Showing posts with label ത്വരീഖത്ത് തിരുത്തപ്പെടേണ്ട തെറ്റിദ്ധാരണകൾ. Show all posts
Showing posts with label ത്വരീഖത്ത് തിരുത്തപ്പെടേണ്ട തെറ്റിദ്ധാരണകൾ. Show all posts

Friday, September 25, 2020

തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

‎‎ത്വരീഖത്ത്  തിരുത്തപ്പെടേണ്ട തെറ്റിദ്ധാരണകൾ-09
തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

തസ്വവ്വുഫിൽ പ്രതിപാദിക്കപ്പെടുന്ന സദ്ഗുണങ്ങളെല്ലാം ഖുർആൻ വ്യക്തമായി ആഹ്വാനം ചെയ്ത സ്വഭാവഗുണങ്ങളും, മാനസിക അവസ്ഥകളുമാണ്. اخلاص  ٬صدق٬توكل ٬ زهد ٬ور ع   തുടങ്ങിയവയെല്ലാം പരലോകരക്ഷക്കും, സ്വർഗ്ഗീയ പദവികൾക്കും അനിവാര്യമായിട്ടുള്ളവയാണ്. ഇവയെല്ലാം ഗ്രഹിച്ചിരിക്കേണ്ടതുണ്ടല്ലോ. എന്നാൽ സൽഗുണ സമ്പന്നമായ മനസ്സുകൊണ്ട് - സജ്ജമായ ആത്മാവ് കൊണ്ട് -പരമമായ സത്യത്തെ - തിരുദാത്തിനെ - കാണാനുള്ള പ്രയാണത്തെയും അതിൻ്റെ വിവിധ സ്റ്റെപ്പുകളേയും ,ഓരോ സ്റ്റെപ്പിലുമുണ്ടാകുന്ന അവസ്ഥാന്തരങ്ങളേയും, പദവികളേയും,  അതിശയകരമായ അനുഭവങ്ങളേയും സംബന്ധിച്ച വിവരണങ്ങളിലേക്കെത്തുമ്പോൾ ഒരാത്മീയ ഗുരുവിൻ്റെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നവർക്ക് ഈ ശാസ്ത്രം ദുർഗ്രഹവും, അപരിചിതവുമായിത്തീരും. അതീന്ദ്രിയമായ ഇത്തരം കാര്യങ്ങൾ സാമാന്യജനങ്ങളുടെ നിത്യപരിചയത്തിനും, അനുഭവത്തിനും അപ്പുറത്തുള്ള ലോകമാണല്ലോ. ഈ മേഖലയേ സംബന്ധിച്ച സാങ്കേതിക ശബ്ദങ്ങളും ഇത് പോലെ അവർക്ക് അരോചകമായി ഭവിക്കുന്നു  ഇത് തസ്വവ്വുഫിൻ്റെ കുറവല്ല. അതുൾക്കൊള്ളാൻ സാധിക്കാത്ത മാനസികാവസ്ഥയുടെ ന്യൂനതയാണ്. ഹാലും, മഖാമും, വാരി ദും, ഫനാഉം, ബഖാഉം, മറ്റും മറ്റു മാ യി ആദ്ധ്യാത്മിക ശാസ്ത്രത്തിലെ സാങ്കേതിക ശബ്ദങ്ങളെല്ലാം തന്നെ അതാതിൻ്റെ ആശയങ്ങളോട് ശരിക്കും ഇണങ്ങുന്നതും, നാമകരണത്തിൻ്റെ നിയമങ്ങളെല്ലാം ഒത്തിട്ടുള്ളതുമാണ്. പക്ഷേ ഇവയൊന്നും ശ രീഅത്ത് പഠിപ്പിക്കാത്ത കാര്യങ്ങളും, ഖുർ ആനിലും, ഹദീസിലുമില്ലാത്ത സംജ്ഞകളുമാണെന്ന് ആരോപിച്ച് കൊണ്ട് ഇൽ മുത്തസ്വവ്വുഫിനെ ആക്ഷേ പി ക്കുന്നതിൽ പലരും അകപ്പെട്ട് പോയിട്ടുണ്ട്. എന്നിരിക്കെ തങ്ങളുടെ ആത്മീയ പ്രയാണത്തിലെ വാക്കുകൾക്കതീതമായ അനുഭൂതികളേപ്പറ്റി, അവാച്യമായ അനുഭവങ്ങളേക്കുറിച്ച് പറയാൻ ഭാഷകളില്ലെന്നിരിക്കെ അപര്യാപ്തമായ ഭാഷാപ്രയോഗങ്ങളെ കൊണ്ട് അവയേപ്പറ്റി സംസാരിച്ച ഇബ്നു അറബി (റ), ഇബ്നു ൽ ഫാരിള് (റ) ,അബൂ യസീദൽ ബിസ്ത്ത്വാമി (റ), മൻസൂർ ഹല്ലാജ് (റ), പോലുള്ളവരെ സംബന്ധിച്ച് കണക്കറ്റ ആക്ഷേപങ്ങൾ ചൊരിയുകയും, കുഫ്റിൻ്റെയും, നിർമ്മത ത്വത്തിൻ്റെയും ഫത് വകളിറക്കുകയും ചെയ്യുന്നതിൽ പല ശരീഅത്ത് പണ്ഡിതൻമാർ പോലും അകപ്പെട്ട് പോയത് ആ മഹത്തുക്കളെ മനസ്സിലാക്കുന്നതിൽ പിണഞ്ഞ അബദ്ധങ്ങൾ മൂലമായിരുന്നല്ലോ. ഇൽ മുത്തസ്വവ്വുഫിലെ ആശയങ്ങളെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനമുള്ളവയും, ഖുർആനിലെയും, ഹദീസിലെയും പാഠങ്ങളുമാണ്. പക്ഷേ തങ്ങൾക്ക് പിടിക്കാത്തതിൻ്റെ പേരിലോ, ദഹിക്കാത്തതിൻ്റെ പേരിലോ മാത്രം ഒരു വിജ്ഞാനശാഖയെ അനിസ്ലാമികമെന്നും, ഖുർആനിനും, സുന്നത്തിനും നിരക്കാത്തതെന്നും പഴിപറയുന്നവർ തസ്വവ്വുഫിൻ്റെ സാങ്കേതിക ശബ്ദങ്ങളേയും ആക്ഷേപത്തിനിരയാക്കിയതിൽ അതിശയപ്പെടാനൊന്നുമില്ല. ചുരുക്കത്തിൽ മഹത്തുക്കളായ ഇമാമുകളാൽ പല നിലക്കും ആക്ഷേപിക്കപ്പെട്ട ഇബ്നുൽ ജൗസി, ഇബ്നു തീമിയ്യ തുടങ്ങിയവരേ പോലുള്ള ചില ഒറ്റപ്പെട്ട പണ്ഡിതൻമാരും, അവരുടെ അനുഗാമികളുമല്ലാതെ സൂഫികളേയും, തസ്വവ്വുഫിനേയും ഇകഴ്ത്തിയിട്ടില്ല. ഇൽ മുത്തസ്വവ്വുഫ്, ദീനീ വിജ്ഞാനത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന വസ്തുത മുൻകാല ഇമാമുകളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. കിത്താബും, സുന്നത്തുമാണ് ഇതിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ. അതിന് പുറമേ ആരിഫീങ്ങളായ അല്ലാഹുവിൻ്റെ ഇഷ്ടദാസൻമാർക്ക് ഇൽഹാമുകളിലൂടെയും, കശ്ഫുകളിലൂടെയും അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് തുറന്ന് കിട്ടുന്ന വിജ്ഞാനമുത്തുകളും ഈ ശാസ്ത്രത്തിൻ്റെ അവലംബങ്ങളാണ്. ഇത്തരം ഇൽഹാമുകളും, കശ്ഫുകളും പരിശുദ്ധൻമാരായ അല്ലാഹുവിൻ്റെ ദാസൻമാർക്ക് ലഭിക്കുമെന്നത് സത്യപ്രമാണങ്ങൾ - ഖുർആനും, സുന്നത്തും, ഇജ്മാഉം - കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്. ദീനിൻ്റെ വിധി വിലക്കുകളോ, വിശ്വാസതത്വങ്ങളോ സമർത്ഥിക്കുവാൻ ഇത് മതിയാവുകയില്ലെന്നല്ലാതെ ആത്മാവും, മനസ്സും ശുദ്ധീകരിക്കുവാനും, അല്ലാഹുവിലേക്കുള്ള ആത്മീയയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങളായി കാണുവാനും ഇഹാമും, കശ്ഫും കൊള്ളുകയില്ലെന്ന് സ്വീകാര്യരായ പണ്ഡിതൻമാരാരും പറഞ്ഞിട്ടല്ല. അതിനാൽ ഇവയെ തസ്വവ്വുഫ് ശാസ്ത്രത്തിൽ അവലംബമാക്കിയതിൽ യാതൊരു പന്തികേടുമില്ല.

സംശയ നിവാരണം
 By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ, 
+91 97475 84167

Monday, September 21, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 【തുടർച്ച....】

 തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 

【തുടർച്ച....】


പുത്തൻവാദികൾ  അഇമ്മത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ 'അഹ് ലുൽ അ ഹ് വാ ' ( താന്തോന്നികൾ ) ആണ്.മത വിധികളിൽ ഈ താന്തോന്നികൾ ഉണ്ടാക്കിത്തീർത്ത കുഴപ്പങ്ങൾ ചില്ലറയാണോ?!  

ضلوا فأضلوا 

(അവർ സ്വയം വഴിപിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും) എന്ന് ഹദീസിൽ വന്നിട്ടുള്ളത്പോലെ തഖ്ലീദ് വിരോധികളും തസ്വവ്വുഫ് നിഷേധികളും ദീനിൻ്റെ അഇമ്മത്തിനെ തള്ളിക്കളഞ്ഞ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട്  മതവിധികൾ കണ്ടെത്താനായി ഇജ്തിഹാദിൻ്റെ (ഗവേഷണത്തിൻ്റെ ) കവാടം തുറന്നിട്ടിരിക്കുകയാണ്. അവർക്കതിനർഹതയും യോഗ്യതയുമുണ്ടോയെന്ന് മുമ്പ് വിശദീകരിച്ചതിൽ  നിന്നും വ്യക്തമായിട്ടുണ്ടാകുമല്ലോ. മുഅമിനീങ്ങൾ ഖുർആൻ കൊണ്ടേ വിധിക്കാവൂ. ഖുർആൻ ശരീഫിൽ അല്ലാഹു തആലാ ഇറക്കിയ മതവിധികൾ അനുസരിച്ചേ സത്യവിശ്വാസികൾ വിധികൽപ്പിക്കാവൂ. ഖുർആനിൽ നിന്ന് നേരിട്ട് മത വിധികൾ കണ്ടെത്താൻ ഇന്ന് ആർക്കും കഴിയില്ലെന്ന് കാര്യകാരണസഹിതം മുമ്പ് വിവരിച്ചുവല്ലോ.

 വഹ്ഹാബി, മൗദൂദിയാദി പുത്തൻ വാദികൾ വളരേ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.തൻമൂലം വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹു വിൻ്റ വിധികൾ കണ്ടെത്താൻ കഴിയാതെ അവർ തോന്ന്യാസം വിധി പറയുകയും അങ്ങനെ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.ഇത് കുഫ് രിയ്യത്തിലേക്ക് വഴി തുറക്കുന്നതാണ്.

അല്ലാഹുവിൻ്റ വിധി വിലക്കുകൾ മനസ്സിലാക്കാതെ, ദീനിൻ്റെ നിയമങ്ങൾ അറിയാതെ തോന്ന്യാസം മതവിഷയങ്ങളിൽ വിധി പറഞ്ഞാൽ ഇസ് ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.

അല്ലാഹു തആലാ പറഞ്ഞു:  ومن لم يحكم بما انزل  الله فاولئك هم الكافرون

   (അല്ലാഹു ഇറക്കിയ കിത്താബ് (ഖുർആൻ) കൊണ്ട് വിധിക്കാത്തവരാരോ അക്കൂട്ടർ കാഫിറുകളാണ് )  

【അൽമാഇദ - 44】

ഇമാം സ്വാവി(റ) രേഖപ്പെടുത്തുന്നു; " (കർമ്മാനുഷ്ഠാനങ്ങളിൽ) 4 മദ്ഹബുകളുടെയും പുറത്തുള്ളവൻ (മദ്ഹബ് പിൻപറ്റാത്തവൻ) സ്വയം പിഴച്ചവും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. മിക്കവാറും അത് അവനെ കുഫ്റിലേക്ക് (സത്യനിഷേധത്തിലേക്ക്) എത്തിക്കുന്നതാണ്. എന്ത് കൊണ്ടെന്നാൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും ബാഹ്യാർത്ഥം പിടിക്കൽ കുഫ്റിൻ്റെ മൂലകാരണങ്ങളിൽപ്പെട്ടതാണ് ." 【സ്വാവി - 3, 10】

ഇത് വളരേ ഗൗരവമുള്ള വിഷയമാണ്. മദ്ഹബുകൾ തള്ളി, ഇമാമുകളെ തള്ളിക്കളഞ്ഞ്, പണ്ഡിതൻമാരെ അവഗണിച്ച് ഖുർആനും ഹദീസും മതി എന്ന്  ഗീർവാണം മുഴക്കുന്നവർ ഖുർആനിൻ്റെ തഫ്സീറുകളിൽ (വ്യാഖ്യാനങ്ങളിൽ) നിന്ന് സിംഹഭാഗവും നഷ്ടപ്പെടുകയും, പരിശുദ്ധ ഖുർആനിൻ്റെ വിവരണമാകുന്ന ഹദീസുകളിൽ നിന്ന് വളരേക്കുറഞ്ഞതൊഴികെ ബാക്കി മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികണ്ടെത്താനായി ഒരുമ്പെടുന്നവർ, ആനയെക്കാണാൻ പോയ അന്ധൻമാരെപ്പോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

 അതിനാൽ മത വിധികളറിയാൻ ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ സമ്പൂർണ്ണജ്ഞാനം നേടിയ പണ്ഡിതമഹത്തുക്കളായ മുൻഗാമികളെ - ഇമാമുകളെ - ആശ്രയിക്കാതെ അവരെ ആപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവില്ലാത്ത വഹ്ഹാബി മൗദൂദികളുടെ പിന്നാലെ കൂടിയാൽ ഉപരി സൂചിത ആയത്തിൻ്റെ അടിസ്ഥാനത്തിൽ കുഫ് രിയ്യത്തിൽ അകപ്പെടാനും ഈമാൻ നഷ്ടപ്പെടാനും സാധ്യത കളേറെയാണെന്ന മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. نعوذ بالله

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

Friday, September 18, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...


                          

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....

【തുടർച്ച....】

മദ്ഹബുകളും ഫിഖ്ഹും അഖീദ:യും തസ്വവ്വുഫു മെല്ലാം  തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്നാഹ്വാനം ചെയ്യുന്നവർ യഥാർത്ഥത്തിൽ സാധുക്കളായ സമുദായ മക്കളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ്. എന്തുകൊണ്ടെന്നാൽ പരിശുദ്ധ ഖുർആനിൻ്റെ ആശയങ്ങൾ റസൂലുല്ലാഹി (ﷺ) വിശദീകരിക്കാതെ ഉമ്മത്തിന് മനസ്സിലാവില്ല. അല്ലാഹു തആലാ പറഞ്ഞു;   وَ اََْنزلنا اليك الذكر        لتبين للناس ما نزل اليهم  (തങ്ങളിലേക്ക് നാം ഈ   ഗ്രന്ഥം ഇറക്കിയത് ജനങ്ങളിലേക്കവതീർണ്ണമായത് തങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുക്കു ൻ വേണ്ടിയാണ്) - അന്നഹ്ൽ - 44.

ഇരുപത്തിമൂന്ന് വർഷം കൊണ്ട് അവതരണം പൂർത്തിയായ  വിശുദ്ധ ഖുർആനിൻ്റെ വിവരണവും വ്യാഖ്യാനവുമാണ് തിരുനബി(ﷺ)യുടെ ജീവിതം മുഴുവൻ. അവിടുത്തെ സംസാരം, പ്രവൃത്തികൾ,  മൗനം തുടങ്ങിയവയെല്ലാം ഖുർആനിൻ്റെ വിശദീകരണമാണ്. ഇതിനാണ് ഹദീസ് എന്നു പറയുന്നത്. അപ്പോൾ ഖുർആനിൻ്റെ ആശയങ്ങൾ ഗ്രഹിക്കാൻ ഹദീസ് അറിഞ്ഞിരിക്കണം.ഹദീസ് അറിയാത്തവന് ഖുർആനികാശയങ്ങൾ മനസ്സിലാക്കാനാവില്ല. അപ്പോൾ എന്ത് മനസ്സിലായി?...  കേവലം ഒരു  പരിഭാഷകൊണ്ട് ഖുർആൻ മനസ്സിലാക്കാനാവില്ല. അങ്ങനെ മനസ്സിലാകുമെങ്കിൽ ഖുർആൻ മാത്രം മതിയാകുമായിരുന്നുവല്ലോ. തിരുദൂതരുടെ ﷺ ആവശ്യം എന്തായിരുന്നു? അറബി ഭാഷയിൽ ഇറക്കപ്പെട്ട ഖുർആൻ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്താമല്ലോ.എന്നിട്ടും എന്തിനാണ് അല്ലാഹു , ഖുർആൻ പഠിപ്പിക്കാൻ,

തിരുദൂതരെ നിയോഗിച്ചത്? ഖുർആൻ സൂക്തങ്ങളുടെ പദാനുപദ അർത്ഥം (ആയത്തുകളുടെ അർത്ഥം) അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനിലെ ആശയങ്ങളോ, വിധി വിലക്കുകളോഗ്രഹിക്കാനാവില്ല. അറബികൾക്ക് ഖുർആൻ വചനങ്ങളുടെ അർത്ഥം അറിയാമല്ലോ. പിന്നെയെന്തിന് അറബി ഭാഷയിൽ അവതരിപ്പിക്കപ്പെട്ട ഖുർആനി നോടൊപ്പം അല്ലാഹു തിരുദൂതരെ നിയോഗിച്ചു?! ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത് ഖുർആൻ വചനങ്ങളുടെ അർത്ഥം അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനി കാശയ സാഗരങ്ങൾ ഗ്രഹിക്കാനോ, വിധി വിലക്കുകൾ മനസ്സിലാക്കാനോ തിരുദൂതർക്കല്ലാതെ മറ്റ് മനുഷ്യൻ മാർക്ക് സാധ്യമല്ല. അവിടുന്ന് വിശദീകരിച്ച് കൊടുത്താൽ മാത്രമേ ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റൂ. അത് കൊണ്ടാണ് മേൽപ്പറഞ്ഞ ആയത്തിൽ അല്ലാഹു തആലാപ റ ഞ്ഞത് ; "നബിയേ, തങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ വേണ്ടിയാണ് ഈ ഗ്രന്ഥം (ഖുർആൻ) തങ്ങളിലേക്ക് നാം ഇറക്കിത്തന്നത് "

അല്ലാഹുവിൻ്റെ കൽപ്പന പാലിച്ച്  അവിടുന്ന് 23 വർഷത്തെ ജീവിതം കൊണ്ട് ഖുർആൻ വിശദീകരിച്ചു. ആ വിശദീകരണങ്ങളാകുന്ന  ദശലക്ഷത്തിൽപ്പരമുണ്ടായിരുന്ന ഹദീസുകളിൽ നിന്നും ഇന്നവശേഷിക്കുന്ന ഏകദേശം പന്ത്രണ്ടായിരം ഹദീസുകൾ വച്ച് ഖുർആൻ മനസ്സിലാക്കാൻ ശ്രമിച്ചാൽ എത്രമാത്രം മനസ്സിലാകും?!!ചിന്തിച്ച് നോക്കൂ. ഇവിടെയാണ് "നിങ്ങൾക്കറിവില്ലെങ്കിൽ അറിവുള്ളവരോട് (ഖുർആൻ പണ്ഡിതരോട്) ചോദിക്കുവീൻ" - എന്ന മുൻ ചൊന്ന ആയത്തിൻ്റെ പ്രസക്തി. അപ്പോൾ ഖുർ ആനിലെ വിധി വിലക്കുകൾ മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന മതപണ്ഡിതന്മാർ പോലും പൂർവ്വികരായ, റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ മുഴുവനും പഠിച്ച മഹാപണ്ഡിതൻമാരെ - ഇമാമുകളെ - ആശ്രയിക്കുകയല്ലാതെ വേറൊരു വഴിയുമില്ല. അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കൂ എന്ന റബ്ബിൻ്റെ കൽപ്പന അനുസരിച്ച് കൊണ്ട് നമുക്ക് ആ മുൻഗാമികളായ ജ്ഞാനസമ്പൂർണ്ണരായ പർവ്വത സമാനരായ ആ ഇൽമിൻ്റെ നിറകുടങ്ങളെ- ഇമാമുകളെ - അ നുധാവനം ചെയ്യാം.ഫിഖ്ഹിലും അഖീദ: യിലും തസ്വവ്വുഫിലുമെല്ലാം അവർ രേഖപ്പെടുത്തി വച്ച മതനിയമങ്ങൾ അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യാം. അതായിരിക്കും ബുദ്ധിപരവും വിവേകപൂർണ്ണവുമായ തീരുമാനം.ഇത്രയും പറഞ്ഞത് അറബി ഭാഷയറിയുന്ന, ഖുർആനും ഹദീസും പഠിച്ച മതപണ്ഡിതൻമാരെ സംബന്ധിച്ചാണ്. അപ്പോൾ പിന്നെ അറബിയറിയാത്ത സാധാരണക്കാരായ ആളുകളുടെ സ്ഥിതിയെന്തായിരിക്കും?!!അവരോട് ഖുർആനും ഹദീസു മനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞാൽ അവർ എന്ത് ചെയ്യും?ഖുർആനിലെ ഏറ്റവും ചെറിയ സൂറത്തിൻ്റെ (اِنًااَعْطَيْناك الكوثر)  അർത്ഥം പോലും അറിയാത്ത ബഹു ഭൂരിപക്ഷം വരുന്ന സാധരണ ജനങ്ങളാട്, നിങ്ങൾ മദ്ഹബുകളേയും ഇമാമുകളേയും ഒക്കെ തള്ളിക്കളഞ്ഞ്  ഖുർ ആനിലേക്കും ഹദീസിലേക്കും മടങ്ങൂ - എന്നാവശ്യപ്പെട്ടാൽ അത് പ്രാവർത്തികമാക്കാൻ എത്ര പേർക്ക് കഴിയും ?!! ഇതാണിവിടെ മദ്ഹബ് നിഷേധികളായ വഹ്ഹാബികൾ ചെയത് കൊണ്ടിരിക്കുന്നത്.സത്യത്തിൽ സാധാരണക്കാർക്ക് അസാധ്യമായ ഈ കാര്യം അവരോട് കൽപ്പിച്ച് കൊണ്ടിരിക്കുന്ന തഖ്ലീദ് വിരോധികളായ വഹ്ഹാബികൾ അവരെ പറ്റിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. കാരണം ഖുർആനും ഹദീസും എന്തെന്നറിയാത്ത, അത് രണ്ടിൻ്റെയും പൊരുളറിയാത്ത സാധാരണക്കാരോട് നിങ്ങൾ മദ്ഹബ് വിട്ട്, പണ്ഡിതൻമാരെ തള്ളി കളഞ്ഞ് ഖുർ ആനിലേക്കും ഹദീസലേക്കും മടങ്ങൂ - എന്ന് പറഞ്ഞാൽ അവർ എങ്ങനെ മടങ്ങും? അവർക്കതിന് കഴിയില്ല.അപ്പോൾ അവർ എന്ത് ചെയ്യും. മതവിധികളിലും, വിശ്വാസ,കർമ്മാനുഷ്ടാനങ്ങളിലും അവരുടെ സംഘടനാ നേതാക്കൾ പറയുന്നത് അംഗീകരിക്കും. അത്ര തന്നെ. അപ്പോൾ അതും തഖ്ലീദ് (അറിവില്ലാത്തവൻ അറിവുള്ളവർ  പറയുന്നത് അംഗീകരിക്കൽ) ആണല്ലോ. ഖുർആനിൻ്റെയും ഹദീസിൻ്റെയും പേര് പറഞ്ഞ് ഈ തട്ടിപ്പാണ് ഇവർ നടത്തുന്നതെന്ന് സാധാരണക്കാരായ വഹ്ഹാബികൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാൽ പ്പിന്നെ ഇവരുടെ നേതാക്കൻമാർക്ക് അണികളെക്കിട്ടുമോ. അതിന്നായി ഇവർ പുകമറകൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇത്തരം കൊടും ചതിയൻമാരുടെ കെണിയിൽപ്പെട്ട്  ആ  സാധുക്കൾ ഈമാൻ നഷ്ടപ്പെട്ടവരായി നരകത്തിലേക്ക് കൂപ്പ് കുത്തും.  معاذ الله . ഇപ്പോൾ ഒരു കാര്യം വ്യക്തമായി. സുന്നികളും ഇതരരും തഖ്ലീദുകാർ (അറിവില്ലാത്തതിനാൽ അറിവുള്ളവരെ അനുകരിക്കന്നവർ) തന്നെ. വ്യത്യാസം ഒന്ന് മാത്രം. സുന്നികൾ മാതൃകയാക്കുന്നതും പിന്തുടരുന്നതും ഖുർആനും ഹദീസും മുഴുവനും പഠിച്ച പാണ്ഡിത്യത്തിൻ്റെ നിറകുടങ്ങളായ ഇമാമുകളെ. വഹ്ഹാബികളാകട്ടെ...  പൂർവ്വികരായ ഇമാമുകളെ അപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവും യോഗ്യതയുമില്ലാത്ത അൽപ്പൻമാരും മുറി മൊല്ലമാരുമായവഹ്ഹാബിസംഘടനാ നേതാക്കളേയും. ഇവിടെ ഏതാണ് ഉത്തമമെന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചു കൊള്ളട്ടെ. വഹ്ഹാബിമുറിമൊല്ല മാരുടെ ഖുർആൻ ഹദീസ് വാദം, തേനിൽ പൊതിഞ്ഞ വിഷമാണെന്നും മനസ്സിലാക്കുന്നത് നന്ന്. ഇനിയെങ്കിലും തിരിച്ചറിഞ്ഞോളൂ ഇന്ന് ഖുർആനും ഹദീസും മുറുകെപ്പിടിക്കാനുള്ള ഒരേയൊരു മാർഗ്ഗം , കർമ്മ ശാസ്ത്രത്തിൽ നാലാലൊരു മദ്ഹബും, അഖീദ: യിൽ അശ്അരി, മാതരീദി സരണികളും, അവലംബമാക്കി, തസവ്വുഫിൻ്റെ മാർഗ്ഗത്തിൽ മഹത്തുക്കളായ മശാഇഖുമാരുടെ പാത പിൻപറ്റുകയും ചെയ്യുക എന്നത് മാത്രമാണ്.

【തുടരും....】
സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
 +91 97475 84167

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...-3

ത്വരീഖത്ത് തിരുത്തപ്പെടേണ്ട   തെറ്റിദ്ധാരണകൾ -3

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...

【തുടർച്ച....】

*ഇനി ഹദീസുകളുടെ കാര്യമെടുക്കാം. ഹിജ്റ മൂന്നാം നൂറ്റാണ്ട് വരെ പത്ത് ലക്ഷത്തിൽപ്പരം ഹദീസുകൾ മനഃപാഠമുള്ള ഹദീസ്‌ പണ്ഡിതൻമാരുണ്ടായിരുന്നു. അഹ്മദുബ്നു ഹൻബൽ (റ) അത്തരത്തിലുള്ള ഒരു മഹാനായിരുന്നു. അദ്ദേഹത്തിെൻ്റെ ഗുരുവര്യരായിരുന്ന ഇമാം ശാഫി ഇ (റ) യുടെ ഹദീസ് പാണ്ഡിത്യം പിന്നെ പറയേണ്ടതുണ്ടോ?! എന്നാൽ ആ മഹത്തുക്കൾ പഠിച്ചറിഞ്ഞ ദശലക്ഷത്തിൽപ്പരം ഹദീസുകളിൽ ഭൂരിഭാഗവും അവരോടൊപ്പം ഖബറിൽ പോയി. വളരേ ചെറിയ ഒരംശം മാത്രമേ ഭൂമഖത്ത് ഇന്നവശേഷിക്കുന്നുള്ളൂ. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ രണ്ട് ലക്ഷം ഹദീസുകളേ ഭൂമിക്ക് മുകളിൽ ബാഖിയായിരുന്നുള്ളൂവെന്ന് ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളിലാകട്ടെ; സ്വഹീഹാണെന്ന് വിധിയെഴുതപ്പെട്ട ഹദീസുകൾ ആവർത്തനം കഴിച്ച് ഏകദേശം പന്ത്രണ്ടായിരം മാത്രമേയുള്ളൂ......

നിലവിലുള്ള ഖുർആനിൻ്റെ പരിഭാഷയും, ഇത്രയും ഹദീസുകളും ( റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ഹദീസുകളുടെ 10%) വച്ച് നമ്മുടെ വിശ്വാസ കർമ്മ ആചാരാനുഷ്ടാനമേഖലകളിലെ മുഴുവൻ നിയമങ്ങളും ഗ്രഹിക്കാൻ കഴിയുമെന്നാണോ ഈ പമ്പരവിഡ്ഢികൾ ധരിച്ചു വച്ചിരിക്കുന്നത് ?! ഒരിക്കലുമില്ല......

*ഇവിടെയാണ് ഹിജ്റയുടെ രണ്ടും, മൂന്നും നൂറ്റാണ്ടുക ളിൽ മഹത്തുക്കളായ ഇമാമുകൾ ചെയ്ത തുല്യതയില്ലാത്ത സേവനങ്ങളുടെ വലുപ്പവും, മഹത്വവും ബോദ്ധ്യപ്പെടുക.*

ഖുർആനിൻ്റെ തഫ്സീറുകളും, ദശലക്ഷത്തിൽപ്പരം വരുന്ന ഹദീസുകളും ലഭ്യമായിരുന്ന കാലത്ത് തന്നെ വിശ്വാസപരമായും കർമ്മപരമായും, ആചാരാനുഷ്ടാനപരമായും ഖുർആൻ ഹദീസുകളിൽ നിന്ന് ലഭിക്കേണ്ട നിയമങ്ങളും, പാഠങ്ങളും കഠിനാധ്വാനം ചെയത് കണ്ടെത്തി ശാസ്ത്രീയമായി ക്രോഡീകരിച്ചു തന്ന മുൻഗാമികളായ ഇമാമുകളുടെ മഹത്തായ സേവനങ്ങൾ എത്രയോ വലുതാണ്.

فاسئلوااهل الذكر ان كنتم لا تعلمون

(നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ ഖുർആൻ പണ്ഡിതൻമാരോട് നിങ്ങൾ ചോദിക്കുവീൻ) ഖു. ശ. - അന്നഹ്ൽ - 43

''അപ്പോൾ ഖുർആനിക ജ്ഞാനങ്ങളും, ഖുർആനിൻ്റെ വ്യാഖ്യാനങ്ങളായ ഹദീസുകളും മുഴുവനും ലഭ്യമായിരുന്ന പ്രഥമ നൂറ്റാണ്ടുകളിലെ പണ്ഡിത മഹത്തുക്കളും, ഇമാമുകളും, ഖുർആൻ, ഹദീസുകളിൽ നിന്ന് കണ്ടെത്തി ക്രോഢീകരിച്ച നിയമങ്ങൾ, ആചാരാനുഷ്ടാനങ്ങൾ എന്നിവയാണ് നാല് കർമ്മ ശാസത്ര മദ്ഹബുകളും, അശ്അരീ, മാതുരീദി എന്നീ രണ്ട് വിശ്വാസസരണികളും, ആദ്ധ്യാത്മിക ശാസ്ത്രമാകുന്ന തസ്വവ്വുഫും....

ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളായ ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവ യഥാക്രമം വിവരിക്കുന്ന പ്രസ്തുത ശാസ്ത്ര ശാഖകളായ അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്‌ എന്നിവ ഒഴിച്ച് നിർത്തിക്കൊണ്ട് ഇസ്‌ലാം ദീനിനെ മനസ്സിലാക്കാൻ ഇന്നാർക്കും കഴിയില്ല. അത് കൊണ്ട് തന്നെ ഈ ശാസ്ത്രങ്ങൾ തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് പറയുന്നവരുടെ വങ്കത്തവും, അൽപ്പത്തവും, മൂഢത്തരവും, അപ്രായോഗികതയും സുതരാം വ്യക്തമാണ്.

ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ നിന്നും ഇന്ന് ലഭ്യമായ ഏകദേശം 10 % അറിവുകൾ മാത്രം കയ്യിൽ വച്ച് 100 % വും സ്വായത്തമാക്കിയ മുൻഗാമികളായ പണ്ഡിത മഹത്വുക്കളേയും ,അവർരേഖപ്പെടുത്തി വച്ച മതനിയമങ്ങളേയും, തള്ളിക്കളഞ്ഞ്, ഞങ്ങൾ പറയുന്നത് അംഗീകരിക്കണമെന്നും, ഞങ്ങൾക്കാണ് ഖുർആനും , ഹദീസും മൊത്തം തിരിഞ്ഞതെന്നും ഇന്നാരെങ്കിലും വാദിച്ചാൽ അവരുടെ പിന്നാലെ കൂടാനും, അവർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ബുദ്ധിയും, വിവേകവുമുള്ള ആരെയെങ്കിലും കിട്ടുമോ?!!..

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲*

【തുടരും....】

സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
 +91 97475 84167




Wednesday, September 16, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.

【തുടർച്ച....】

*ഇനി ഹദീസുകളുടെ കാര്യമെടുക്കാം. ഹിജ്റ മൂന്നാം നൂറ്റാണ്ട് വരെ പത്ത് ലക്ഷത്തിൽപ്പരം ഹദീസുകൾ മനഃപാഠമുള്ള ഹദീസ്‌ പണ്ഡിതൻമാരുണ്ടായിരുന്നു. അഹ്മദുബ്നു ഹൻബൽ (റ) അത്തരത്തിലുള്ള ഒരു മഹാനായിരുന്നു. അദ്ദേഹത്തിെൻ്റെ ഗുരുവര്യരായിരുന്ന ഇമാം ശാഫി ഇ (റ) യുടെ ഹദീസ് പാണ്ഡിത്യം പിന്നെ പറയേണ്ടതുണ്ടോ?! എന്നാൽ ആ മഹത്തുക്കൾ പഠിച്ചറിഞ്ഞ ദശലക്ഷത്തിൽപ്പരം ഹദീസുകളിൽ ഭൂരിഭാഗവും അവരോടൊപ്പം ഖബറിൽ പോയി. വളരേ ചെറിയ ഒരംശം മാത്രമേ ഭൂമഖത്ത് ഇന്നവശേഷിക്കുന്നുള്ളൂ. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ രണ്ട് ലക്ഷം ഹദീസുകളേ ഭൂമിക്ക് മുകളിൽ ബാഖിയായിരുന്നുള്ളൂവെന്ന് ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളിലാകട്ടെ; സ്വഹീഹാണെന്ന് വിധിയെഴുതപ്പെട്ട ഹദീസുകൾ ആവർത്തനം കഴിച്ച് ഏകദേശം പന്ത്രണ്ടായിരം മാത്രമേയുള്ളൂ......* 

*നിലവിലുള്ള ഖുർആനിൻ്റെ പരിഭാഷയും, ഇത്രയും ഹദീസുകളും ( റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ഹദീസുകളുടെ 10%) വച്ച് നമ്മുടെ വിശ്വാസ കർമ്മ ആചാരാനുഷ്ടാനമേഖലകളിലെ മുഴുവൻ നിയമങ്ങളും ഗ്രഹിക്കാൻ കഴിയുമെന്നാണോ ഈ പമ്പരവിഡ്ഢികൾ ധരിച്ചു വച്ചിരിക്കുന്നത് ?! ഒരിക്കലുമില്ല......*

*ഇവിടെയാണ് ഹിജ്റയുടെ രണ്ടും, മൂന്നും നൂറ്റാണ്ടുക ളിൽ മഹത്തുക്കളായ ഇമാമുകൾ ചെയ്ത തുല്യതയില്ലാത്ത സേവനങ്ങളുടെ വലുപ്പവും, മഹത്വവും ബോദ്ധ്യപ്പെടുക.*

*ഖുർആനിൻ്റെ തഫ്സീറുകളും, ദശലക്ഷത്തിൽപ്പരം വരുന്ന ഹദീസുകളും ലഭ്യമായിരുന്ന കാലത്ത് തന്നെ വിശ്വാസപരമായും കർമ്മപരമായും, ആചാരാനുഷ്ടാനപരമായും ഖുർആൻ ഹദീസുകളിൽ നിന്ന് ലഭിക്കേണ്ട നിയമങ്ങളും, പാഠങ്ങളും കഠിനാധ്വാനം ചെയത് കണ്ടെത്തി ശാസ്ത്രീയമായി ക്രോഡീകരിച്ചു തന്ന മുൻഗാമികളായ ഇമാമുകളുടെ മഹത്തായ സേവനങ്ങൾ എത്രയോ വലുതാണ്.*

*فاسئلوااهل الذكر ان كنتم لا تعلمون*

*(നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ ഖുർആൻ പണ്ഡിതൻമാരോട് നിങ്ങൾ ചോദിക്കുവീൻ) ഖു. ശ. - അന്നഹ്ൽ - 43*  

*''അപ്പോൾ ഖുർആനിക ജ്ഞാനങ്ങളും, ഖുർആനിൻ്റെ വ്യാഖ്യാനങ്ങളായ ഹദീസുകളും മുഴുവനും ലഭ്യമായിരുന്ന പ്രഥമ നൂറ്റാണ്ടുകളിലെ പണ്ഡിത മഹത്തുക്കളും, ഇമാമുകളും, ഖുർആൻ, ഹദീസുകളിൽ നിന്ന് കണ്ടെത്തി ക്രോഢീകരിച്ച നിയമങ്ങൾ, ആചാരാനുഷ്ടാനങ്ങൾ എന്നിവയാണ് നാല് കർമ്മ ശാസത്ര മദ്ഹബുകളും, അശ്അരീ, മാതുരീദി എന്നീ രണ്ട് വിശ്വാസസരണികളും, ആദ്ധ്യാത്മിക ശാസ്ത്രമാകുന്ന തസ്വവ്വുഫും....*

*ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളായ ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവ യഥാക്രമം വിവരിക്കുന്ന പ്രസ്തുത ശാസ്ത്ര ശാഖകളായ അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്‌ എന്നിവ ഒഴിച്ച് നിർത്തിക്കൊണ്ട് ഇസ്‌ലാം ദീനിനെ മനസ്സിലാക്കാൻ ഇന്നാർക്കും കഴിയില്ല. അത് കൊണ്ട് തന്നെ ഈ ശാസ്ത്രങ്ങൾ തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് പറയുന്നവരുടെ വങ്കത്തവും, അൽപ്പത്തവും, മൂഢത്തരവും, അപ്രായോഗികതയും സുതരാം വ്യക്തമാണ്.*

*ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ നിന്നും ഇന്ന് ലഭ്യമായ ഏകദേശം 10 % അറിവുകൾ മാത്രം കയ്യിൽ വച്ച് 100 % വും സ്വായത്തമാക്കിയ മുൻഗാമികളായ പണ്ഡിത മഹത്വുക്കളേയും ,അവർരേഖപ്പെടുത്തി വച്ച മതനിയമങ്ങളേയും, തള്ളിക്കളഞ്ഞ്, ഞങ്ങൾ പറയുന്നത് അംഗീകരിക്കണമെന്നും, ഞങ്ങൾക്കാണ് ഖുർആനും , ഹദീസും മൊത്തം തിരിഞ്ഞതെന്നും ഇന്നാരെങ്കിലും വാദിച്ചാൽ അവരുടെ പിന്നാലെ കൂടാനും, അവർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ബുദ്ധിയും, വിവേകവുമുള്ള ആരെയെങ്കിലും കിട്ടുമോ?!!..

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ

【തുടരും....】

സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
📲 +91 97475 84167


Tuesday, September 15, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം..

ഈമാനും ഇസ് ലാമും പോലെ ദീനിൻ്റെ അനിവാര്യ ഘടകമായി അല്ലാഹു വിൻ്റെ നിർദ്ദേശപ്രകാരം ജിബ് രീലും (അ), നബി(ﷺ)യും ചേർന്ന് ഈ ഉമ്മത്തിനെ പഠിപ്പിച്ച ഇഹ്സാനിൻ്റെ വിവക്ഷ, ഇബാദത്ത് വേളയിൽ അല്ലാഹു വിനെ കൺമുന്നിൽ കാണുന്ന അനുഭവം, അതല്ലെങ്കിൽ അല്ലാഹു തന്നെ കാണുന്നുണ്ടെന്ന അവബോധം ഉണ്ടാകുക - എന്നതാണ്.

ഇഹ്സാനിൻ്റെ ഈ രണ്ട് ഭാഗവും ആത്മീയ ഗുണവും, സിദ്ധിയുമാണെന്നതിൽ തർക്കത്തിന്നവകാശമില്ലല്ലോ.

എങ്കിൽ ഈ നിലവാരത്തിലേക്ക് ആ ത്മാവിനെ ഉയർത്തുന്നതിനും പരിവർത്തിപ്പിക്കുന്നതിനു മായി എന്തെല്ലാം ചെയ്യണമെന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ദീൻ പ്രബോധനം ചെയ്യാൻ നിയുക്തരായ നബി (ﷺ) തങ്ങളിൽ നിന്നുണ്ടായിട്ടുണ്ടാകുമെന്നും വ്യക്തമാണ്. ഇവയെല്ലാം സമാഹരിച്ച്, ക്രോഢീകരിച്ച് , ഇവയെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ പ്രത്യേകം താൽപ്പര്യമുള്ള ജ്ഞാനികളായ ഇമാമുകൾ തികച്ചും ശാസ്ത്രീയമായി രൂപം നൽകിയ ഒരു വിജ്ഞാനശാഖയാണ് ഇൽ മുത്ത സ്വവ്വുഫ്(ആദ്ധ്യാത്മിക ശാസ്ത്രം).

ഈമാൻ കാര്യങ്ങൾ സംബന്ധമായ പാഠങ്ങളും, തത്വങ്ങളും മാത്രം ഖുർആനിൽ നിന്നും, സുന്നത്തിൽ നിന്നും സമർത്ഥിച്ചു വിശദീകരിച്ച വിജ്ഞാനശാഖ - അഖീദ - ദീനിൻ്റെ ഭാഗമായത് പോലെ ഇസ് ലാം കാര്യങ്ങളുടെ വിധികളും നിയമ വ്യവസ്ഥകളും ,ആചാരമര്യാദകളും വിശദമായി ക്രോഢീകരിച്ച ഇൽമുൽഫിഖ്ഹ് - കർമ്മ ശാസ്ത്രം - ദീനിൻ്റെ ഭാഗമായത് പോലെ, ഇഹ്സാനിൻ്റെ ധർമ്മങ്ങളും, അവ സ്ഥാന്തരങ്ങളും അതിന്നായി ആത്മാവിനെ സജ്ജീകരിക്കുന്നതിൻ്റെ മുറകളും, പഠിപ്പിക്കുന്ന വിജ്ഞാനശാഖയായ ഇൽ മുത്ത സ്വവ്വുഫും - ആദ്ധ്യാത്മിക ശാസ്ത്രം - ദീനിൻ്റെ ഭാഗം തന്നെ. 

അഖീദയും, ഫിഖ്ഹും ദീനിൻ്റ ഭാഗമായികാണുകയും, ഇഹ്സാനിന്റെ  ഇൽമായ തസ്വവ്വുഫിനെ മാത്രം ദീനിൻ്റെ പടിക്ക് പുറത്താക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാവതല്ല. 

തസ്വവ്വുഫിനെ തിരായ വാദഗതികൾ ദീനിൻ്റെ ശത്രുക്കളായ വഹ്ഹാബികോമരങ്ങളുടെ ജൽപ്പനങ്ങൾ മാത്രമാണ്.

 എന്നാൽ തസ്വവ്വുഫിനെ മാത്രമല്ല, ഫിഖ്ഹ്, അഖീദ: തുടങ്ങിയ ഇസ് ലാമിക ശാസ്ത്രങ്ങളെയെല്ലാം തള്ളിപ്പറയുന്ന കേരള മോഡൽ വഹ്ഹാബികളാകട്ടെ ദീനിൻ്റെ പേരിലുള്ള എല്ലാം വലിച്ചെറിഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരുമാണ്. ഇവരാണ് ഏറ്റവും അപകടകാരികൾ.

ഖുർആനും, സുന്നത്തും, ധാരാളം വിജ്ഞാന ശേഖരങ്ങളുൾക്കൊള്ളുന്ന അക്ഷയഖനികളാണെന്ന സത്യം ഈ നിഷേധികൾക്കറിയില്ല. ഏതാനും പേജുകളിൽ വരച്ചിട്ട അക്ഷരങ്ങളും, അവയുടെ പരിഭാഷകളും മാത്രമാണിവരുടെ ഖുർആനും, സുന്നത്തും.ഇത്തരക്കാർ പറഞ്ഞു പരത്തുന്ന അബദ്ധങ്ങളും, അത് കൊണ്ടുണ്ടാകുന്ന പുകിലുകളും നീക്കണമെങ്കിൽ കുറച്ച്  വസ്തുതകൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. 

ഖുർആൻ എന്നത് അല്ലാഹുവിൻ്റെ കലാമാണല്ലോ. " അല്ലാഹു വിൻ്റെ കലാം  ഭൂമിയിലുള്ള വൃക്ഷങ്ങൾ മുഴുവൻ പേനയായും, സമുദ്രം മുഴുവനും, പിന്നെയും ഏഴ്സമുദ്രങ്ങളും മഷിയായി ഉപയോഗിച്ചാലും അല്ലാഹു വിൻ്റെ വചനങ്ങൾ എഴുതിത്തീരുകയില്ല" ( ലുഖ്മാൻ - 27) 

ഇത് വിശുദ്ധ ഖുർആനിലെ അക്ഷരങ്ങളേക്കുറിച്ചാണോ.?

ബിസ്മിയിലെ ബാഇൻ്റ വ്യാഖ്യാനം മാത്രം തനിക്കറിയാവുന്നതെഴുതിയാൽ എൺപത് ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രം ഗ്രന്ഥക്കെട്ടുകളെഴുതാൻ പറ്റുമെന്ന് അലിയ്യ് (റ) പറഞ്ഞത് പ്രസിദ്ധമാണല്ലോ. 

നൂറ് കണക്കിന് വാള്യങ്ങളുള്ള തഫ്സീറുകൾ ( വിശുദ്ധ ഖുർആൻ വ്യാഖ്യാനങ്ങൾ)ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടിരുന്നു. നിലവിലുള്ള ഖുർആൻ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രാമാണികവും, പഴക്കവുമുള്ള ത്വബ്രിയുടെ തഫ്സീർ മഹാനവർകൾ എഴുതാൻ വിചാരിച്ചതിൻ്റെ പത്തിലൊന്നു മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. ബാക്കിയുള്ള ഒൻപതു ഭാഗവും അദ്ദേഹത്തോടൊപ്പം ഖബറിന്നടിയിൽ പോയി. ഇതെല്ലാം ഖുർആനിലെ വിജ്ഞാനങ്ങളാണ്. 

ഒരു ലക്ഷത്തിൽപ്പരം വരുന്ന സ്വഹാബാക്കളിൽ ഖുർആൻ വ്യഖ്യാതാക്കളായിരുന്ന വിജ്ഞൻമാർ ഒരേ ആയത്തിനെത്തന്നെ വ്യത്യസ്ഥമായിട്ടാണ് വ്യാഖ്യാനിച്ചത്.സ്വഹാബത്തിൻ്റെ വ്യാഖ്യാനങ്ങളിൽ നിന്ന് വളരേക്കുറച്ച് മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ള തഫ്സീറു കളിലുള്ളൂ. ഖുർആനിലേക്കും ഹദീസിലേക്കും ക്ഷണിക്കുന്നവർ ഇപ്പറഞ്ഞ ഖുർആനിക വിജ്ഞാനങ്ങളെയൊന്നും കണക്കിലെടുക്കുന്നേയില്ല. ആറായിരത്തിൽപ്പരം സൂക്തങ്ങൾക്ക് അത്രയും സൂക്തങ്ങളിലൊതുങ്ങുന്ന പരിഭാഷയാണ് ഇവരുടെ ഖുർആൻ......

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲

【തുടരും...】

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

തസ്വവ്വുഫ്



التصوف هو استرسال النفس مع الله علی ما يريد

തസ്വവ്വുഫ് എന്നാൽ അല്ലാഹു വിൻ്റ ഉദ്ദേശങ്ങൾക്ക് വിധേയമായി മനസ്സിനെ അല്ലാഹുവിനോടൊപ്പം അഴിച്ചു വിടലാണ്. 

റുവൈം (റ)ൽ നിന്നുദ്ധരിക്കപ്പെടുന്ന ഈ അഭിപ്രായം വിശദീകരിച്ചു മുസ്തഫൽ അറൂസി (റ)  പറയുന്നു;

 നഫ്സിനെ അല്ലാഹു വിനോടൊപ്പം അഴിച്ചുവിടുകയെന്നാൽ തൻ്റെ മുറാദുകൾ (ഉദ്ദേശങ്ങൾ) അല്ലാഹുവിൻ്റെ മുറാദുകളിലായിട്ട് ഫനാ ആക്കലാണ് (നശിപ്പിക്കലാണ് ).  (നതാഇജുൽഅഫ്കാർ  )

പ്രത്യേകക്കാർ അവരുടെ ജീവിതകാലത്ത് വെറുക്കപ്പെട്ടവരും മരണശേഷം അവരേ സംബന്ധിച്ച്  വിലപിക്കപ്പെടുന്നവരുമാണ്.

കവിപാടി   

     والمرء ما دام حيا يستهان به

    ويعظم الرزء فيه حين يفتقد 

( ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ അയാൾ അവഗണിക്കപ്പെടുന്നതാണ്. എന്നാൽ ആ മനുഷ്യൻ മരണപ്പെട്ടാൽ അയാളേപ്പറ്റി വലിയ വിലാപമായിരിക്കും)     

അല്ലാഹുവിൻ്റെ ഔലിയാക്കളിൽ നിന്ന് നിൻ്റെ നഫ്സ് പിന്തിരിഞ്ഞതായി നീ കണ്ടാൽ തീർച്ചയായും നീ അല്ലാഹുവിൽ നിന്നകറ്റപ്പെട്ടവനാണെന്ന് നീ അറിഞ്ഞു കൊള്ളുവിൻ. എന്ത് കൊണ്ടെന്നാൽ ഹഖ് തആലാ നിൻ്റെ മേൽ മുന്നിട്ടാൽ അവൻ അവരെ നിൻ്റെ ഇഷ്ടക്കാരാക്കുന്നതാണ്. 

(നതാഇജുൽ അഫ്കാർ  ) 

ശൈഖ് സർറൂഖ് (റ) പറയുന്നു; 

തസ്വവ്വുഫിന് 2000 ത്തോളം വരുന്ന നിർവ്വചനങ്ങളും , വ്യാഖ്യാനങ്ങളും , വിവരണങ്ങളുമുണ്ട്. അതിൻ്റെയെല്ലാം ആകത്തുക, 

   صدق التوجه الی الله  

   (സത്യസന്ധമായി അല്ലാഹുവി ലേക്ക് മുന്നിടുക ) എന്നതാണ്. അപ്പോൾ صدق التوجه ൽ നിന്ന് ഒരോഹരി ആരിലുണ്ടോ അവന്ന് തസ്വവ്വുഫിൽ നിന്നൊരോഹരിയുണ്ടെന്ന് പറയാം. അതായത് ഓരോരുത്തരുടേയും തസ്വവ്വുഫ് അവരവരുടെ صدق التوجه പോലെയാണെന്ന് മനസ്സിലാക്കാം.


സർറൂഖ് (റ) തുടരുന്നു; 

صدق التوجه

 ഹഖ്തആലാ തൃപ്തിപ്പെടുന്ന നിലക്ക് അവൻ തൃപ്തിപ്പെടുന്ന കാര്യങ്ങൾ കൊണ്ടുമാ യരിക്കേണ്ടതുണ്ട്. നിബന്ധന വക്കപ്പെട്ട ഒരു കാര്യം ആ നിബന്ധന പാലിക്കപ്പെടാതെ ശരിയാവുകയില്ല. 

അല്ലാഹു തആലാ പറഞ്ഞു: ولا يرضی لعباده الكفر       (അവൻ തൻ്റെ അടിമകൾക്ക് കുഫ്റ് തൃപ്തിപ്പെടുകയില്ല) അപ്പോൾ ഈമാൻ സാക്ഷാൽക്കരിക്കൽ നിർബ്ബന്ധമായി. വീണ്ടും അവൻ പറഞ്ഞു: 

وان تشكروا يرضه لكم

 (നിങ്ങൾ നന്ദി കാട്ടുകയാണെങ്കിൽ അവൻ തൃപ്തിപ്പെടുന്നതാണ്) 

അപ്പോൾ ഇസ്‌ലാം കാര്യങ്ങൾ അനുഷ്ഠിക്കൽ നിർബ്ബന്ധമായി. ഇസ്‌ലാം കാര്യങ്ങളാണ് ഫിഖ്ഹിൻ്റെ ഉള്ളടക്കം . അപ്പോൾ ഫിഖ്ഹ് അനിവാര്യമായി. ഫിഖ്ഹില്ലാതെ തസ്വവ്വുഫ് ശരിയാവില്ല. എന്ത് കൊണ്ടെന്നാൽ അല്ലാഹുവിൻ്റെ ബാഹ്യമായ വിധി വിലക്കുകൾ ഫിഖ്ഹ് കൊണ്ടല്ലാതെ അറിയാൻ പറ്റുകയില്ല. തസ്വവ്വുഫില്ലാതെ ഫിഖ്ഹും ശരിയാവില്ല. കാരണം صدق التوجه  ഇല്ലാതെ ഒരു അമലും സ്വീകരിക്കപ്പെടുകയില്ല. ഈമാനില്ലാതെ ഫിഖ്ഹും തസ്വവ്വുഫും ശരിയാവുകയില്ല.  അപ്പോൾ ഇത് മൂന്നും പരസ്പരം അനിവാര്യമായിത്തീർന്നു. ശരീരങ്ങൾക്ക് ആത്മാവ് അനിവാര്യമായത് പോലെ.   

അത് കൊണ്ടാണ് ഇമാം മാലിക് (റ) പറഞ്ഞത് ;

 من تصوف ولم يتفقه فقد تزندق، ومن تفقه ولم يتصوف  فقدتفسق ، ومن جمع بينهمافقد تحقق  


 ( ഫിഖ്ഹില്ലാത്ത തസ്വവ്വുഫുകാരൻ നിർമ്മത വാദിയാണ്. )

കാരണം അവൻ ദീനിൻ്റെ വിധി വിലക്കുകൾ നിഷേധിക്കുന്ന ജബ് രിയാണ്.

 (തസ്വവ്വുഫില്ലാത്ത ഫിഖ്ഹ്കാരൻ തെമ്മാടിയുമാണ് )

കാരണം  അവൻ അല്ലാഹുവിനോടെതിര് പ്രവർത്തിക്കുന്നതിനെ തടയുന്ന صدق التوجه  ൽ നിന്നൊഴിവായതിനാലും ,അവൻ്റെ അമലുകൾ ഇഖ്ലാസിൽ നിന്നൊഴിവായതിനാലുമാണ്. 

(രണ്ടും ഒരുമിച്ച് കൂട്ടിയവൻ യാഥാർത്ഥ്യം എത്തിച്ചവനാകുന്നു)

കാരണം അവൻ സത്യം മുറുകെ പിടിക്കുന്നതിൽ യാഥാർത്ഥ്യത്തോടെ നില കൊണ്ടതിനാലാണ്. അത് നീ മനസ്സിലാക്കിക്കോളൂ.

(ഈ ഖാളുൽ ഹിമം )

ഈമാനും, ഇസ് ലാമും, അഥവാ അഖീദയും, ഫിഖ്ഹും എത്ര മാത്രം പ്രധാന്യമർഹിക്കുന്നതാണോ അത് പോലെ തന്നെ പ്രധാനപ്പെട്ട താണ് തസ്വവ്വുഫും.

ഈ തസ്വവ്വുഫാണ് ഇമാം ബുഖാരിയും, ഇമാം മുസലിമും റിപ്പോർട്ട് ചെയ്യുന്ന , ജിബ് രീൽ (അ) മനുഷ്യരൂപത്തിൽ വന്ന് ,നബി(ﷺ)യോട് ഈ മാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവയേ സംബന്ധിച്ച് ചോദിക്കുകയും, നബി(ﷺ) മറുപടി പറയുകയും ചെയ്യുന്ന ഹദീസിൽ പരാമർശിക്കുന്ന ഇഹ്സാൻ.

പിന്നീട് അവിടുന്ന് പറഞ്ഞു :  നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിക്കാൻ വേണ്ടിയാണ് ജിബ് രീൽ(അ) നിങ്ങളുടെ യടുക്കൽ വന്നത്.                  അപ്പോൾ ഈമാൻ, ഇസ് ലാം ,ഇഹ്സാൻ എന്നീ മൂന്നും ഉൾപ്പെടുന്നതാണ് ദീനെന്നും, ഇവയിൽ ഏതെങ്കിലുമൊന്ന് മാറ്റി നിർത്തിയാൽ ദീൻ അപൂർണ്ണമാണെന്നും സുവ്യക്തം.

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲


സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

ആത്മസംസ്കരണം


അല്ലാഹു തആലാ പറഞ്ഞു;  ,,

ٰٰ ؒ قد افلح من زكاها وقد خاب من دساها ٰٰٰٰ ٰ

ആത്മാവിനെ സംസ്കരിച്ചവൻ(തെളിച്ചെടുത്തവൻ) തീർച്ചയായും വിജയിച്ചു. അതിനെ സംസ്കരിക്കാത്തവൻ(തെളിച്ചെടുക്കാത്തവൻ) തീർച്ചയായും പരാജയപ്പെട്ടു.   (അശ്ശംസ്)

നബി(ﷺ) പറഞ്ഞു; ഇഹ്സാൻ എന്നാൽ അല്ലാഹു വിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലങ്കിലും അവൻ നിന്നെക്കാണുന്നുണ്ട്   (ബുഖാരി, മുസ്‌ലിം )

ഒരാൾ വിജയിക്കണമെങ്കിൽ ആത്മ സംസ്കരണം അനിവാര്യമാണെന്ന് പരിശുദ്ധ ഖുർആൻ അസന്നിക്തമായി പ്രഖ്യാപിക്കുന്നു. ആത്മസംസ്കരണം നടത്താത്തവൻ പരാജിതനാണെന്നും ഖുർആൻ തന്നെ പ്രഖ്യാപിക്കുന്നു.

അപ്പോൾ തസ്വവ്വുഫ്(ആത്മ സംസ്കരണം ) ഏതൊരു മനുഷ്യനും ആവശ്യമായ താണെന്നതിന് വേറെ തെളിവിൻ്റെ ആവശ്യമുണ്ടോ ?...

ഈമാൻ , ഇസ്ലാം, ഇഹ്സാൻ എന്നീ ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളിൽപ്പെട്ട ഇഹ്സാ നാണ് തസ്വവ്വുഫ്‌ എന്നതിൽ സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾക്കിടയിൽ പക്ഷാന്തരമില്ലല്ലോ.


എന്താണ് തസ്വവ്വുഫ്?..

ഇനി എന്താണ് തസ്വവ്വുഫ്(ആത്മ സംസ്കരണം ) എന്ന് നോക്കാം. ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു; തസ്വവ്വുഫെന്നാൽ ഹഖ്  സുബ്ഹാനഹു വതആലാ നിന്നെ ത്തൊട്ട് നിന്നെ മരിപ്പിക്കലും അവനെക്കൊണ്ട് അവൻ നിന്നെ ജീവിപ്പിക്കലുമാണ് . അപ്പോൾ നീ മറ്റ് യാതൊന്നിനോടും ബന്ധിക്കാത്ത വിധം അല്ലാഹു വിനോടൊപ്പമാകുന്നതാണ് .

(ഈഖാളു ൽഹിമം,   രിസാലത്തുൽ ഖുശൈരിയ്യ )

ഇത് വിശദീകരിച്ച് കൊണ്ട് ശൈഖുൽ ഇസ്ലാം സകരിയ്യ ൽ അൻസാരി (റ) പറയുന്നു: ഹഖ് തആലാ നിന്നെ ത്തൊട്ട് നിന്നെ മരിപ്പിക്കുകയെന്നാൽ , നീ നിന്നെക്കാണുന്ന തിനെത്തൊട്ട് , അവനെ ഓർക്കൽ കൊണ്ടും അവനുമായി കൂടിക്കാഴ്ച നടത്തൽ കൊണ്ടും അവനിൽ നിന്നുള്ള വാരിദാത്തുകളുമായി വ്യാപൃതനാകൽ കൊണ്ടും നീ നിന്നെക്കാണുന്നതിനെത്തൊട്ട് അവൻ നിന്നെ മരിപ്പിക്കുന്നതാണ് . ഇതാണ് തസ്വവ്വുഫിൻ്റെ ദറജ കളിൽ  വച്ചേറ്റവും പരിപൂർണ്ണ മായത്.

നീ അല്ലാഹു വിനോടൊപ്പമാവുക യെന്നാൽ  നിൻ്റെ പ്രവർത്തികളിലും , സ്വഭാവങ്ങളിലും , അവ സ്ഥാന്തരങ്ങളിലുമെല്ലാം അല്ലാഹുവല്ലാത്തവരോടുളള സ്നേഹമോ, അവനല്ലാത്തവരിൽ ആശ്വാസം കണ്ടെത്തലോ ഇല്ലാതെ നീ എന്തൊന്നിലൊക്കെയാണോ , അതൊക്കെയും നിൻ്റെ റബ്ബിൽ നിന്ന് നിനക്കുള്ള ഔദാര്യമായിട്ട് നീ കാണലാണ്.

അബൂ മുഹമ്മദുൽ ജരീരി (റ) പറയുന്നു; തസ്വവ്വുഫ് എന്നാൽ  എല്ലാ ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നീ കടക്കലും , അധമ സ്വഭാവങ്ങളിൽ നിന്നെല്ലാം നീ പുറപ്പെടലുമാണ്. അഥവാ സൂക്ഷ്മത , പരിത്യാഗം, ഉള്ളത് കൊണ്ട് തൃപ്തി പ്പെടൽ , അർപ്പണബോധം, തുടങ്ങിയ എല്ലാ ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നീ പ്രവേശിക്കലും , ലോകമാന്യം , പൊങ്ങച്ചം , അഹങ്കാരം , അസൂയ , ദുർവി ചാരം തുടങ്ങിയ അധമ സ്വഭാവങ്ങളിൽ നിന്നെല്ലാം നീ പുറപ്പെടലുമാണ് തസ്വവ്വുഫ് .  (ഈഖാളു ൽ ഹിമം ,  രിസാലതുൽ ഖുശൈരിയ്യ)


കാര്യങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

എങ്ങനെയുള്ള ആളെയാണ് സ്വൂഫി എന്ന് പറയുന്നത്?



എങ്ങനെയുള്ള ആളെയാണ് സ്വൂഫി എന്ന് പറയുന്നത്?

സ്വൂഫിസത്തെ പഠിക്കാൻ ആഗ്രഹിക്കുന്നത് അന്ധൻ പുൽമേടുകളേയോ ജലപ്രവാഹത്തേയോ തൊട്ടറിയാൻ ശ്രമിക്കുന്നത് പോലെയാണന്ന ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) യുടെ വാക്കുകൾ ആദ്യം കുറിക്കട്ടെ .....

ഒരു സ്വൂഫി പ്രത്യക്ഷത്തിൽ ഏത് കോലത്തിലായിരിക്കണം, എങ്ങനെയായിരിക്കണം , വേഷവിധാനം എന്തായിരിക്കണം എന്നൊന്നും ഒരു സ്ഥലത്തും നിബന്ധന വെച്ചതായി അറിവില്ല.മറിച്ച് ആരാണ് സ്വൂഫി എന്ന് പണ്ഡിത വചനങ്ങൾ മനസ്സിലാക്കിത്തരുന്ന ചില വാക്കുകളിലൂടെ നമുക്ക് സ്വൂഫിയെ പരിജയപ്പെടാം ....

മഹാനായ ഗൗസുൽ അഅ്ളം (റ) പറയുന്നു :

അല്ലാഹുവിന്റെ ഗ്രന്ഥവും തിരുനബി(സ്വ)യുടെ ചര്യയും അനുസരിച്ചു ബാഹ്യവും ആന്തരികവും തെളിമയുറ്റതാക്കിയവന്‍ ആകുന്നു സൂഫി” (അല്‍ഫത് ഹുര്‍റബ്ബാനി).

അബൂബക്കർ അശ്ശിബ് ലി(റ) യഥാര്‍ഥ സൂഫിയെക്കുറിച്ചു പറയുന്നു: “മനസ്സിനെ തെളിമയുറ്റതാക്കാന്‍ പാടുപെട്ടു വിജയം കൊയ്തെടുത്തവനാണു സ്വൂഫി. തിരുനബി(സ്വ) യുടെ മാര്‍ഗത്തില്‍ രമിക്കുകയും ദുന്‍യാവിനെ പിരടിക്കു പുറത്തെറിഞ്ഞു വിരക്തിയുടെ വേദന ദേഹേഛയെ രുചിപ്പിക്കുകയും ചെയ്യുന്നവനുമാണ് അവന്‍.” “ഹൃദയങ്ങളുടെ സ്ഫടിക സമാനത ഉറപ്പു വരുത്തലാണു സ്വൂഫിസം. രഹസ്യങ്ങള്‍ ഏതും അറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള മനത്തെളിമയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.”

ദുന്നൂനുൽ മിസ്വ്രി (റ)പറഞ്ഞു: “സ്വൂഫികള്‍ അല്ലാഹുവിനെ മറ്റെല്ലാറ്റിനെക്കാളും തിരഞ്ഞെടുത്ത വരാകുന്നു. അക്കാരണത്താല്‍ അല്ലാഹു അവരെയും തിരഞ്ഞെടുത്തിരിക്കുന്നു”

(അര്‍റിസാലതുല്‍ഖുശൈരിയ്യ).

എന്നിൽ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്. അത് ഞാൻ സദാ സമയം തേടിക്കൊണ്ടിരിക്കുന്നു അതിന്‌വേണ്ടി എന്റെ സ്വ ഇച്ചകളെ മറന്ന് ഞാൻ നിലകൊള്ളുന്നു. എന്ന ജലാലുദ്ധീൻ റൂമിയുടെ വചനം ഓർമയിലിരിക്കട്ടെ ...

ആ വഴി നിരന്തരം തേടുക. അപ്പോൾ യഥാർത്ഥ സ്വൂഫിയിൽ നാം എത്തും...

അതാണ് സ്വൂഫിയെ മനസ്സിലാക്കാനുള്ള മാർഗ്ഗം .നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ


സംശയ നിവാരണം By : അൽ ഉസ്താദ് ഹസ്സൻ ഇർഫാനി എടക്കുളം 

 +91 91880 55043