Saturday, August 22, 2020
മഹ്ശർ, വിചാരണ, കിതാബ് ( തുടർച്ച )
ആശൂറാ നോമ്പ്
വിട്ടുവീഴ്ച്ചയുടെ പ്രാധാന്യം തിരിച്ചറിയാൻ സാധിക്കട്ടെ...
Friday, August 21, 2020
പരിഹാരമില്ലാത്ത പ്രശ്നങ്ങൾ
മഹ്ശർ, വിചാരണ, കിതാബ്
സ്വൂഫികളുടെ നിസ്ക്കാരം
ദേഷ്യം ശമിക്കാൻ ഒരു ഒറ്റമൂലി
Thursday, August 20, 2020
മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ
നാളെയെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത് ഇന്നത്തെ ജീവിതമാണ്..
മുഹർറം മാസത്തിലെ നോമ്പ്
Wednesday, August 19, 2020
ഉണർത്തുപെട്ടി
Monday, August 17, 2020
അറിവ്നേടാൻ ലജ്ജിക്കേണ്ടതില്ല
ഹദീസുകളിലൂടെ ഇന്ന്-123
അറിവ്നേടാൻ ലജ്ജിക്കേണ്ടതില്ല
✒️ ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ. رضي الله عنها، ﻗَﺎﻟَﺖْ: ﺟَﺎءَﺕْ ﺃُﻡُّ ﺳُﻠَﻴْﻢٍ ﺇِﻟَﻰ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺇِﻥَّ اﻟﻠَّﻪَ ﻻَ ﻳَﺴْﺘَﺤْﻴِﻲ ﻣِﻦَ اﻟﺤَﻖِّ، ﻓَﻬَﻞْ ﻋَﻠَﻰ اﻟﻤَﺮْﺃَﺓِ ﻣِﻦْ ﻏُﺴْﻞٍ ﺇِﺫَا اﺣْﺘَﻠَﻤَﺖْ؟ ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﺫَا ﺭَﺃَﺕِ اﻟﻤَﺎءَ» ﻓَﻐَﻄَّﺖْ ﺃُﻡُّ ﺳَﻠَﻤَﺔَ، ﺗَﻌْﻨِﻲ ﻭَﺟْﻬَﻬَﺎ، ﻭَﻗَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺃَﻭَﺗَﺤْﺘَﻠِﻢُ اﻟﻤَﺮْﺃَﺓُ؟ ﻗَﺎﻝَ: «ﻧَﻌَﻢْ، ﺗَﺮِﺑَﺖْ ﻳَﻤِﻴﻨُﻚِ، ﻓَﺒِﻢَ ﻳُﺸْﺒِﻬُﻬَﺎ ﻭَﻟَﺪُﻫَﺎ»
(صحيح البخاري)
ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി തിരുനബിﷺയുടെ അടുക്കൽ വന്ന് ചോദിച്ചു. അല്ലാഹുﷻവിന്റെ ദൂതരെ! അല്ലാഹു ﷻ സത്യം വിശദീകരിക്കുന്നതിൽ ലജ്ജിക്കുകയില്ല. സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനമുണ്ടായാൽ കുളിക്കേണ്ടതുണ്ടോ..? നബി ﷺ പറഞ്ഞു: "അതെ, അവൾ ഇന്ദ്രിയം കണ്ടാൽ കുളിക്കണം." അപ്പോൾ ഉമ്മു സലമ(റ) അവരുടെ (നാണം കാരണം) മുഖം മറയ്ക്കുകയും അല്ലാഹുﷻവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയ സ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: "അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവൾക്ക് ഇന്ദ്രിയമില്ലെങ്കിൽ അവളുടെ സന്താനം അവളുടെ രൂപസാദൃശ്യത്തിൽ ജനിക്കുന്നതെങ്ങനെ..?"
(ബുഖാരി)
♥️ഗുണ പാഠം♥️
ലജ്ജ ഈമാനിന്റെ ഭാഗമാണ്. സ്ത്രീകൾക്ക് കൂടുതൽ വേണ്ടതും. അവൾക്കത് അലങ്കാരവുമാണ്. പുരുഷൻമാരോട് ചോദിക്കുന്നത് ലജ്ജിക്കേണ്ട വിഷയമാണെങ്കിൽ പ്രത്യേകിച്ചും. പക്ഷേ, അത് കാരണം ദീനിൽ വിവരമില്ലാത്തവരായിക്കൂടാ! അത്തരം കാര്യങ്ങൾ ഭർത്താവിനോടോ, വിവാഹ ബന്ധം ഹറാമായവരോടോ ചോദിച്ച് മനസ്സിലാക്കുകയോ, ചോദിച്ച് മനസ്സിലാക്കാൻ മറ്റൊരാളെ ഏൽപ്പിക്കുകയോ ചെയ്യാം. പുരുഷൻമാർ തന്നെ ഇത്തരം കാര്യങ്ങൾ ആദരിക്കപ്പെടുന്നവരോട് ചോദിക്കാൻ ലജ്ജിക്കുന്നവരാണ്. അവരും മറ്റുള്ളവരെ ചോദിക്കാൻ ഏൽപ്പിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.
അലി (റ) പറയുന്നു: മദിയ്യ് (വികാരമുണ്ടാകുമ്പോൾ പുറപ്പെടുന്ന ഒരു ദ്രാവകം) അധികമുള്ള ഒരാളായിരുന്നു ഞാൻ. തന്നിമിത്തം (നാണം കാരണം) നബിﷺയോട് അതിനെപ്പറ്റി ചോദിക്കാൻ മിഖ്ദാദ് (റ)വിനോട് ഞാൻ ആവശ്യപ്പട്ടു. അദ്ദേഹം നബി ﷺ യോട് ചോദിച്ചു. അപ്പോൾ തിരുമേനി ﷺ അരുളി: അങ്ങനെയുണ്ടാവുമ്പോൾ (ആ നജസ് കഴുകി വൃത്തിയാക്കിയ ശേഷം) വുളു ചെയ്താൽ മതി. (കുളിക്കേണ്ടതില്ല.)
(ബുഖാരി)
✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം
തിരിഞ്ഞുനോട്ടം
ഉണർത്തുപെട്ടി
18/08/2020
TUESDAY
28 Dhul Hijjah 1441
ചിലപ്പോഴെങ്കിലും സ്വയമൊരു തിരിഞ്ഞുനോട്ടം, ഒരു വിലയിരുത്തൽ അത് നമ്മുടെ ജീവിതത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നു...
സ്വന്തം കുറവുകളും, ന്യൂനതകളും, ബലഹീനതകളും അറിയുകയും ഒപ്പം തിരുത്തപ്പെടുത്താനും തയ്യാറാവണം...
കാമ്പുളള പല വിമർശനങ്ങളും ശ്രദ്ധയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ഒരു മാറ്റത്തിനുള്ള അവസരമാണ്... നാഥൻ അനുഗ്രഹിക്കട്ടെ...
ഖബ്റിലെ ചോദ്യവും ശിക്ഷയും
അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
വാജിബാത്ത് മാല -112
⊱⋅─────⊱◈◈◈⊰─────⋅⊰
""പറഞ്ഞെ പോൽ ഉറപ്പിത്ത് നടന്നോളീൻ കലിമന്റെ
ഫർള്വിൽ നിന്ന് എനി നാലാവദയ് കവലാം
ഖാതിം മഹ്മൂദ് അന്നബി ഖൗലയ് സ്വിദ്ഖാക്കലാം
ദരിശിപ്പീൻ ഇതിന്നും പത്ത് അസ്വ് ൽ ഉണ്ട് ആയതിൽ ഒണ്ട്
ശലിപ്പിക്കും ബർസഖിൽ സുആൽ ഹഖ്ഖാം
രണ്ട് ശഖീകൾക്ക് അത്തലത്തുണ്ട് അദാബും മിക്കാ"")
നാലാം ഫർള്വ്
മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ
അസ്വ് ല് ഒന്ന്, രണ്ട്
ഖബ്റിലെ ചോദ്യവും ശിക്ഷയും
പറഞ്ഞതുപോലെ ഉറപ്പിച്ചു നടക്കുക. കലിമയുടെ ഫർള്വിൽ നാലാമത്തേത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകൾ വാസ്തവമാക്കലാണ്. നോക്കുക, ഇതിനും പത്ത് അസ്വ് ലുണ്ട്. അതിലൊന്ന് ഭയപ്പെടുത്തുന്ന ഖബ്റിലെ ചോദ്യം സത്യമാണെന്നും രണ്ടാമത്തേത് പരാജിതർക്ക് അവിടെ അധികവും ശിക്ഷയുണ്ടെന്നതുമാണ്.
വിശുദ്ധ കലിമയുടെ മൂന്ന് ഫർള്വുകളും അവയുടെ അസ്വ് ലുകളും വിശദീകരിച്ച് അവയെല്ലാം ഉറപ്പിച്ച് നടക്കുക എന്ന് പറഞ്ഞ ശേഷം നാലാം ഫർള്വും അതിന്റെ അസ്വ് ലുകളും പറയുകയാണ് വന്ദ്യരായ പിതാവ് (റ). നാലാം ഫർള്വ് അന്ത്യപ്രവാചകനായ മഹ്മൂദ് നബി (സ്വ) തങ്ങളുടെ വാക്കുകൾ വാസ്തവമാക്കലാകുന്നു. ഈ ഫർള്വിനും പത്ത് അസ്വ് ലുകളുണ്ട്. അതിൽ ഒന്ന് , ഭയമുളവാക്കുന്ന ബർസഖിൽ ചോദ്യം ചെയ്യൽ സത്യമാണെന്നും രണ്ട് പരാജിതർക്ക് ഖബ്ർ ശിക്ഷയുണ്ടെന്നുമാണ്.
നബി (സ്വ) യെ വാസ്തവമാക്കൽ
വിശുദ്ധ കലിമയുടെ നാലാമത്തെ ഫർള്വ് തിരുനബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കലാണ്. പണ്ഡിതശ്രേഷ്ഠർ വ്യക്തമാക്കുന്നു: ""തിരുനബി (സ്വ) അറിയിച്ച കാര്യങ്ങളിൽ നബി (സ്വ) യെ വാസ്തവമാക്കൽ നിർബന്ധമാണ്. വിശദമായി അറിയപ്പെടുന്ന കാര്യങ്ങളിൽ വിശദമായ നിലക്ക് വിശ്വസിക്കണം. വിശദമായി അറിയപ്പെടുന്നതല്ലെങ്കിൽ അത് സംബന്ധമായി മൊത്തത്തിൽ വിശ്വസിക്കുകയും അതിന്റെ വ്യാഖ്യാനം അല്ലാഹുവിലേക്കും റസൂലിലേക്കും അല്ലാഹു അറിയിച്ചു കൊടുക്കുന്നവരിലേക്കും മടക്കുകയും വേണം''.
തിരുനബി (സ്വ) അല്ലാഹുവിങ്കൽ നിന്നു കൊണ്ടുവന്ന എല്ലാ കാര്യങ്ങളും വാസ്തവമാക്കലാണ് ഈമാൻ. അപ്പോൾ തിരുനബി (സ്വ) യുടെ വാക്കുകൾ അംഗീകരിക്കാത്തവൻ വിശ്വാസിയാവുകയില്ല. ഈ വാസ്തവമാക്കൽ ഒഴിവാക്കാൻ യാതൊരു സാധ്യതയുമില്ലാത്തതാണ്.
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: ""തൗഹീദ് സാക്ഷ്യം വഹിക്കലോട് മുഹമ്മദ് നബി (സ്വ) തങ്ങൾ അല്ലാഹുവിന്റെ ദൂതനാണെന്ന സാക്ഷ്യം അന്വരിക്കുമ്പോഴേ വിശ്വാസം പൂർണ്ണമാവുകയുള്ളൂ. തിരുനബി (സ്വ) അറിയിച്ച, ഭൗതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും നബി (സ്വ) യെ വാസ്തവമാക്കൽ അല്ലാഹു എല്ലാവർക്കും നിർബന്ധമാക്കി. തിരുനബി (സ്വ) അറിയിച്ച മരണശേഷമുള്ള കാര്യങ്ങളിൽ വിശ്വസിക്കാത്തവന്റെ ഈമാൻ അല്ലാഹു സ്വീകരിക്കുകയില്ല''.
(തുടരും.)
കർമ്മങ്ങൾ നിഷ്ഫലമാകാതെ സൂക്ഷിക്കണം...
✒️ ﻋَﻦْ ﻣَﺤْﻤُﻮﺩِ ﺑْﻦِ ﻟَﺒِﻴﺪٍ رضي الله عنه ، ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﺇِﻥَّ ﺃَﺧْﻮَﻑَ ﻣَﺎ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢُ اﻟﺸِّﺮْﻙُ اﻷَْﺻْﻐَﺮُ " ﻗَﺎﻟُﻮا: ﻭَﻣَﺎ اﻟﺸِّﺮْﻙُ اﻷَْﺻْﻐَﺮُ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ؟ ﻗَﺎﻝَ: " اﻟﺮِّﻳَﺎءُ، ﻳَﻘُﻮﻝُ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ ﻟَﻬُﻢْ ﻳَﻮْﻡَ اﻟْﻘِﻴَﺎﻣَﺔِ: ﺇِﺫَا ﺟُﺰِﻱَ اﻟﻨَّﺎﺱُ ﺑِﺄَﻋْﻤَﺎﻟِﻬِﻢْ: اﺫْﻫَﺒُﻮا ﺇِﻟَﻰ اﻟَّﺬِﻳﻦَ ﻛُﻨْﺘُﻢْ ﺗُﺮَاءُﻭﻥَ ﻓِﻲ اﻟﺪُّﻧْﻴَﺎ ﻓَﺎﻧْﻈُﺮُﻭا ﻫَﻞْ ﺗَﺠِﺪُﻭﻥَ ﻋِﻨْﺪَﻫُﻢْ ﺟَﺰَاءً "
(مسند احمد)
മഹ്‌മൂദിബ്നു ലബീദ് (റ) നിവേദനം ചെയ്യുന്നു: തിരുനബിﷺപറഞ്ഞു ''നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കിനെയാണ്'' സ്വഹാബത്ത് ചോദിച്ചു: ''എന്താണ് റസൂലേ (ﷺ) ചെറിയ ശിര്‍ക്ക്..?'' നബിﷺപറഞ്ഞു: 'രിയാഅ്'(ലോകമാന്യം) അന്ത്യദിനത്തില്‍ കര്‍മങ്ങളുടെ ഫലം ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ അല്ലാഹു ﷻ പറയും: 'ദുന്‍യാവില്‍ ആരെ കാണിക്കാനായിരുന്നോ നിങ്ങള്‍ ചെയ്തിരുന്നത് അവരുടെ അടുക്കല്‍ പ്രതിഫലമുണ്ടോ എന്ന് പോയി അന്വേഷിച്ചു കൊള്ളുക''
(മുസ്‌നദ് അഹ്‌മദ്)
♥️ഗുണ പാഠം♥️
വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് മഹത്തായ സ്വർഗീയ അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടതായി വുശുദ്ധ ഖുർആനിൽ ധാരാളം കാണാം. എന്നാൽ കർമ്മങ്ങൾ ആത്മാർത്ഥതയുള്ളതും നിഷ്കളങ്കമായതും ആയിരിക്കണമെന്ന് മാത്രം. കർമ്മങ്ങൾ കൊണ്ട് ആത്യന്തികമായി ലക്ഷ്യം വക്കുന്നത് അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കണം. അല്ലാത്ത പക്ഷം അവ പ്രതിഫലാർഹമാവുകയില്ല. മഹ്ശറയിൽ വച്ച് അല്ലാഹുവിന്റെ തണൽ അല്ലാത്ത മറ്റൊരു തണൽ ഇല്ലാത്ത ദിവസം അവന്റെ അർശിന്റെ തണൽ നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ 'വലതു കൈ കൊണ്ട് ദാനം നൽകിയത് ഇടതു കൈ അറിയാത്തവർ' എന്നൊരു വിഭാഗത്തെ എണ്ണിയത് നമ്മുടെ മനസ്സിൽ പതിയേണ്ടതാണ്. നമ്മുടെ കർമ്മങ്ങൾ മറ്റു ജനങ്ങളിൽ നിന്നും രഹസ്യമാകാനും അവ കൊണ്ട് അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം വയ്ക്കാനും നമുക്ക് നാഥൻ അവസരം നൽകട്ടെ, ആമീൻ....
ഓരോ പുലരിയും രണ്ടാമൂഴമാണ്
🙋🏻♂
ഉണർത്തുപെട്ടി
17/08/2020
MONDAY
27 Dhul Hijjah 1441
വ്യക്തികളെന്ന നിലയിലും വ്യക്തികൾ ചേർന്നുള്ള കൂട്ടായ്മകളിലും വീഴ്ചകളുണ്ടാവാം, തെറ്റും കുറ്റവും കാണും.., ഓരോ പുലരിയും രണ്ടാമൂഴമാണ്. ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാമൂഴം...
തെറ്റ് എന്നത് ജീവിതമെന്ന പുസ്തകത്തിലെ ഒരു പേജ് മാത്രമാണ്.., ആവിശ്യമായി വന്നാൽ തെറ്റെന്ന ഒരു പേജിനെ എടുത്ത് മാറ്റാം. ആ ഒരു പേജിനായി ജീവിതമെന്ന മുഴുവൻ പുസ്തകത്തേയും വലിച്ചെറിയരുത്...
തെറ്റുകൾ തിരുത്താനുള്ള സന്നദ്ധതയും, ബോധപൂര്‍വമായ ശ്രമങ്ങളും മനുഷ്യന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നു.., ആദമിന്റെ സന്തതികളെല്ലാം തെറ്റുപറ്റുന്നവരാണെന്നും അവരില്‍ ഉല്‍കൃഷ്ടര്‍ പശ്ചാത്തപിക്കുന്നവരാണെന്നും നബിവചനം... നാഥൻ അനുഗ്രഹിക്കട്ടെ .......
മുത്ത്നബി (സ്വ) യും അലി (റ)യും വായിൽ തുപ്പി ക്കൊടുത്ത മഹാൻ
മുമ്പുള്ള മതങ്ങളെ ദുർബ്ബലപ്പെടുത്തൽ
അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
വാജിബാത്ത് മാല -111
⊱⋅─────⊱◈◈◈⊰─────⋅⊰
""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം
അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ
തമ്മേ അവസാന നബിയായിട്ട് അയക്കയ് ആമ്മായ്
ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്
ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്
ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")
അസ്വ് ല് പത്ത്: [ തുടർച്ച ]
മുമ്പുള്ള മതങ്ങളെ ദുർബ്ബലപ്പെടുത്തൽ
അല്ലാമാ ബാജൂരി (റ) രേഖപ്പെടുത്തി: സകല സൃഷ്ടികളിലേക്ക് നിയോഗിതരായ തിരുനബി (സ്വ) യുടെ ശരീഅത്ത് മുൻകാല ശരീഅത്തുകളെ ദുർബ്ബലപ്പെടുത്തി. ""ഇസ് ലാം ഒഴികെയുള്ളത് ആരെങ്കിലും മതമായി അംഗീകരിച്ചാൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. അവൻ പരാജിതരിൽ പെട്ടവനാണ്'' (ആലു ഇംറാൻ 85)എന്ന ഖുർആൻ വചനം തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള ശരീഅത്തിനെ ദുർബ്ബലപ്പെടുത്തി എന്നതിന് തെളിവാണ്. ഇത് സംഭവിച്ചു എന്നതിന് മുസ് ലിംകളുടെ ഏകോപനവുമുണ്ട്. നിരവധി ഹദീസുകളും ഇത് സംബന്ധമായി വന്നിട്ടുണ്ട്. എതിർവാദം ഉന്നയിച്ചത് കൈ്രസ്തവ-ജൂത സമൂഹമാണ്. തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള ഒരു നബിയുടെയും ശരീഅത്തിനെ ദുർബ്ബലപ്പെടുത്തിയില്ലെന്ന് അവർ വാദിച്ചു. മുഹമ്മദ് നബി (സ്വ) യുടെ പ്രവാചകത്വം നിഷേധിക്കലാണ് അവരുടെ ഈ വാദത്തിന് പ്രേരകം. ദുർബ്ബലപ്പെടുത്തി എന്ന അഭിപ്രായ പ്രകാരം അല്ലാഹുവിന് ആദ്യം അവ്യക്തമായ ഒരു നന്മ പിന്നീട് വ്യക്തമായി എന്ന് പറയേണ്ടി വരുമെന്ന് അവർ തെളിവായി കൊണ്ടുവന്നു. അതിനുള്ള ഖണ്ഡനം പണ്ഡിതർ രേഖപ്പെടുത്തി. ഓരോ കാലങ്ങൾക്കനുസൃതമായി നന്മകൾ വ്യത്യസ്തമാകും. മുൻകാല സമുദായങ്ങളുടെ കാലത്തുള്ള നന്മ അവരുടെ ശരീഅത്തുകൾ കൊണ്ട് അവരെ അനുശാസിക്കലിനെ തേടി. നമ്മുടെ കാലത്തുള്ള നന്മ നമ്മുടെ ശരീഅത്ത് കൊണ്ട് നമ്മെ അനുശാസിക്കലിനെ തേടി.
അവസാന നാൾ വരെയുള്ള എല്ലാവരിലേക്കും നിയോഗിക്കപ്പെട്ട നബി (സ്വ) യുടെ ശരീഅത്ത് ഏതെങ്കിലുമൊരു പ്രദേശത്തേക്കോ ഗോത്രത്തിലേക്കോ നിശ്ചിത കാലത്തേക്കോ നിയോഗിതരായ പ്രവാചകരുടെ ശരീഅത്തിനേക്കാൾ തികവും മികവുമുള്ളതായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ?
ചുരുക്കത്തിൽ മുമ്പുള്ള ശരീഅത്തുകൾ തിരുനബി (സ്വ) യുടെ കാലത്തിന് യോജ്യമല്ലെന്നും അതിനാൽ മുമ്പുള്ളതിനേക്കാൾ ഗുണകരമായ ശരീഅത്ത് ആവശ്യമാണെന്നും വന്നതിനാലാണ് അല്ലാഹു തആല തിരുനബി (സ്വ) യുടെ ശരീഅത്ത് കൊണ്ട് മുമ്പുള്ള എല്ലാ ശരീഅത്തിനെയും ദുർബ്ബലപ്പെടുത്തിയതും തിരുനബി (സ്വ) യുടെ ശരീഅത്തിന് പ്രാബല്യം നൽകിയതും.
""ശറആയ് മുൻനടത്തിയ മതമെല്ലാം ഒളിപ്പിത്ത് ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്'' എന്ന വരിയിലൂടെ വന്ദ്യരായ പിതാവ് പഠിപ്പിക്കുന്നതും ഇപ്പോഴുള്ള ശരീഅത്ത് തിരുനബി (സ്വ) യുടെ ശരീഅത്ത് ആണെന്നും അത് മുമ്പുള്ളവയെ ദുർബ്ബലപ്പെടുത്തിയെന്നുമാണ്. മൂന്ന് കാര്യങ്ങളാണ് വിശുദ്ധ കലിമയുടെ പത്താം അസ്വ് ല് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് നബി (സ്വ) തങ്ങൾ അന്ത്യപ്രവാചകനാണ്. നബി (സ്വ) തങ്ങൾ എല്ലാ സൃഷ്ടികളിലേക്കും നിയോഗിതരാണ്. തിരുനബി (സ്വ) യുടെ ശരീഅത്ത് കൊണ്ട് അല്ലാഹു മുമ്പുള്ള എല്ലാ പ്രവാചകന്മാരുടെയും ശരീഅത്ത് ദുർബ്ബലപ്പെടുത്തി. ഈ മൂന്ന് കാര്യങ്ങൾ അറിയലാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വിന്റെ പത്താം അസ്വ് ൽ. ഇതോടെ മൂന്നാം ഫർള്വിന്റെ പത്ത് അസ്വ് ലുകൾ പൂർണ്ണമായി.
സംക്ഷിപ്തം
മൂന്നാം ഫർളിന്റെ പത്ത് അസ്വ് ലുകൾ: 1. ലോകം പുതുതായി ഉണ്ടായതാണെന്നും അത് അല്ലാഹുവിന്റെ പ്രവൃത്തിയും സൃഷ്ടിപ്പുമാണെന്നും യാതൊന്നിലും ഒരു തരത്തിലും ലോകം അനാദിയല്ലെന്നും അറിയൽ. 2. അല്ലാഹുവിന്റെ സർവ്വ സൃഷ്ടികളിലുമുണ്ടാകുന്ന ചലന-നിശ്ചലനങ്ങൾ അവന്റെ പ്രവൃത്തിയാണെന്നറിയൽ 3. അടിമയിലുണ്ടാകുന്ന പ്രവൃത്തികൾ അവന്റെ കസ്ബ് കൊണ്ടുണ്ടാകുന്നതാണെന്നും അതിൽ അല്ലാഹുവിന്റെ തീരുമാനവും ഉദ്ദേശ്യവുമുണ്ടെന്നും അറിയൽ 4. അല്ലാഹു അടിമകളോട് തക് ലീഫ് ചെയ്യൽ നിർബന്ധമില്ല, അനുവദനീയമാണെന്നറിയൽ 5. അസാധ്യമായ പലതുകൊണ്ടും അടിമകളോട് തക് ലീഫ് ചെയ്യൽ അല്ലാഹുവിന് ജാഇസാണെന്നറിയൽ 6. ഈ ലോകത്ത് യാതൊരു പാപവും ചെയ്യാത്ത നിർദോഷികളായവരെ പരലോകത്ത് ശക്തമായി ശിക്ഷിക്കൽ അല്ലാഹുവിന് അനുവദനീയമാണെന്നറിയൽ. 7. ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരിൽ അവനിഷ്ടമുള്ളത് പോലെ എന്നും അധികാരം നടത്താമെന്ന് ഉറച്ച് വിശ്വസിക്കലും അടിമകളെ സന്മാർഗ്ഗത്തിലാക്കൽ അവന് ഒരിക്കലും നിർബന്ധമില്ലെന്നറിയലും 8. അല്ലാഹുവിനെ അറിയലും ആരാധിക്കലും നിർബന്ധമാണെന്ന് മനസ്സിലുറപ്പിച്ച് വണങ്ങൽ 9. സകല സൃഷ്ടികളും സർവ്വ കാര്യങ്ങളിലും അല്ലാഹുവിനെ ആശ്രയിക്കുന്നുവെന്നും അവനിലേക്കുള്ള ആശ്രയം എല്ലാ സൃഷ്ടികളിലും എക്കാലവും വ്യാപകമാണെന്നും അവന്റെ പ്രവാചകന്മാരെ അടങ്കലും നിയോഗിക്കുന്നവനുമാണെന്നറിയൽ 10. സകല സൃഷ്ടികളിലേക്കും അല്ലാഹു തിരുനബി (സ്വ) യെ അന്ത്യപ്രവാചകനായി അയച്ചുവെന്നും തൗഹീദിന്റെ പ്രോജ്ജ്വല പ്രഭയോടെ പുതുക്കി വെളിപ്പെടുത്തിയ ഇസ് ലാം മതം മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബ്ബലപ്പെടുത്തിയെന്നുമറിയൽ.
(തുടരും.)
ഭൗതിക സുഖങ്ങളിൽ മുഖം കുത്തി വീഴരുത്....
ഹദീസുകളിലൂടെ ഇന്ന്-121
ഭൗതിക സുഖങ്ങളിൽ മുഖം കുത്തി വീഴരുത്....
✒️ حَدَّثَنَا مُوسَى بْنُ عَبْدِ الرَّحْمَنِ الْكِنْدِيُّ، حَدَّثَنَا زَيْدُ بْنُ حُبَابٍ، أَخْبَرَنِي الْمَسْعُودِيُّ، حَدَّثَنَا عَمْرُو بْنُ مُرَّةَ، عَنْ إِبْرَاهِيمَ، عَنْ عَلْقَمَةَ، عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا "
(رواه الترمذي
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വില്‍ നിന്ന് നിവേദനം: ഒരവസരത്തില്‍ റസൂല്‍ ﷺ ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ ആ പായ തിരുദൂതന്റെ പുണ്യശരീരത്തിൽ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ..., അങ്ങേയ്ക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ...? അന്നേരം തിരുദൂതന്ർ ﷺ പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്..? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലേറ്റു വിശ്രമിച്ച് പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്ത്.
【തിർമിദി】
♥️ഗുണ പാഠം♥️
ഭൗതിക ലോകത്തെ ആഡംബരങ്ങളിൽ മതി മറക്കാൻ ഇസ്‌ലാം നമ്മുക്ക് അനുവാദം നൽകുന്നില്ല. നമ്മുടെ സമ്പത്തും ജീവിതവിഭവങ്ങളും മറ്റു സൗഭാഗ്യങ്ങളുമെല്ലാം സ്രഷ്ടാവിൽ നിന്ന് നമ്മുടെ മനസ്സിനെ അകറ്റിക്കളയുന്നതാണെങ്കിൽ അവയെല്ലാം നമുക്ക് ദോഷമാണ്. ഭൗതിക വിഭവങ്ങൾക്ക് വേണ്ടി സ്രഷ്ടാവിനെ ഉപേക്ഷിക്കാതെ സ്രഷ്ടാവിനുവേണ്ടി അവയുടെ സുഖങ്ങളെ തിരസ്കരിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ എന്ന പാഠം ഈ സംഭവത്തിലൂടെ നബി (സ) നമ്മെ പഠിപ്പിക്കുന്നു. ഇലാഹീ സ്മരണയിലായി നിലനിൽക്കാൻ നാഥൻ നമ്മെ തുണക്കട്ടെ, ആമീൻ...
✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം
Saturday, August 15, 2020
ചില കാര്യങ്ങൾ ചെയ്യാൻ മെനക്കെടുക തന്നെ വേണം...
സർവ്വലോകദൂതൻ
Friday, August 14, 2020
മാതാവിനോടുള്ള കടമ
തീക്ഷ്‌ണതയോടും ഉത്സാഹപ്രഹർഷത്തോടും കൂടി ഓരോ ദിവസത്തെയും സ്വാഗതം ചെയ്യുക
സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ
സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ
സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും.
സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി,
ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍.
താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്.
സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു.
ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിആയ ഹസൻ ബസ്വരി (റ) ആയിരുന്നു.
അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം.
ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്.
ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്.
അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്.
മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.
തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് (റ) ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമി(റ)യാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല".
റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്.
കുരിശുയുദ്ധവും താര്‍ത്താരികളും
കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).
നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു.
കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം.
ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്.
ഇന്ത്യയിലെ പ്രശസ്ത കവിയായ അല്ലാമാ ഇഖ്ബാൽ സ്വൂഫികളെ സംബന്ധിച്ച് പറയുന്നത് : സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യാ രാജ്യം ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.
ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമിൽ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതിൽ ഒട്ടും പിറകിലല്ല .തന്റെ ഫതാവയുടെ 10, 11 വാള്യങ്ങളിൽ പേരടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്.
ഇബ്നുൽ ഖയ്യിമിൽ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ വിഭാഗം യഥാർത്ഥ സ്വൂഫികളാണന്നും കർമശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചർച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണന്നും പറഞ്ഞിട്ടുണ്ട്.
സ്വൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍......
തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം