Monday, September 28, 2020

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

ഹദീസുകളിലൂടെ ഇന്ന്-165

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ*

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)  പറഞ്ഞു: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)*

  ♥️ഗുണ പാഠം♥️

നിസ്കാരം കഴിഞ്ഞ ഉടന്‍ മുസ്വല്ല വിട്ട് പുറത്തുപോകാതെ അതേ സ്ഥലത്തുതന്നെ ഇരുന്ന് ദിക്റുകള്‍ ചെയ്യുന്നവന് മലക്കുകള്‍ പാപമോചനം തേടുന്നതാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ബത്വാൽ رحمه الله പറഞ്ഞു :* 

*من كان كثير الذنوب وأراد أن يحطها الله عنه بغير تعب؛فليغتنم ملازمة مكان مصلاه بعد الصلاة ليستكثر من دعاء الملائكة واستغفارهم له ، فهو مرجو إجابته [شرح صحيح البخاري ٣ / ١١٤]*

*"ആരാണോ ധാരാളം പാപം ഉണ്ടാവുകയും , അവയെ അല്ലാഹു അവനിൽ നിന്ന് യാതൊരു ക്ഷീണവും കൂടാതെ മായ്ച്ചു കളയണമെന്ന് ഉദ്ധേശിക്കുകയും ചെയ്യുന്നത്‌, അവനു വേണ്ടി മലക്കുകളുടെ ദുആയും പാപമോചനം തേടലും ധാരാളമായി ലഭിക്കാൻ വേണ്ടി നിസ്കാര ശേഷം അവന്റെ നിസ്കാര സ്ഥലത്ത്‌ തന്നെ കഴിഞ്ഞു കൂടുന്നതിനെ അവൻ മുതലാക്കിക്കൊള്ളട്ടെ, അത്‌ ഉത്തരം പ്രതീക്ഷിക്കപ്പെടുന്നതാണ്. നിസ്കാര ശേഷം എല്ലാ ദിക്റുകളും ദുആകളും നിർവ്വഹിച്ച ശേഷം മാത്രം എഴുന്നേറ്റു പോകുന്ന ഒരു പതിവ് പഴയ തലമുറയിൽ നാം കണ്ടിരുന്നു. പിന്നീട് ജീവിത സൗകര്യങ്ങൾ വർധിക്കുകയും അതോടൊപ്പം ചില പുത്തൻവാദക്കാരുടെ നൂതന തത്വങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ നല്ലൊരു വിഭാഗം വിശ്വാസികളും ആ രീതി കയ്യൊഴിഞ്ഞു. അതുകൊണ്ട് നഷ്ടം അവർക്ക് തന്നെയാണെന്ന് അവർ അറിയുന്നില്ല. അല്ലാഹു കാക്കട്ടെ, ആമീൻ.....*

അബ്ദുൽ റഹീം ഇർഫാനി*കോതമംഗലം*

No comments:

Post a Comment