ഹദീസുകളിലൂടെ ഇന്ന്-121
ഭൗതിക സുഖങ്ങളിൽ മുഖം കുത്തി വീഴരുത്....
✒️ حَدَّثَنَا مُوسَى بْنُ عَبْدِ الرَّحْمَنِ الْكِنْدِيُّ، حَدَّثَنَا زَيْدُ بْنُ حُبَابٍ، أَخْبَرَنِي الْمَسْعُودِيُّ، حَدَّثَنَا عَمْرُو بْنُ مُرَّةَ، عَنْ إِبْرَاهِيمَ، عَنْ عَلْقَمَةَ، عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا "
(رواه الترمذي
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വില്‍ നിന്ന് നിവേദനം: ഒരവസരത്തില്‍ റസൂല്‍ ﷺ ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ ആ പായ തിരുദൂതന്റെ പുണ്യശരീരത്തിൽ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ..., അങ്ങേയ്ക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ...? അന്നേരം തിരുദൂതന്ർ ﷺ പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്..? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലേറ്റു വിശ്രമിച്ച് പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്ത്.
【തിർമിദി】
♥️ഗുണ പാഠം♥️
ഭൗതിക ലോകത്തെ ആഡംബരങ്ങളിൽ മതി മറക്കാൻ ഇസ്‌ലാം നമ്മുക്ക് അനുവാദം നൽകുന്നില്ല. നമ്മുടെ സമ്പത്തും ജീവിതവിഭവങ്ങളും മറ്റു സൗഭാഗ്യങ്ങളുമെല്ലാം സ്രഷ്ടാവിൽ നിന്ന് നമ്മുടെ മനസ്സിനെ അകറ്റിക്കളയുന്നതാണെങ്കിൽ അവയെല്ലാം നമുക്ക് ദോഷമാണ്. ഭൗതിക വിഭവങ്ങൾക്ക് വേണ്ടി സ്രഷ്ടാവിനെ ഉപേക്ഷിക്കാതെ സ്രഷ്ടാവിനുവേണ്ടി അവയുടെ സുഖങ്ങളെ തിരസ്കരിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ എന്ന പാഠം ഈ സംഭവത്തിലൂടെ നബി (സ) നമ്മെ പഠിപ്പിക്കുന്നു. ഇലാഹീ സ്മരണയിലായി നിലനിൽക്കാൻ നാഥൻ നമ്മെ തുണക്കട്ടെ, ആമീൻ...
✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം
No comments:
Post a Comment