Saturday, August 8, 2020

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക

✨ഹദീസുകളിലൂടെ ഇന്ന്✨
                  1️⃣1️⃣4️⃣
*💫~~~~~~ ﷽ ~~~~~~💫*

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക

✒️ حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا سَعِيدُ بْنُ أَبِي بُرْدَةَ بْنِ أَبِي مُوسَى الأَشْعَرِيِّ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‌‏ عَلَى كُلِّ مُسْلِمٍ صَدَقَةٌ ‏"‌‏.‏ قَالُوا فَإِنْ لَمْ يَجِدْ قَالَ ‏"‏ فَيَعْمَلُ بِيَدَيْهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ‏"‌‏.‏ قَالُوا فَإِنْ لَمْ يَسْتَطِعْ أَوْ لَمْ يَفْعَلْ قَالَ ‏"‏ فَيُعِينُ ذَا الْحَاجَةِ الْمَلْهُوفَ ‏"‌‏.‏ قَالُوا فَإِنْ لَمْ يَفْعَلْ قَالَ ‏"‏ فَيَأْمُرُ بِالْخَيْرِ ‏"‌‏.‏ أَوْ قَالَ ‏"‏ بِالْمَعْرُوفِ ‏"‌‏.‏ قَالَ فَإِنْ لَمْ يَفْعَلْ قَالَ ‏"‏ فَيُمْسِكُ عَنِ الشَّرِّ، فَإِنَّهُ لَهُ صَدَقَةٌ ‏"‏


▫️▫️ ▪️▪️▫️▫️ ▪️▪️


🖋️ അബൂമൂസല്‍ അശ്അരി (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: സ്വദഖ ചെയ്യല്‍ മുസ്‌ലിങ്ങളുടെയെല്ലാം കടമയാണ്. അപ്പോള്‍ ഒരാള്‍ ചോദിക്കുകയുണ്ടായി : അതിനൊന്നും ലഭിച്ചില്ലെങ്കിലോ? ജോലി ചെയ്ത് പണമുണ്ടാക്കുകയും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ധര്‍മം കൊടുക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ ചോദിക്കുകയുണ്ടായി: അതിനും കഴിവില്ലെങ്കിലോ? സഹായം ആവശ്യമുള്ളവരെ സഹായിക്കുക. അതിനും കഴിവില്ലെങ്കിലോ? അവന്‍ നന്മ കല്‍പ്പിക്കട്ടെ, അല്ലെങ്കില്‍ പുണ്യകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ. മറ്റുള്ളവരെ ഉപദ്രവമേല്‍പിക്കാതിരിക്കുക. അതും ഒരു ധര്‍മ്മമാണ്.

(ബുഖാരി)


➖➖➖➖➖➖➖➖
  *_♥️ഗുണ പാഠം♥️_*
➖➖➖➖➖➖➖➖

*മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാൻ എല്ലാവർക്കും സാധിച്ചുകൊള്ളണമെന്നില്ല. ശാരീരിക സഹായങ്ങളും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങളും നല്ല വാക്കുകളും ഒരു ചെറു പുഞ്ചിരിയെങ്കിലും നൽകാൻ സാധിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. ഇതെല്ലാം ദീനിന്റെ ഭാഗം തന്നെ. മറ്റൊരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് വരെ സ്വദഖയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സാമൂഹിക ജീവിയായ മനുഷ്യർ പരസ്പര സ്നേഹത്തിലും സഹവർത്തിത്തത്തിലും ജീവിക്കേണ്ടവരാണ്. മറ്റുള്ളവർ അനുഭവിക്കുന്ന കഷ്ടതകളും വേദനകളും മനസ്സിലാക്കി അവർക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകി അവരോടൊപ്പം നിൽക്കാൻ നാം ശ്രമിക്കണം. പരോപകാരം പ്രവണം പ്രപഞ്ചം എന്നാണല്ലോ?  അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ...

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

തീരുമാനം നിങ്ങളുടേതാണ്,

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂
🌤️☀️ ഉണർത്തുപെട്ടി ☀️🌤️
   ⏰09/08/2020
                  SUNDAY
      19 Dhul Hijjah 1441

 ✨തീരുമാനം നിങ്ങളുടേതാണ്, മറ്റാരും ഇത് നിങ്ങൾക്ക് വേണ്ടി ചെയ്യില്ല...

 ✨എല്ലാവർക്കും ചില പ്രത്യേക കഴിവുകളുണ്ട്, അത് ഫലപ്രദമായ രീതിയിൽ വികസിപ്പിച്ചെടുക്കണം...

 ✨വയസ്സ് കടന്നുപോയെന്നോ, വയസ്സ് കുറവാണെന്നോ എന്നതിലൊന്നും കാര്യമില്ല... പ്രായം ഒന്നിനും ഒരു തടസ്സമേയല്ല... ഒരു തുടക്കം ഏതു സമയത്തും ആകാം...

 ✨തനിയെ സംഭവിച്ചുകൊള്ളും എന്ന നിലയിൽ കാര്യങ്ങളെ നോക്കികാണാതെ പ്രതീക്ഷയോടെ ഓരോ കാര്യങ്ങൾക്കായി തുടക്കം കുറിക്കുക... നാഥൻ അനുഗ്രഹിക്കട്ടെ....

ഉണർത്തുപെട്ടി

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*
🌤️☀️ *ഉണർത്തുപെട്ടി* ☀️🌤️

         *⏰08/08/2020*
               *SATURDAY* 
      *18 Dhul Hijjah 1441*

 ✨ചിലപ്പോൾ തടസങ്ങൾ നമ്മുടെ വഴിമുടക്കിയെന്നു വരാം...

 ✨സൂര്യന്റെ ചൂട് ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് തീവ്രമാക്കുമ്പോൾ, ഒരു ലെൻസ് ഉപയോഗിച്ച് അഗ്നിജ്വാല സൃഷ്ടിക്കാൻ കഴിയും...

 ✨അതുപോലെ നമ്മുടെ ഹൃദയവും ചിന്തകളും ലക്ഷ്യത്തിൽ ഉറപ്പിക്കണം. നമ്മുടെ ആഗ്രഹങ്ങൾക്ക് തീവ്രത വർധിപ്പിക്കണം...

 ✨പലപ്പോഴും പ്രതിസന്ധികൾ കടന്നുവരാം.., അപ്പോഴൊക്കെ ആത്മവിശ്വാസത്തോടെ അലസത വെടിഞ്ഞു മുന്നേറുക... നാഥൻ അനുഗ്രഹിക്കട്ടെ....

*☝️റബ്ബ് സുബ്ഹാനഹുവത ആലാ നാമേവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...*
*ആമീൻ... യാ റബ്ബൽ ആലമീൻ...🤲*

🔅🔅🔅🔅🔅🔅🔅🔅🔅
*🌸 നന്മകൾ നേരുന്നു 🌸*
🔅🔅🔅🔅🔅
🔸🔹🔸🔹🔸🔹🔸🔹🔸
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

*🌹اَللَّهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ*
 *وَعَلَي آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَدَدَ مَا فِي عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹*
〰️〰️〰️♾️🔘♾️〰️〰️

വാജിബാത്ത് മാല

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
 വാജിബാത്ത് മാല -103
⊱⋅─────⊱◈◈◈⊰─────⋅⊰

بسم الله الرحمن الرحيم
 
""തരം തിരിത്ത് ഉരത്തുള്ള അസ്വ് ൽ ആറാണ് എനിയത്തെ

*ദ് അഹദായെ സ്വമദിന്ന് അബീദ കൊണ്ട് എന്നും*

*തജബ്ബുറായ് അധികാരം നടത്താം എണ്ട്*

*ഉറയ്ക്കലും ഹിദായത്തിൽ നടത്തിക്കൽ പെരിയോനിൽ*

*ഒരിക്കലും വുജൂബ് അല്ലെന്ന് അറിയലുമേ ഇതിയിൽ*

*ഉരത്തേ പോൽ അസ്വ് ലുസ്സാബിഉം തമാമേ"")*



അസ്വ് ല് ഏഴ്:

ഗുണകരമായത് നിർബന്ധമോ?

തരം തിരിച്ച് പറഞ്ഞത് ആറാമത്തെ അസ്വ് ലാണ്. ഇനി ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവൻ ഉദ്ദേശിക്കുന്നത് പോലെ അടിമകളിൽ (തജബ്ബുറായ്) എപ്പോഴും അധികാരം നടത്താമെന്ന് ഉറയ്ക്കലും അവരെ ഹിദായത്തിലാക്കൽ അല്ലാഹുവിന് ഒരിക്കലും നിർബന്ധമല്ലെന്ന് അറിയലുമാണ്. ഇതിൽ പറഞ്ഞത് പ്രകാരം ഏഴാമത്തെ അസ്വ് ലും പൂർത്തിയായി.
 
വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ആറാമത്തെ അസ്വ് ലാണ് മുമ്പ് തരം തിരിച്ച് പറഞ്ഞത്. ഇനി ഏഴാമത്തെ അസ്വ് ല് ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരിൽ അവനിഷ്ടമുള്ളത് പോലെ എന്നും അധികാരം നടത്താമെന്ന് ഉറച്ച് വിശ്വസിക്കലും അടിമകളെ സന്മാർഗ്ഗത്തിലാക്കൽ അവന് ഒരിക്കലും നിർബന്ധമില്ലെന്ന് അറിയലുമാണ്. ഇതിൽ പറഞ്ഞതു പോലെ കലിമയുടെ മൂന്നാം ഫർള്വിന്റെ ഏഴാമത്തെ അസ്വ് ലും ഇതോടെ പൂർണ്ണമായി.

ഗുണകരമായത് ചെയ്യൽ

അല്ലാഹുവിന് യാതൊന്നും നിർബന്ധമില്ല എന്ന അഹ് ലുസ്സുന്നയുടെ ആദർശത്തിന്റെ സ്ഥിരീകരണവും അടിമകൾക്ക് നന്മയുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്ന മുഅ്തസിലീ വാദത്തിന്റെ നിരാകരണവുമാണ് ഈ അസ്വ് ലിൽ വ്യക്തമാക്കുന്നത്. 

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: ""അല്ലാഹു അവന്റെ ദാസന്മാരിൽ അവനുദ്ദേശിക്കുന്നത് പ്രകാരം പ്രവർത്തിക്കുന്നതാണ.് അടിമകളുടെ നന്മയെ പരിഗണിക്കൽ അവന് നിർബന്ധമില്ല. കാരണം അല്ലാഹുവിന്റെ മേൽ യാതൊന്നും നിർബന്ധമില്ല. ഒരു വിധത്തിലും അവന്റെ മേൽ നിർബന്ധതയില്ല. അടിമകളാരും ഒരു ആരാധനയും നിർവ്വഹിച്ചില്ലെങ്കിലും അവർക്ക് സ്വർഗ്ഗപ്രവേശനം നൽകലും ഒരു തെറ്റും ചെയ്തില്ലെങ്കിലും എല്ലാവരേയും നരകത്തിൽ പ്രവേശിപ്പിക്കലും അല്ലാഹുവിന് അനുവദനീയമാണ്. അവന്റെ പ്രവൃത്തി ചോദ്യം ചെയ്യപ്പെടുകയില്ല''.

*മുഅ്തസിലീ വാദം*

അടിമകൾക്ക് ഗുണകരമായത് പ്രവർത്തിക്കലും നൽകലും അല്ലാഹുവിന് നിർബന്ധമാണെന്ന് ഭൂരിഭാഗം മുഅ്തസിലത്ത് വാദിക്കുന്നു. ദീനിയ്യായി അടിമക്ക് ഗുണകരമാണെന്ന് അറിഞ്ഞത് അവന് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്ന് അബൂ അലിയ്യുൽ ജുബ്ബാഈ വാദിച്ചു. ഇതനുസരിച്ച് കാഫിറായി മരിച്ചവനിൽ നിർബന്ധമായതിനെ അല്ലാഹു ഒഴിവാക്കിയെന്ന് വരുന്നു. കാരണം അടിമയിൽ മതപരമായി ഗുണപ്രദമാകുന്നത് മുഅ്മിനായി മരിക്കലാണല്ലോ? കാഫിറായി മരിച്ചവന് അല്ലാഹു ഗുണകരമായത് ചെയ്തിരുന്നെങ്കിൽ മുഅ്മിനായി മരിക്കുമായിരുന്നു. ഈ വാദഗതിക്കാരനായ ജുബ്ബാഈയെ തന്റെ ശിഷ്യനായിരുന്ന അബുൽ ഹസനിൽ അശ്അരി (റ) ഉത്തരം മുട്ടിച്ചത് പ്രശസ്തമാണ്. അതിങ്ങനെ മനസ്സിലാക്കാം:
 
അടിമക്ക് ഗുണകരമായത് നൽകൽ അല്ലാഹുവിന് നർബന്ധമാണെന്ന് ഉസ്താദ് അബൂ അലിയ്യിൽ ജുബ്ബാഈ എന്ന മുഅ്തസിലി പറഞ്ഞപ്പോൾ ശിഷ്യൻ അബുൽ ഹസനിൽ അശ്അരി (റ) ജുബ്ബാഇയോട് ചോദിച്ചു: അല്ലാഹുവിന് വഴിപ്പെട്ടവനായി മരിച്ചയാൾ, എതിര് ചെയ്തവനായി മരിച്ചവൻ, പ്രായപൂർത്തിയെത്താതെ മരിച്ച കുട്ടി എന്നീ മൂന്ന് പേരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം? അപ്പോൾ ജുബ്ബാഈ പറഞ്ഞു: വഴിപ്പെട്ടവനായി മരിച്ചയാൾക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം നൽകപ്പെടും. ദോഷിയായി മരിച്ചവനെ നരകത്തിൽ ശിക്ഷിക്കപ്പെടും. കുട്ടിയായി മരിച്ചയാൾക്ക് പ്രതിഫലവും ശിക്ഷയുമില്ല. ഇത് കേട്ടപ്പോൾ അശ്അരി (റ) ചോദിച്ചു: കുട്ടിയായി മരിച്ചവൻ അല്ലാഹുവേ, നീ എന്നെ ചെറുപ്രായത്തിൽ മരിപ്പിച്ചതെന്താണ്?എനിക്ക് ആയുസ്സ് തന്നിരുന്നെങ്കിൽ ഞാൻ വലുതായി നിന്നെ വിശ്വസിക്കുകയും നിനക്ക് വഴിപ്പെടുകയും തദ്വാരാ ഞാൻ സ്വർഗ്ഗത്തിൽ കടക്കുകയും ചെയ്യുമായിരുന്നല്ലോ? എന്ന് ചോദിച്ചാൽ അല്ലാഹുവിന്റെ മറുപടി എന്തായിരിക്കും? അപ്പോൾ ജുബ്ബാഈ നൽകിയ മറുപടി: നീ പ്രായപൂർത്തിയായാൽ ദോഷിയാവുകയും നരകാവകാശിയാവുകയും ചെയ്യുമായിരുന്നെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ നീ ചെറുപ്പത്തിൽ മരിക്കലാണ് നിനക്ക് ഗുണപ്രദമായതെന്ന് അല്ലാഹു പറയും. ഉടനെ അശ്അരി (റ) മറുചോദ്യമുന്നയിച്ചു: നിനക്ക് എതിര് ചെയ്യാതിരിക്കുവാനും നരകത്തിൽ കടക്കാതിരിക്കുവാനും എന്നെ ചെറുപ്പത്തിൽ മരിപ്പിക്കാതിരുന്നതെന്താണെന്ന് ദോഷിയായി മരിച്ചയാൾ അല്ലാഹുവിനോട് ചോദിച്ചാൽ എന്ത് പറയും? ഇതിന് മുന്നിൽ ജുബ്ബാഈ ഉത്തരം മുട്ടി. അതോടെ ഇമാം അശ്അരി (റ) ജുബ്ബാഇയുടെ മുഅ്തസിലി വഴിയിൽ നിന്ന് വിടപറഞ്ഞ് അഹ് ലുസ്സുന്നത്തിലേക്ക് വരികയും അഹ് ലുസ്സുന്നത്തിന്റെ വിശ്വാസാദർശത്തിൽ നില കൊള്ളുകയും മുഅ്തസിലീ വാദങ്ങളുടെ മുനകളൊടിച്ച് ജനങ്ങളെ അഹ് ലുസ്സുന്നയിലേക്ക് നയിക്കുകയും ചെയ്തു. ശിഷ്യൻ- ഗുരു എന്നതിലുപരി വിശ്വാസത്തിനാണ് ദീനിൽ മുൻതൂക്കം എന്ന് കൂടി ഈ ചരിത്രസംഭവം വ്യക്തമാക്കുന്നു.

മറ്റൊരു വിഭാഗം മുഅ്തസിലീ വാദം ദീനിയ്യും ദുൻയവിയ്യുമായി ഗുണകരമായത് അടിമക്ക് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്നാണ്. മൊത്തത്തിൽ അടിമക്ക് പ്രയോജനപ്രദമായത് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്നതിൽ മുഅ്തസിലത്ത് ഏകോപിതരാണെങ്കിലും മേൽപറഞ്ഞ രീതിയിൽ (ദീനിയ്യും ദുൻയവിയ്യുമായ നല്ലത് ദീനിയ്യായത് മാത്രം) അവർ ഭിന്നാഭിപ്രായക്കാരാണ്. ഏതായാലും മുഅ്തസിലീ വാദം സത്യവിരുദ്ധമാണ്. കാരണം അല്ലാഹുവിന്റെ മേൽ യാതൊന്നും നിർബന്ധമില്ല എന്നതാണ് സത്യവും പ്രാമാണികവും.

(തുടരും.)


എന്റെ അവസ്ഥ എന്താണ് റസൂലേ...?

✨ഹദീസുകളിലൂടെ ഇന്ന്✨
                  1️⃣1️⃣3️⃣

    എന്റെ അവസ്ഥ എന്താണ് റസൂലേ...?

✒️ عَنْ شُعَيْبِ بْنِ أَبِي سَعِيدٍ، أَنَّ رَجُلًا قَالَ: يَا رَسُولَ اللَّهِ، كَيْفَ لِي أَنْ أَعْلَمَ كَيْفَ أَنَا؟ قَالَ: «إِذَا رَأَيْتَ كُلَّمَا طَلَبْتَ شَيْئًا مِنْ أَمْرِ الْآخِرَةِ وَابْتَغَيْتَهُ يُسِّرَ لَكَ، وَإِذَا أَرَدْتَ شَيْئًا مِنْ أَمْرِ الدُّنْيَا وَابْتَغَيْتَهُ عُسِّرَ عَلَيْكَ، فَاعْلَمْ أَنَّكَ عَلَى حَالٍ حَسَنَةٍ. فَإِذَا رَأَيْتَ كُلَّمَا طَلَبْتَ شَيْئًا مِنْ أَمْرِ الْآخِرَةِ وَابْتَغَيْتَهُ عُسِّرَ عَلَيْكَ، وَإِذَا طَلَبْتَ شَيْئًا مِنْ أَمْرِ الدُّنْيَا وَابْتَغَيْتَهُ يُسِّرَ لَكَ، فَأَنْتَ عَلَى حَالٍ قَبِيحَةٍ»‏


▫️▫️ ▪️▪️▫️▫️ ▪️▪️


🖋️ റസൂലുല്ലാഹി ﷺ തങ്ങളോടൊരാൾ ചോദിച്ചു : അല്ലാഹുﷻവിന്റെ റസൂലേ (ﷺ) ഞാൻ നല്ല അവസ്ഥയിലാണോ ചീത്ത അവസ്ഥയിലാണോ എന്ന് തിരിച്ചറിയാൻ എന്താണെനിക്കൊരു മാർഗ്ഗം..? 

അവിടുന്ന് (ﷺ) പറഞ്ഞു : ഭൗതികമായി എന്ത് കാര്യമുദ്ദേശിച്ചാലും അത് പ്രയാസകരമായും പാരത്രികമായി എന്തുദ്ദേശിച്ചാലും അതെളുപ്പമാവുകയും ചെയ്യുന്ന അവസ്ഥയാണ് താങ്കളിലുള്ളതെങ്കിൽ മനസ്സിലാക്കുക : താങ്കൾ നല്ല അവസ്ഥയിലാകുന്നു 
നേരെ മറിച്ച് പാരത്രികമായതെന്തുദ്ദേശിച്ചാലും അത് പ്രയാസകരമാവുകയും ഭൗതികമായതെന്തുദ്ദേശിച്ചാലും അതെളുപ്പമാവുകയും ചെയ്യുന്നത് കണ്ടാൽ ഓർത്തോളുക : താങ്കൾ മോശപ്പെട്ട അവസ്ഥയാലാകുന്നു


➖➖➖➖➖➖➖➖
  ♥️ഗുണ പാഠം♥️
➖➖➖➖➖➖➖➖

കഴിഞ്ഞകാല ജീവിതം കൊണ്ട് നേടിയത് വിജയമാണോ പരാജയമാണോ എന്നറിയാനുള്ള റാപിഡ് ടെസ്റ്റാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്. നാമോരോരുത്തരും സ്വയമേ ഇതൊന്ന് പരിശോധിക്കേണ്ട സമയം അധികരിച്ചു. ഇബാദത്തിന്റെ കാര്യത്തിൽ മടിയാണ് നമുക്കെങ്കിൽ അത് പരാജിതരുടെ ലക്ഷണമാണെന്ന് മനസ്സിലാക്കുകയും 
ആ അവസ്ഥ മാറിക്കിട്ടാനുള്ള മാർഗ്ഗമാരായുകയും വേണം. ജീവിതം കൊണ്ടു ഇരുലോകവിജയം നേടാൻ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...

🔅🔅🔅🔅🔅🔅🔅🔅🔅
  *🌸 നന്മകൾ നേരുന്നു 🌸*
🔅🔅🔅🔅🔅🔅🔅🔅🔅

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

Friday, August 7, 2020

ഖുത്വുബിയത്ത് വിശദീകരണം. Part - 10

മലകൂത്തുസ്സമാവാത്തിലെ രാജകിളി/ ഹസൻ ഇർഫാനി എടക്കുളം / ഖുത്വുബിയത്ത് വിശദീകരണം. Part - 10

സ്വൂഫികളുടെ ദിക്റ്

സ്വൂഫികളുടെ ദിക്റ്


ഏറ്റവും ഉന്നതമായ ആരാധനകളിൽ ഒന്നാണ് ദിക്റ്. അല്ലാഹു വിൻ്റെ സ്മരണയിൽ അഥവാ അവന്റെ ദിക്റിൽ മുഴുകുന്ന ഒരു വ്യക്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടില്ലെങ്കിലും പ്രാർത്ഥിക്കുന്നവർക്ക് കൊടുക്കുന്നവയിൽ വെച്ച് ഏറ്റവും സ്രേഷ്ടമായത് അല്ലാഹു നൽകും.

അല്ലാഹുവിന്റെ ദിക്റിനെ സംബദ്ധിച്ച് ഇമാം ഗസ്സാലി (റ) പറയുന്നു. ദിക്റിന് മൂന്ന് തൊലികളും ഒരു കാമ്പുമാണു മുള്ളത്.
1- നാവ് കൊണ്ട് മാത്രമുള്ള ദിക്റ്
2- ഖൽബ് കൊണ്ടുള്ള ദിക്റ്
3 ഖൽബിൽ സ്ഥിരമാകുന്ന അവസ്ഥയിലുള്ള ദിക്റ്

നാം ശ്രമിക്കാതെ തന്നെ ഖൽബിൽ ദിക്റുള്ളത് നമുക്കറിയാൻ കഴിയും. അതായത് ആ ദിക്റ് പോകണമെങ്കിൽ നാം ശ്രമിക്കണം. അല്ലാഹ് എന്ന ദിക്റ് ഖൽബിൽ സ്ഥിരമായവരാണവർ.

മറ്റ് പ്രവർത്തനങ്ങളിലും സംസാരങ്ങളിലും മുഴുകുമ്പോഴും ഈ ദിക്റ് അവരുടെ ഹൃദയത്തിൽ നിന്ന് ഒഴിഞ്ഞ് പോവുകയില്ല. അവരെപ്പോഴും ദിക്റിൽ തന്നെയായിരിക്കും. കച്ചവടമോ മറ്റ് ക്രയവിക്രയമോ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് തിരിച്ച് വിടാത്ത മഹാൻമാരെ സംബന്ധിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്.

ഇതാണ് മൂന്നാമത്തെ അവസ്ഥയിലുള്ള ദിക്റ് . ഇതിന്റെയല്ലാം മുകളിലാണ് കാമ്പായി നിലകൊള്ളുന്ന നാലാമത്തെ അവസ്ഥ. ഈ ഉന്നതാവസ്ഥയിലുള്ളവർക്ക് ഓർക്കൽ ( ദിക്റ് ) ആവശ്യമില്ല .കാരണം മറന്നവനേയല്ലേ ഓർക്കേണ്ടിവരിക.

അത് കൊണ്ടാണ് സ്വൂഫിവര്യനായ അബൂ യസീദുൽ ബിസ്ത്വാമി (റ) പറഞ്ഞത്: "ഞാനെന്റെ റബ്ബിനെ സ്മരിച്ചു ഓർത്തു എന്ന് പറയുന്നതിനെ സംബദ്ധിച്ച് എനിക്ക് അത്ഭുതം തോന്നുകയാണ് അല്ലാഹുവിനെ എങ്ങനെ മറക്കാൻ കഴിയും. മറന്നാലല്ലേ ഓർത്തു എന്ന് പറയുക"
"പ്രേമത്തിന്റെ മദ്യ ചശകങ്ങൾ ഓരോന്നായി ഞാൻ കുടിച്ച് വറ്റിച്ചു. പക്ഷെ എന്റെ ദാഹം തീർന്നതുമില്ല പ്രേമസാഗരം വറ്റിയതുമില്ല"

ശൈഖ് സംനൂൻ (റ) പറയുന്നു:

 സ്മരിക്കപ്പെടുന്ന (മദ്കൂർ ) അല്ലാഹുവിൽ ലയിച്ചത് കാരണം എല്ലാ വസ്തുക്കളെയും മറക്കലാണ് യഥാർത്ഥ ദിക്റ് . അപ്പോൾ അവന്റെ എല്ലാ സമയവും ദിക്റായി മാറും....

ശൈഖ് ഇമാം വാസിത്വി (റ) പറയുന്നു : ദിക്റിനെ തന്നെ മറന്ന് ദിക്റിൽ നിന്ന് പിന്തിരിയലും ഓർക്കപ്പെടുന്ന അല്ലാഹുവിനെ കൊണ്ടു നിലനിന്ന് അവനിൽ ലയിക്കലുമാണ് യഥാർത്ഥ ദിക്റ്.

മദ്കൂറായ അല്ലാഹുവിൽ ലയിച്ച ഒരു സ്വൂഫി വര്യന് അല്ലാഹുവിനെ ഓർക്കേണ്ട ആവശ്യം വരുന്നില്ല. പിന്നെ അവൻ ദിക്റ് ചൊല്ലുന്നത് അവന്റെ സ്ഥാനം എത്താത്തവർക്ക് മാതൃകയാവാനും അവരെ പഠിപ്പിക്കാനുമാണ്.

ഇബ്നു അറബി (റ) അടക്കമുള്ള സ്വൂഫികൾ പറഞ്ഞതായി കാണാം..

"അല്ലാഹുവിനെ ഓർക്കൽ കാരണമായി ദോഷങ്ങൾ അധികരിക്കുകയും ഹൃദയങ്ങൾക്കും ഉൾക്കാഴ്ച്ചകൾക്കും മങ്ങലേൽക്കുകയും ചെയ്യും"

അല്ലാഹുവിനെ ഓർക്കൽ അത്ഭുതകരമായി കാണുന്ന സ്വൂഫികളെ സംബന്ധിച്ചാണ് ഈ വരികൾ ഉണർത്തുന്നത്. അല്ലാഹുവിൽ ലയിച്ച സ്വൂഫികൾ മുശാഹദ (അവനും അല്ലാഹുവും പരസ്പരം ദർശിക്കൽ)യിലായി കഴിയുന്ന അവസ്ഥയിൽ നിന്ന് അല്ലാഹുവിനെ ഓർക്കുക എന്ന താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങി വരൽ ഏറ്റവും വലിയി നഷ്ടമാണ് (സ്വൂഫികളുടെ കാഴ്ച്ചപ്പാടിൽ)*

ഇമാം അൽ ഖുത്വ് ബുശ്ശഅറാനി (റ) പറയുന്നു:*മുശാഹദ എന്ന അവസ്ഥ കരസ്ഥമാക്കിയാൽ ദിക്റിന്ന് പ്രസക്തിയില്ല.

ശേഷം മഹാനവർകൾ ഇതിനെ വിശദീകരിക്കുന്നു: അല്ലാഹുവിനോടൊപ്പം ഹൃദയത്തിൽ അവൻ്റെ സാന്നിദ്ധ്യം നിലനിർത്താനാണ് ദിക്റ് മത നിയമമാക്കപ്പെട്ടത്. ഒരു മുരീദ് ഈ പ്രബഞ്ചത്തിലെ ഏതങ്കിലും ഒരു വസ്തുവിൻ്റെ ചിന്തയിൽ ലയിച്ചവനാണങ്കിൽ അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിച്ചവനല്ല. അഥവാ അവൻ്റെ ഖൽബിൽ അല്ലാഹുവിന് പകരം ആ വസ്തുവും ചിന്തയുമാണ്.

അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിക്കുകയും അല്ലാഹുവിനോടൊപ്പം ഹൃദയ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്താൽ ദിക്റ് ഉരുവിടുന്നതിൽ പ്രസക്തിയില്ല. ഈ അവസ്ഥയിൽ അല്ലാഹുവിനെ ദിക്റ് ചൊല്ലണം എന്ന് ഉദ്ദേശിച്ചാൽപോലും അവനത് സാധിക്കുകയില്ല. അവൻ നിശബ്ദനായി പോകും.... അല്ലാഹുവിനോടൊപ്പം നിൽക്കുമ്പോഴുണ്ടാകുന്ന ഗംഭീര്യതയും ഗൗരവവുമാണതിന് കാരണം.

ഈ അവസ്ഥയിൽ അവൻ ദിക്റ് ചൊല്ലിയാൽ ദോശങ്ങൾ അധികരിക്കുകയും ഉൾക്കാഴ്ചകൾ നഷ്ടപ്പെട്ട് ഹൃദയങ്ങൾക്ക് മങ്ങലേൽക്കുന്നതുമാണ്.കാരണം മുശാഹ എന്ന ഉന്നതമായ അവസ്ഥ ലഭിച്ചതിന് ശേഷം ദിക്റിന് പ്രസക്തിയില്ല. അപ്പോൾ ഏതെങ്കിലും ഒരു ശൈഖ് ദിക്റ്  ചൊല്ലാതിരിക്കുന്നതായി കണ്ടാൽ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച് അവർ ചൊല്ലുന്നുണ്ടങ്കിൽ അത് മുരീദുകളെ പഠിപ്പിക്കാനും മാതൃക കാണിക്കാനും വേണ്ടിയാണന്ന് നാം മനസ്സിലാക്കണം....

അത് കൊണ്ടാണ് ദിക്റിൻ്റെ ഉന്നതമായ ഈ അവസ്ഥ ലഭിച്ച സ്വൂഫികൾ പറയുന്നത്: മുശാഹദ എന്ന അവസ്ഥ കൈവരിച്ചതിന് ശേഷം ദിക്റിന് പ്രസക്തിയില്ല.....

നാഥൻ അനുഗ്രഹിക്കട്ടെ....
ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി, എടക്കുളം