാണെന്ന് മൂസാനബി (അ) അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു: സ്വർഗ്ഗവാസികളെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിച്ച ശേഷം വരുന്ന ഒരാളാണ്. അദ്ദേഹത്തോട് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പറയപ്പെടും. ജനങ്ങളെല്ലാം അവരവരുടെ സ്ഥാനങ്ങൾ പിടിച്ച് കഴിഞ്ഞല്ലോ? ഇനി ഞാനെങ്ങനെ പ്രവേശിക്കുമെന്ന് അദ്ദേഹം ചോദിക്കും. അപ്പോൾ അദ്ദേഹത്തോട് ""ദുൻയാവിലെ രാജാക്കന്മാർക്കുണ്ടായിരുന്നതിന് തുല്യമായത് ലഭിക്കൽ നിനക്ക് തൃപ്തിയാണോ? എന്ന് ചോദിക്കപ്പെടും. ഞാൻ തൃപ്തിപ്പെട്ടുവെന്ന് അദ്ദേഹം പറയും. അദ്ദേഹത്തോട് അതും അതിനോട് തുല്യമായതും അതിനോട് തുല്യമായതുമുണ്ട് എന്നിങ്ങനെ അഞ്ച് പ്രാവശ്യം അല്ലാഹു പറയും. അഞ്ചാം പ്രാവശ്യത്തിൽ ഞാൻ തൃപ്തിപ്പെട്ടുവെന്ന് പറയുമ്പോൾ രക്ഷിതാവ് പറയും: നിനക്ക് ഇതും ഇതിന്റെ പത്തിരട്ടിയുമുണ്ട്. നിന്റെ മനസ്സ് ആശിക്കുന്നതും കണ്ണ് രസിക്കുന്നതും നിനക്കുണ്ട്.
സന്ദർശനം
അനസ്(റ)ൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ സഹോദരങ്ങളെ കാണാൻ ആഗ്രഹിക്കും. അപ്പോൾ അവരിലൊരാളുടെ കട്ടിൽ മറ്റെയാളുടെ കട്ടിലിനടുത്തേക്ക് വന്ന് അഭിമുഖമായി നിൽക്കുകയും അവർ പരസ്പരം സംസാരിക്കുകയും ചെയ്യും. ദുൻയാവിൽ വെച്ചുണ്ടായ കാര്യങ്ങളും മറ്റും അവർ സംഭാഷണ വിധേയമാക്കും. ഇന്ന സ്ഥലത്ത് ഇന്ന ദിവസം നമ്മൾ പൊറുക്കൽ തേടിയതും അല്ലാഹു പൊറുത്തു തന്നതുമൊക്കെ നീ അറിയുമോ? എന്ന് ഒരാൾ തന്റെ ചങ്ങാതിയോട് ചോദിക്കും''. അയ്യൂബി (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ ""നിശ്ചയം സ്വർഗ്ഗവാസികൾ മാണിക്യസമാനമായ വെളുത്ത ഒട്ടകങ്ങളിലായി പരസ്പരം സന്ദർശനം നടത്തുമെന്ന്""വന്നിട്ടുണ്ട്.
തിരുനബി (സ്വ) യോടൊപ്പം
മഹതി ആഇശ(റ)യിൽ നിന്ന്: ഒരാൾ തിരുനബി (സ്വ) യുടെ അടുക്കൽ വന്ന് പറയുകയാണ്. അല്ലാഹുവിന്റെ ദൂതരേ! അങ്ങയെ, ഞാൻ എന്നേക്കാളും എന്റെ കുടുംബത്തേക്കാളും സന്താനങ്ങളേക്കാളുമധികം സ്നേഹിക്കുന്നു. ഞാൻ വീട്ടിലാകുമ്പോൾ അങ്ങയെ ഞാനോർത്തുപോകും. പിന്നെ അങ്ങയെ വന്ന് കണ്ടാലല്ലാതെ എനിക്ക് സമാധാനം വരികയില്ല. എന്റെയും അങ്ങയുടെയും വേർപാട് ഞാനോർത്തപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽ അമ്പിയാക്കളോടൊപ്പം അത്യുന്നത സ്ഥാനത്തായിരിക്കുമെന്ന് മനസ്സിലാക്കി. ഞാൻ സ്വർഗ്ഗത്തിൽ കടന്നാൽ തന്നെ എനിക്ക് അങ്ങയെ കാണാൻ കഴിയില്ലല്ലോ എന്ന് ഭയക്കുന്നു. നബി (സ്വ) തങ്ങൾ മറുപടി പറഞ്ഞില്ല. ഉടനെ ജിബ് രീൽ (അ) ഇറങ്ങി: ""അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുന്നവർ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സജ്ജനങ്ങൾ എന്നിവരോടൊപ്പമാണ്. അവരത്രെ ഉത്തമകൂട്ടുകാർ''.
സ്വർഗ്ഗത്തിൽ കടന്നാൽ പോരാ അവിടെയും തിരുനബി (സ്വ) യുടെ സഹവാസം അതാണ് സ്വഹാബത്താഗ്രഹിച്ചത്. ഇഹത്തിലും പരത്തിലും എല്ലായ്പ്പോഴും തിരുനബി (സ്വ) കൂടെ വേണം. വളരെ വിലപ്പെട്ട ആഗ്രഹം തന്നെ. ആ ആഗ്രഹ സഫലീകരണത്തിന് മാർഗ്ഗവും അല്ലാഹു ഉടനെ നിർദ്ദേശിച്ചു. ""നീ ആരെ സ്നേഹിക്കുന്നുവോ അവരോട് കൂടെയാണ്'' എന്ന തിരുഹദീസും ഉപര്യുക്ത ഖുർആൻ വചനത്തോടൊപ്പം ചേർക്കുമ്പോൾ കാര്യം കൂടുതൽ വ്യക്തമാണ്. തിരുനബി (സ്വ) യെ യഥാവിധി സ്നേഹിച്ചും അനുസരിച്ചും അവിടുന്ന് കാണിച്ചുതന്ന മാർഗ്ഗത്തിൽ പൂർണ്ണമായി ചലിച്ച് തിരുനബി (സ്വ) യോടൊപ്പമുള്ള സ്വർഗ്ഗവാസം കരസ്ഥമാക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ.
ആത്മവിശ്വാസം
22/09/2020
TUESDAY
04 Safar 1442
ജീവിത മുന്നേറ്റത്തിനും വിജയാനുഭവത്തിനും ആത്മവിശ്വാസവും ആത്മധൈര്യവും അനിവാര്യമാണ്...
ആത്മവിശ്വാസമുള്ള വ്യക്തി യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി ലക്ഷ്യത്തിൽ എത്തിച്ചേരും...
ആത്മവിശ്വാസം ക്ഷണനേരം കൊണ്ട് ഉളവാകുന്നതോ, ഉടനടി നശിക്കുന്നതോ അല്ല; ലക്ഷ്യത്തിലേക്കുള്ള പാതയിൽ വ്യക്തമായ പദ്ധതിയിലൂടെ മുന്നോട്ട് പോകാൻ ആത്മവിശ്വാസം അനിവാര്യമാണ്...
നാം അനുഭവിക്കുന്ന വ്യഥകളാൽ ഒഴുകുന്ന കണ്ണുനീർ എന്നും നിലനിൽക്കുന്നില്ല എന്നുള്ള ഉറച്ചവിശ്വാസമാണ് ആത്മവിശ്വാസം... നാഥൻ അനുഗ്രഹിക്കട്ടെ.....
ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...
ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...
عن عبادة بن الصامت رضي الله عنه ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺮْﻓَﻌُﻪُ ﺇِﻟَﻰ اﻟﺮَّﺏِّ ﻋَﺰَّ ﻭَﺟَﻞَّ ﻗَﺎﻝَ: " ﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺤَﺎﺑِّﻴﻦَ ﻓِﻲَّ ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺰَاﻭِﺭِﻳﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺒَﺎﺫِﻟِﻴﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﻮَاﺻِﻠِﻴﻦَ ﻓِﻲَّ " (مسند أحمد)
ഉബാദത്തിബ്നു സാമിത്ത്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ അല്ലാഹു ﷻ പറഞ്ഞതായി പറയുന്നു: "എന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു...
(മുസ്നദ് അഹ്മദ്)
♥️ഗുണ പാഠം♥️
സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്പിക്കല് തിന്മ തടയല്‍ തുടങ്ങിയ കല്പനങ്ങള് ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: 'അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്.’ (അർറഅദ് : 21)
മഹാനായ ലുഖ്മാന് തന്റെ മകന് നല്കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (ലുഖ്മാൻ : 17-19)
പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു കാക്കട്ടെ, ആമീൻ...
Monday, September 21, 2020
ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന.
ഹദീസുകളിലൂടെ ഇന്ന്-157
ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന....
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي سَلَمَةُ بْنُ وَرْدَانَ، عَنْ أَنَسِ بْنِ مَالِكٍ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ " . ثُمَّ أَتَاهُ فِي الْيَوْمِ الثَّانِي فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ " سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ " . ثُمَّ أَتَاهُ فِي الْيَوْمِ الثَّالِثِ فَقَالَ يَا نَبِيَّ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ " سَلْ رَبَّكَ الْعَفْوَ وَالَعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَإِذَا أُعْطِيتَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَقَدْ أَفْلَحْتَ "
അനസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യെ സമീപിച്ച് ഒരാൾ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട് ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”
പിന്നീട് രണ്ടാം ദിവസം അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു.
നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട് ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”
മൂന്നാം ദിവസവും അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു.
നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട് ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”
നിങ്ങൾക്കു ദുനിയാവിലും ആഖിറത്തിലും മാപ്പും സൗഖ്യവും ലഭിക്കുകയാണെങ്കിൽ നിങ്ങൾ വിജയികളിൽ ഉൾപ്പെട്ടിരിക്കുന്നു...
【ഇബ്നുമാജ】
♥️ഗുണ പാഠം♥️
അല്ലാഹുവിന്റെ മാപ്പും സൗഖ്യവും ഔദാര്യമായി ലഭിച്ചാലെ ഏതൊരാൾക്കും ഈ ദുനിയാവിലും നാളെ ആഖിറത്തിലും രക്ഷയുള്ളൂ. 'ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും നന്മ നൽകണേ' എന്ന ദുആ പ്രസിദ്ധമാണല്ലോ. ആത്മാർത്ഥതയുടെയും നിഷ്കളങ്കതയോടെയും ദുആ ചെയ്യാനും അതിന് ഉത്തരം ലഭിച്ച് വിജയികളിൽപെടാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ....
അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്,
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂
ഉണർത്തുപെട്ടി
21/09/2020
MONDAY
03 Safar 1442
അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്, അറിവിന്റെ പ്രകാശം ജീവിതം ധന്യമാക്കും...
നമ്മുടെ മഹത്തായ ലക്ഷ്യം നേടിയെടുക്കാൻ നമ്മൾ ഒരു മഹാജ്ഞാനിയാകേണ്ട. എന്നാൽ ആ വഴികളെ അപകടരഹിതമാക്കാനായി അറിവുകൾ വേണ്ടുംവണ്ണം നേടിയിരിക്കണം...
പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും കണികയിലും കരുതിവെച്ചിരിക്കുന്ന അറിവുകളെ ഉൾക്കാഴ്ചയോടെ മനസ്സിലാക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കണം...
മഹാന്മാർ എഴുതിവെച്ച അറിവുകൾ ഭാഗ്യമോ, വിഭൂതിയോ, വിസ്മയങ്ങളോ, ഇന്ദ്രജാലങ്ങളോ കൊണ്ടല്ല. മറിച്ച് അവർ നേടിയ അറിവുകളുടെ ബലത്തിൽ ഉണ്ടായിട്ടുള്ള ശുഭാപ്തിവിശ്വാസവും നിരന്തരപരിശ്രമവും കൊണ്ടാണ്...
നാഥനായ റബ്ബ് നാമേവരേയും നാഫിയായ ഇൽമ് പ്രധാനം ചെയ്യട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ......
റബ്ബ് സുബ്ഹാനഹുവത ആലാ നാമേവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 【തുടർച്ച....】
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....
【തുടർച്ച....】
പുത്തൻവാദികൾ അഇമ്മത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ 'അഹ് ലുൽ അ ഹ് വാ ' ( താന്തോന്നികൾ ) ആണ്.മത വിധികളിൽ ഈ താന്തോന്നികൾ ഉണ്ടാക്കിത്തീർത്ത കുഴപ്പങ്ങൾ ചില്ലറയാണോ?!
ضلوا فأضلوا
(അവർ സ്വയം വഴിപിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും) എന്ന് ഹദീസിൽ വന്നിട്ടുള്ളത്പോലെ തഖ്ലീദ് വിരോധികളും തസ്വവ്വുഫ് നിഷേധികളും ദീനിൻ്റെ അഇമ്മത്തിനെ തള്ളിക്കളഞ്ഞ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് മതവിധികൾ കണ്ടെത്താനായി ഇജ്തിഹാദിൻ്റെ (ഗവേഷണത്തിൻ്റെ ) കവാടം തുറന്നിട്ടിരിക്കുകയാണ്. അവർക്കതിനർഹതയും യോഗ്യതയുമുണ്ടോയെന്ന് മുമ്പ് വിശദീകരിച്ചതിൽ നിന്നും വ്യക്തമായിട്ടുണ്ടാകുമല്ലോ. മുഅമിനീങ്ങൾ ഖുർആൻ കൊണ്ടേ വിധിക്കാവൂ. ഖുർആൻ ശരീഫിൽ അല്ലാഹു തആലാ ഇറക്കിയ മതവിധികൾ അനുസരിച്ചേ സത്യവിശ്വാസികൾ വിധികൽപ്പിക്കാവൂ. ഖുർആനിൽ നിന്ന് നേരിട്ട് മത വിധികൾ കണ്ടെത്താൻ ഇന്ന് ആർക്കും കഴിയില്ലെന്ന് കാര്യകാരണസഹിതം മുമ്പ് വിവരിച്ചുവല്ലോ.
വഹ്ഹാബി, മൗദൂദിയാദി പുത്തൻ വാദികൾ വളരേ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.തൻമൂലം വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹു വിൻ്റ വിധികൾ കണ്ടെത്താൻ കഴിയാതെ അവർ തോന്ന്യാസം വിധി പറയുകയും അങ്ങനെ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.ഇത് കുഫ് രിയ്യത്തിലേക്ക് വഴി തുറക്കുന്നതാണ്.
അല്ലാഹുവിൻ്റ വിധി വിലക്കുകൾ മനസ്സിലാക്കാതെ, ദീനിൻ്റെ നിയമങ്ങൾ അറിയാതെ തോന്ന്യാസം മതവിഷയങ്ങളിൽ വിധി പറഞ്ഞാൽ ഇസ് ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.
അല്ലാഹു തആലാ പറഞ്ഞു: ومن لم يحكم بما انزل الله فاولئك هم الكافرون
(അല്ലാഹു ഇറക്കിയ കിത്താബ് (ഖുർആൻ) കൊണ്ട് വിധിക്കാത്തവരാരോ അക്കൂട്ടർ കാഫിറുകളാണ് )
【അൽമാഇദ - 44】
ഇമാം സ്വാവി(റ) രേഖപ്പെടുത്തുന്നു; " (കർമ്മാനുഷ്ഠാനങ്ങളിൽ) 4 മദ്ഹബുകളുടെയും പുറത്തുള്ളവൻ (മദ്ഹബ് പിൻപറ്റാത്തവൻ) സ്വയം പിഴച്ചവും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. മിക്കവാറും അത് അവനെ കുഫ്റിലേക്ക് (സത്യനിഷേധത്തിലേക്ക്) എത്തിക്കുന്നതാണ്. എന്ത് കൊണ്ടെന്നാൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും ബാഹ്യാർത്ഥം പിടിക്കൽ കുഫ്റിൻ്റെ മൂലകാരണങ്ങളിൽപ്പെട്ടതാണ് ." 【സ്വാവി - 3, 10】
ഇത് വളരേ ഗൗരവമുള്ള വിഷയമാണ്. മദ്ഹബുകൾ തള്ളി, ഇമാമുകളെ തള്ളിക്കളഞ്ഞ്, പണ്ഡിതൻമാരെ അവഗണിച്ച് ഖുർആനും ഹദീസും മതി എന്ന് ഗീർവാണം മുഴക്കുന്നവർ ഖുർആനിൻ്റെ തഫ്സീറുകളിൽ (വ്യാഖ്യാനങ്ങളിൽ) നിന്ന് സിംഹഭാഗവും നഷ്ടപ്പെടുകയും, പരിശുദ്ധ ഖുർആനിൻ്റെ വിവരണമാകുന്ന ഹദീസുകളിൽ നിന്ന് വളരേക്കുറഞ്ഞതൊഴികെ ബാക്കി മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികണ്ടെത്താനായി ഒരുമ്പെടുന്നവർ, ആനയെക്കാണാൻ പോയ അന്ധൻമാരെപ്പോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അതിനാൽ മത വിധികളറിയാൻ ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ സമ്പൂർണ്ണജ്ഞാനം നേടിയ പണ്ഡിതമഹത്തുക്കളായ മുൻഗാമികളെ - ഇമാമുകളെ - ആശ്രയിക്കാതെ അവരെ ആപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവില്ലാത്ത വഹ്ഹാബി മൗദൂദികളുടെ പിന്നാലെ കൂടിയാൽ ഉപരി സൂചിത ആയത്തിൻ്റെ അടിസ്ഥാനത്തിൽ കുഫ് രിയ്യത്തിൽ അകപ്പെടാനും ഈമാൻ നഷ്ടപ്പെടാനും സാധ്യത കളേറെയാണെന്ന മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. نعوذ بالله
സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ
📲 +91 97475 84167
സ്വർഗ്ഗവും നരകവും ( തുടർച്ച ) പറയുന്നതും പറയപ്പെടുന്നതും
അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
വാജിബാത്ത് മാല -146
""തന്നേ എനി ആറാം അസ്വ് ല്‍ കൊണ്ടേ
തരത്താൽ വെളിവാക്കി പറയുന്നുണ്ടേ
ഉന്നൂൽ സുവർഗ്ഗവും നരകവുമേ
ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")
അസ്വ് ല്‍ ആറ്:
സ്വർഗ്ഗവും നരകവും ( തുടർച്ച )
പറയുന്നതും പറയപ്പെടുന്നതും
സ്വർഗ്ഗാവകാശികൾ സ്വർഗ്ഗ പ്രവേശന ശേഷം പറയുന്നത് സംബന്ധിച്ച് പണ്ഡിതർ രേഖപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റുകയും ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് വസിക്കത്തക്ക രീതിയിൽ സ്വർഗ്ഗഭൂമിയെ ഞങ്ങൾക്ക് അനന്തരമാക്കിത്തരികയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതികളും. സൽകർമ്മികളുടെ പ്രതിഫലം വളരെ ഉത്തമം എന്ന് അവർ (സ്വർഗ്ഗവാസികൾ) പറയും'' (സുമർ 74). ""ഞങ്ങളിൽ നിന്ന് വ്യസനം നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതികൾ, നിശ്ചയം ഞങ്ങളുടെ രക്ഷിതാവ് കൂടുതൽ പൊറുക്കുന്നവനും അങ്ങേയറ്റം നന്ദിയുള്ളവനുമാണ് എന്ന് അവർ പറയും'' (ഫാത്വിർ 34).""ഞങ്ങളെ ഇതിലേക്ക് നേർവഴിയാക്കിയ അല്ലാഹുവിന് സ്തുതികൾ. അല്ലാഹു ഞങ്ങളെ നേർവഴിയാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് നേർവഴി സിദ്ധിക്കുമായിരുന്നില്ല. തമ്പുരാനെ തന്നെ സത്യം, നിശ്ചയം ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതർ സത്യം കൊണ്ടുവന്നു എന്ന് അവർ പറയുന്നതാണ്''. (അഅ്റാഫ് 43)
സ്വർഗ്ഗപ്രവേശനത്തിന് ശേഷം സ്വർഗ്ഗവാസികളോട് പറയപ്പെടുന്നത:് അല്ലാഹു പറയുന്നു: ""അവരെ വിളിച്ച് പറയപ്പെടും: നിങ്ങൾ ചെയ്ത കർമ്മങ്ങൾക്ക് പകരം സ്വർഗ്ഗം അനന്തരം നൽകപ്പെട്ടിരിക്കുന്നു'' (അഅ്റാഫ് 43). ""എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരോട് ചെന്ന് പറയും: നിങ്ങൾ ക്ഷമിച്ചതിന് പകരം നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ. മടക്കഭവനം വളരെ നന്നായിരിക്കുന്നു'' (റഅ്ദ് 23,24).
ദിക്ർ
സ്വർഗ്ഗവാസികളുടെ ദിക്റ് അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന തസ്ബീഹും അവനെ സ്തുതിക്കുന്ന തഹ്മീദുമാണ്. ജാബിർ (റ) ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ""ശ്വാസോച്ഛ്വാസം തോന്നിപ്പിക്കപ്പെടുന്നത് പോലെ അവർക്ക് തഹ്മീദും തസ്ബീഹും തോന്നിപ്പിക്കപ്പെടുന്നു''വെന്ന് തിരുനബി (സ്വ) പറഞ്ഞതായി കാണാം. ""മനുഷ്യന് അവശ്യമായ ശ്വാസോച്ഛ്വാസം നടത്തുന്നതിൽ അവന് യാതൊരു പ്രയാസവുമില്ലാത്തത് പോലെ സ്വർഗ്ഗവാസികളുടെ നാവുകളിലൂടെ അല്ലാഹുവിന്റെ ദിക്ർ ഉണ്ടാകുന്നതാണ്'' എന്നാണ് ഈ ഹദീസിന്റെ ആശയം. സ്വർഗ്ഗവാസികളുടെ ദിക്റ് ആയാസ രഹിതമാകുന്നതിന്റെ രഹസ്യം അല്ലാഹുവിന്റെ മഅ്രിഫത്ത് കൊണ്ട് അവരുടെ ഹൃദയങ്ങൾ പ്രകാശിക്കുകയും അവരുടെ നേത്രങ്ങൾ അവനെ കാണൽ കൊണ്ട് ആനന്ദിക്കുകയും അല്ലാഹുവിന്റെ വിശാല പൂർണ്ണ അനുഗ്രഹങ്ങൾ അവരെ പൊതിയുകയും അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ സ്നേഹം കൊണ്ട് നിറയുകയും അവരുടെ നാവുകൾ അല്ലാഹുവിന്റെ ദിക്ർ അനിവാര്യമാക്കുകയും ചെയ്തുവെന്നതാണ്''. ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്നവർ പറയും'' എന്ന് അല്ലാഹു പറഞ്ഞത് ഇവരെ സംബന്ധിച്ചാണ്. ""സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥന അല്ലാഹുവേ ! നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്നും അവരുടെ അഭിവാദ്യം സലാമുമാകുന്നു. അവരുടെ തേട്ടത്തിന്റെ അവസാനം സർവ്വസ്തുതികളും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' (യൂനുസ് 10) എന്ന ആയത്തിന്റെ വിശദീകരണങ്ങളിൽ മഹത്തുക്കൾ രേഖപ്പെടുത്തി. സ്വർഗ്ഗവാസികൾ ആശിക്കുന്നത് തേടൽ അവർ നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്ന് പറയലാണ്. അവർ അത് പറയുമ്പോൾ താമസം വിനാ അവർ തേടിയത് മുന്നിൽ സന്നിഹിതമാകുന്നതാണ്. ചില പണ്ഡിതർപറഞ്ഞു: ""ഈ വാക്ക് ( തമ്പുരാനേ, നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു) സ്വർഗ്ഗവാസികളുടെയും അവരുടെ സേവകരുടെയും ഇടയിലുള്ള അടയാളമാണ്. സ്വർഗ്ഗവാസികൾ ഭക്ഷണം ഉദ്ദേശിക്കുമ്പോൾ ഈ വാക്ക് പറയും. സേവകർ അപ്പോൾ തന്നെ സ്വർഗ്ഗവാസികൾ ആശിച്ച രീതിയിലുള്ള ഭക്ഷണം തളികകളിലായി കൊണ്ടുവന്ന് നൽകും. വിവിധ വർണ്ണങ്ങളിലുള്ള നിരവധി ഭക്ഷണങ്ങളുള്ള അനേക തളികകളുമായിട്ടാണ് സേവകർ സന്നിഹിതരാകുക. ഭക്ഷണം കഴിച്ച് വിരമിച്ചാൽ അല്ലാഹു അവർക്കത് നൽകിയതിന്റെ പേരിൽ അവർ അല്ലാഹുവിനെ സ്തുതിക്കുന്നതാണ്. അതാണ് ""അവരുടെപ്രാർത്ഥനയുടെ അവസാനം സർവ്വ സ്തോത്രങ്ങൾ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' വെന്ന് ഖുർആൻ വചനം വ്യക്തമാക്കുന്നത്.
അധികമുള്ളവർ
ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) എന്നിവർ ഇംറാനു ബ്നു ഹുസ്വൈൻ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""എനിക്ക് സ്വർഗ്ഗം കാണിക്കപ്പെട്ടു. സ്വർഗ്ഗവാസികളിൽ ഏറ്റവുമധികമായി ഫുഖറാക്കളെ -ദരിദ്രർ- ഞാൻ കണ്ടു. എനിക്ക് നരകം ദർശിക്കപ്പെട്ടു. അപ്പോൾ നരകവാസികളിലധികമായി സ്ത്രീകളെ ഞാൻ കണ്ടു''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗകവാടത്തിൽ ഞാൻ നിന്നു. അപ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ കൂടുതലും സാധുക്കളാണ്''. അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും കൂടുതൽ സാമർത്ഥ്യം ഇല്ലാത്തവരാണ്''. പണ്ഡിത ശ്രേഷ്ഠർ വിശദീകരിക്കുന്നു:” ""ദുൻയാവിന്റെ വിഷയത്തിൽ സാമർത്ഥ്യം ഇല്ലാത്തവരാണ് ഉദ്ദേശ്യം. പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ നിപുണരും ബുദ്ധിശാലികളുമാണ്''. ഇമാം അസ്ഹരി (റ) പറഞ്ഞു: ""നന്മ പ്രകൃതിയായവനാണ് സാമർത്ഥ്യം ഇല്ലാത്തവൻ. തിന്മയെ തൊട്ട് അവൻ അശ്രദ്ധനാണ്. എന്നല്ല തിന്മ അറിയുകതന്നെയില്ല''. അല്ലാമാ ദഹബി പറയുന്നു: ജനങ്ങളെ സംബന്ധിച്ച് നല്ല ധാരണയും ഹൃദയശുദ്ധിയും മികച്ചവരാണ് സാമർത്ഥ്യം ഇല്ലാത്തവർ''.
അബൂഹുറൈറ(റ)യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഹൃദയങ്ങളുള്ള കുറെയാളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്''. ഇതിനെ അല്ലാമാ ഖുർത്വുബി രണ്ട് തരത്തിൽ വ്യാഖാനിച്ചു. അതിലൊന്ന് : അവരുടെ ഹൃദയങ്ങൾ ഭയത്തിൽ പക്ഷികളുടെ ഹൃദയങ്ങൾ പോലെയെന്നാണ്. കാരണം ജീവികളിൽ ഭയമധികമുള്ളവയാണ് പക്ഷികൾ. രണ്ട്: ബലഹീനതയിലും നിർമ്മലതയിലും പക്ഷികളെ പോലെയെന്നാണ്. പക്ഷികളുടെ ഹൃദയങ്ങൾ പോലെ എല്ലാ ദോഷങ്ങളിൽ നിന്ന് മുക്തവും സർവ്വ ന്യൂനതകളിൽ നിന്നും മോചിതവുമായ ഹൃദയങ്ങൾ എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഭൗതിക കാര്യങ്ങളെ സംബന്ധിച്ച് അവർക്ക് യാതൊരു ബോധവുമുണ്ടാവുകയില്ല.
നിരകൾ
അബൂ ഹുറൈറ(റ)യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗനിരകൾ നൂറ്റി ഇരുപത് സ്വഫ്ഫുകൾ (നിരകൾ) ആണ്. അവയിൽ എൺപത് നിരകൾ ഈ സമുദായത്തിൽ പെട്ടവരാണ്. നാൽപത് നിരകൾ മറ്റ് സമുദായങ്ങളിൽ നിന്നുമാണ്''. ""സ്വർഗ്ഗവാസികൾ നൂറ്റിഇരുപത് നിരകളാണ്. അതിൽ നിന്ന് നിങ്ങൾ എൺപതാണ്''. എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. അബ്ദുല്ലാഹി ബ്നു സലാമി (റ) ൽ നിന്ന് : ""സൂറത്തുൽ വാഖിഅഃ 39-40ാം ആയത്തുകൾ അവതരിച്ചപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിലൊന്നാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ പകുതിയാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിൽ രണ്ടാണ്''. തിരുനബി (സ്വ) യുടെ സമുദായമാണ് സ്വർഗ്ഗവാസികളിലധികമെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നു.
(തുടരും.)
പാപമോചനം ലഭിക്കാൻ...
പാപമോചനം ലഭിക്കാൻ...
وفى صحيح الحاكم عن جابر: (أن رجلا جاء إلى النبى صلى الله عليه وسلم وهو يقول: واذنوباه، مرتين أو ثلاثا. فقال له النبى صلى الله عليه وسلم: قل: اللهم مغفرتك أوسع من ذنوبى، ورحمتك أرجى عندى من عملى، فقالها ثم قال له: عد، فعاد، ثم قال له: عد، فعاد، فقال له: قم قد غفر الله لك).
(أسباب المغفرة - ابن رجب الحنبلي)
ഇമാം ഹാകിം (റ) അവിടുത്തെ സ്വഹീഹിൽ ജാബിർ (റ) വിൽ നിന്നുദ്ധരിക്കുന്നു : ഒരിക്കൽ എന്റെ “പാപങ്ങളേയ്...” എന്ന് വിലപിച്ചു കൊണ്ട് ഒരു വ്യക്തി തിരുനബി ﷺ തങ്ങൾക്കരികിലെത്തി. (ഞാൻ ചെയ്തു പോയ പാപങ്ങളെയോർത്തിട്ട് പേടിയാകുന്നു, അവകൾ പൊറുപ്പിക്കാനാകുമോ)
തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : താങ്കൾ ചൊല്ലുക :
اَللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذِنُوبِى، وَرَحْمَتُكَ أَرْجَى عِنْدِى مِنْ عَمَلِى
(അല്ലാഹുവേ നിന്റെ മഗ്ഫിറത് എന്റെ ദോഷത്തേക്കാൾ അതി വിശാലമാണ്, നിന്റെ കാരുണ്യം എന്റെ പ്രവർത്തനങ്ങൾക്കപ്പുറവും എനിക്ക് പ്രതീക്ഷയേകുന്നതുമാണ്)
അദ്ദേഹം അത് ചൊല്ലി.
പിന്നീട് തങ്ങൾ ﷺ പറഞ്ഞു : “മടക്കിച്ചൊല്ലൂ” (ആവർത്തിച്ച് ചൊല്ലൂ)
അദ്ദേഹം അത് മടക്കിച്ചൊല്ലി,
പിന്നീട് തങ്ങൾ ﷺ വീണ്ടും പറഞ്ഞു : (വിണ്ടും) “മടക്കിച്ചൊല്ലൂ”
അദ്ദേഹം വീണ്ടം മടക്കിച്ചൊല്ലി.
അപ്പോൾ തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : “ഇനി എഴുന്നേറ്റ് പൊയ്ക്കോളൂ അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു..."
♥️ഗുണ പാഠം♥️
ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധ ജലം കൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതും പരിഗണിക്കുന്നതും. ഖുര്‍ആന്‍ പറഞ്ഞു:
"തീര്‍ച്ചയായും അല്ലാഹു പശ്ചചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (അൽ ബഖറ/222)
ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്ലാം നല്കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകി വൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്ലാമില്‍ നിന്നും അവന് ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്മാര്. ഇതൊക്കെ പറഞ്ഞു തന്നത് ലോകത്തിന്റെ ഗുരു മുഹമ്മദ് നബി(സ.അ) യാണ്. അനസ് ബ്നു മാലിക(റ) നിവേദനം. നബി(സ.അ) പറഞ്ഞു:" എല്ലാ ആദമിന്റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര് പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (തിര്‍മിദി, ഇബ് നു മാജ, അഹ്മദ്)
പാപമേശാത്ത ജീവിതത്തിന്റെ ഉടമയായിരുന്നിട്ടും ദിവസത്തില്‍ നൂറുതവണ അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു എന്ന് പ്രവാചക ശ്രേഷ്ഠർ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. തന്നില്‍ വിശ്വസിക്കുകയും തന്നെയനുസരിക്കുകയും ചെയ്യുന്ന അടിമകള്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളും വിഭവങ്ങളും നല്കാന് തയ്യാറായി നില്ക്കുന്ന കാരുണ്യവാനായ റബ്ബിന്റെ ഉപദേശവും മറ്റൊന്നല്ല. ശരീരവും മനസ്സും മാലിന്യമുക്തമാക്കാൻ നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...
അബ്ദുൽ റഹീം ഇർഫാനി കോതമംഗലം