Friday, September 18, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...


                          

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....

【തുടർച്ച....】

മദ്ഹബുകളും ഫിഖ്ഹും അഖീദ:യും തസ്വവ്വുഫു മെല്ലാം  തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്നാഹ്വാനം ചെയ്യുന്നവർ യഥാർത്ഥത്തിൽ സാധുക്കളായ സമുദായ മക്കളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ്. എന്തുകൊണ്ടെന്നാൽ പരിശുദ്ധ ഖുർആനിൻ്റെ ആശയങ്ങൾ റസൂലുല്ലാഹി (ﷺ) വിശദീകരിക്കാതെ ഉമ്മത്തിന് മനസ്സിലാവില്ല. അല്ലാഹു തആലാ പറഞ്ഞു;   وَ اََْنزلنا اليك الذكر        لتبين للناس ما نزل اليهم  (തങ്ങളിലേക്ക് നാം ഈ   ഗ്രന്ഥം ഇറക്കിയത് ജനങ്ങളിലേക്കവതീർണ്ണമായത് തങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുക്കു ൻ വേണ്ടിയാണ്) - അന്നഹ്ൽ - 44.

ഇരുപത്തിമൂന്ന് വർഷം കൊണ്ട് അവതരണം പൂർത്തിയായ  വിശുദ്ധ ഖുർആനിൻ്റെ വിവരണവും വ്യാഖ്യാനവുമാണ് തിരുനബി(ﷺ)യുടെ ജീവിതം മുഴുവൻ. അവിടുത്തെ സംസാരം, പ്രവൃത്തികൾ,  മൗനം തുടങ്ങിയവയെല്ലാം ഖുർആനിൻ്റെ വിശദീകരണമാണ്. ഇതിനാണ് ഹദീസ് എന്നു പറയുന്നത്. അപ്പോൾ ഖുർആനിൻ്റെ ആശയങ്ങൾ ഗ്രഹിക്കാൻ ഹദീസ് അറിഞ്ഞിരിക്കണം.ഹദീസ് അറിയാത്തവന് ഖുർആനികാശയങ്ങൾ മനസ്സിലാക്കാനാവില്ല. അപ്പോൾ എന്ത് മനസ്സിലായി?...  കേവലം ഒരു  പരിഭാഷകൊണ്ട് ഖുർആൻ മനസ്സിലാക്കാനാവില്ല. അങ്ങനെ മനസ്സിലാകുമെങ്കിൽ ഖുർആൻ മാത്രം മതിയാകുമായിരുന്നുവല്ലോ. തിരുദൂതരുടെ ﷺ ആവശ്യം എന്തായിരുന്നു? അറബി ഭാഷയിൽ ഇറക്കപ്പെട്ട ഖുർആൻ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്താമല്ലോ.എന്നിട്ടും എന്തിനാണ് അല്ലാഹു , ഖുർആൻ പഠിപ്പിക്കാൻ,

തിരുദൂതരെ നിയോഗിച്ചത്? ഖുർആൻ സൂക്തങ്ങളുടെ പദാനുപദ അർത്ഥം (ആയത്തുകളുടെ അർത്ഥം) അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനിലെ ആശയങ്ങളോ, വിധി വിലക്കുകളോഗ്രഹിക്കാനാവില്ല. അറബികൾക്ക് ഖുർആൻ വചനങ്ങളുടെ അർത്ഥം അറിയാമല്ലോ. പിന്നെയെന്തിന് അറബി ഭാഷയിൽ അവതരിപ്പിക്കപ്പെട്ട ഖുർആനി നോടൊപ്പം അല്ലാഹു തിരുദൂതരെ നിയോഗിച്ചു?! ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത് ഖുർആൻ വചനങ്ങളുടെ അർത്ഥം അറിഞ്ഞത് കൊണ്ട് മാത്രം ഖുർആനി കാശയ സാഗരങ്ങൾ ഗ്രഹിക്കാനോ, വിധി വിലക്കുകൾ മനസ്സിലാക്കാനോ തിരുദൂതർക്കല്ലാതെ മറ്റ് മനുഷ്യൻ മാർക്ക് സാധ്യമല്ല. അവിടുന്ന് വിശദീകരിച്ച് കൊടുത്താൽ മാത്രമേ ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റൂ. അത് കൊണ്ടാണ് മേൽപ്പറഞ്ഞ ആയത്തിൽ അല്ലാഹു തആലാപ റ ഞ്ഞത് ; "നബിയേ, തങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ വേണ്ടിയാണ് ഈ ഗ്രന്ഥം (ഖുർആൻ) തങ്ങളിലേക്ക് നാം ഇറക്കിത്തന്നത് "

അല്ലാഹുവിൻ്റെ കൽപ്പന പാലിച്ച്  അവിടുന്ന് 23 വർഷത്തെ ജീവിതം കൊണ്ട് ഖുർആൻ വിശദീകരിച്ചു. ആ വിശദീകരണങ്ങളാകുന്ന  ദശലക്ഷത്തിൽപ്പരമുണ്ടായിരുന്ന ഹദീസുകളിൽ നിന്നും ഇന്നവശേഷിക്കുന്ന ഏകദേശം പന്ത്രണ്ടായിരം ഹദീസുകൾ വച്ച് ഖുർആൻ മനസ്സിലാക്കാൻ ശ്രമിച്ചാൽ എത്രമാത്രം മനസ്സിലാകും?!!ചിന്തിച്ച് നോക്കൂ. ഇവിടെയാണ് "നിങ്ങൾക്കറിവില്ലെങ്കിൽ അറിവുള്ളവരോട് (ഖുർആൻ പണ്ഡിതരോട്) ചോദിക്കുവീൻ" - എന്ന മുൻ ചൊന്ന ആയത്തിൻ്റെ പ്രസക്തി. അപ്പോൾ ഖുർ ആനിലെ വിധി വിലക്കുകൾ മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന മതപണ്ഡിതന്മാർ പോലും പൂർവ്വികരായ, റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ മുഴുവനും പഠിച്ച മഹാപണ്ഡിതൻമാരെ - ഇമാമുകളെ - ആശ്രയിക്കുകയല്ലാതെ വേറൊരു വഴിയുമില്ല. അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കൂ എന്ന റബ്ബിൻ്റെ കൽപ്പന അനുസരിച്ച് കൊണ്ട് നമുക്ക് ആ മുൻഗാമികളായ ജ്ഞാനസമ്പൂർണ്ണരായ പർവ്വത സമാനരായ ആ ഇൽമിൻ്റെ നിറകുടങ്ങളെ- ഇമാമുകളെ - അ നുധാവനം ചെയ്യാം.ഫിഖ്ഹിലും അഖീദ: യിലും തസ്വവ്വുഫിലുമെല്ലാം അവർ രേഖപ്പെടുത്തി വച്ച മതനിയമങ്ങൾ അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യാം. അതായിരിക്കും ബുദ്ധിപരവും വിവേകപൂർണ്ണവുമായ തീരുമാനം.ഇത്രയും പറഞ്ഞത് അറബി ഭാഷയറിയുന്ന, ഖുർആനും ഹദീസും പഠിച്ച മതപണ്ഡിതൻമാരെ സംബന്ധിച്ചാണ്. അപ്പോൾ പിന്നെ അറബിയറിയാത്ത സാധാരണക്കാരായ ആളുകളുടെ സ്ഥിതിയെന്തായിരിക്കും?!!അവരോട് ഖുർആനും ഹദീസു മനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞാൽ അവർ എന്ത് ചെയ്യും?ഖുർആനിലെ ഏറ്റവും ചെറിയ സൂറത്തിൻ്റെ (اِنًااَعْطَيْناك الكوثر)  അർത്ഥം പോലും അറിയാത്ത ബഹു ഭൂരിപക്ഷം വരുന്ന സാധരണ ജനങ്ങളാട്, നിങ്ങൾ മദ്ഹബുകളേയും ഇമാമുകളേയും ഒക്കെ തള്ളിക്കളഞ്ഞ്  ഖുർ ആനിലേക്കും ഹദീസിലേക്കും മടങ്ങൂ - എന്നാവശ്യപ്പെട്ടാൽ അത് പ്രാവർത്തികമാക്കാൻ എത്ര പേർക്ക് കഴിയും ?!! ഇതാണിവിടെ മദ്ഹബ് നിഷേധികളായ വഹ്ഹാബികൾ ചെയത് കൊണ്ടിരിക്കുന്നത്.സത്യത്തിൽ സാധാരണക്കാർക്ക് അസാധ്യമായ ഈ കാര്യം അവരോട് കൽപ്പിച്ച് കൊണ്ടിരിക്കുന്ന തഖ്ലീദ് വിരോധികളായ വഹ്ഹാബികൾ അവരെ പറ്റിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. കാരണം ഖുർആനും ഹദീസും എന്തെന്നറിയാത്ത, അത് രണ്ടിൻ്റെയും പൊരുളറിയാത്ത സാധാരണക്കാരോട് നിങ്ങൾ മദ്ഹബ് വിട്ട്, പണ്ഡിതൻമാരെ തള്ളി കളഞ്ഞ് ഖുർ ആനിലേക്കും ഹദീസലേക്കും മടങ്ങൂ - എന്ന് പറഞ്ഞാൽ അവർ എങ്ങനെ മടങ്ങും? അവർക്കതിന് കഴിയില്ല.അപ്പോൾ അവർ എന്ത് ചെയ്യും. മതവിധികളിലും, വിശ്വാസ,കർമ്മാനുഷ്ടാനങ്ങളിലും അവരുടെ സംഘടനാ നേതാക്കൾ പറയുന്നത് അംഗീകരിക്കും. അത്ര തന്നെ. അപ്പോൾ അതും തഖ്ലീദ് (അറിവില്ലാത്തവൻ അറിവുള്ളവർ  പറയുന്നത് അംഗീകരിക്കൽ) ആണല്ലോ. ഖുർആനിൻ്റെയും ഹദീസിൻ്റെയും പേര് പറഞ്ഞ് ഈ തട്ടിപ്പാണ് ഇവർ നടത്തുന്നതെന്ന് സാധാരണക്കാരായ വഹ്ഹാബികൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാൽ പ്പിന്നെ ഇവരുടെ നേതാക്കൻമാർക്ക് അണികളെക്കിട്ടുമോ. അതിന്നായി ഇവർ പുകമറകൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇത്തരം കൊടും ചതിയൻമാരുടെ കെണിയിൽപ്പെട്ട്  ആ  സാധുക്കൾ ഈമാൻ നഷ്ടപ്പെട്ടവരായി നരകത്തിലേക്ക് കൂപ്പ് കുത്തും.  معاذ الله . ഇപ്പോൾ ഒരു കാര്യം വ്യക്തമായി. സുന്നികളും ഇതരരും തഖ്ലീദുകാർ (അറിവില്ലാത്തതിനാൽ അറിവുള്ളവരെ അനുകരിക്കന്നവർ) തന്നെ. വ്യത്യാസം ഒന്ന് മാത്രം. സുന്നികൾ മാതൃകയാക്കുന്നതും പിന്തുടരുന്നതും ഖുർആനും ഹദീസും മുഴുവനും പഠിച്ച പാണ്ഡിത്യത്തിൻ്റെ നിറകുടങ്ങളായ ഇമാമുകളെ. വഹ്ഹാബികളാകട്ടെ...  പൂർവ്വികരായ ഇമാമുകളെ അപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവും യോഗ്യതയുമില്ലാത്ത അൽപ്പൻമാരും മുറി മൊല്ലമാരുമായവഹ്ഹാബിസംഘടനാ നേതാക്കളേയും. ഇവിടെ ഏതാണ് ഉത്തമമെന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചു കൊള്ളട്ടെ. വഹ്ഹാബിമുറിമൊല്ല മാരുടെ ഖുർആൻ ഹദീസ് വാദം, തേനിൽ പൊതിഞ്ഞ വിഷമാണെന്നും മനസ്സിലാക്കുന്നത് നന്ന്. ഇനിയെങ്കിലും തിരിച്ചറിഞ്ഞോളൂ ഇന്ന് ഖുർആനും ഹദീസും മുറുകെപ്പിടിക്കാനുള്ള ഒരേയൊരു മാർഗ്ഗം , കർമ്മ ശാസ്ത്രത്തിൽ നാലാലൊരു മദ്ഹബും, അഖീദ: യിൽ അശ്അരി, മാതരീദി സരണികളും, അവലംബമാക്കി, തസവ്വുഫിൻ്റെ മാർഗ്ഗത്തിൽ മഹത്തുക്കളായ മശാഇഖുമാരുടെ പാത പിൻപറ്റുകയും ചെയ്യുക എന്നത് മാത്രമാണ്.

【തുടരും....】
സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
 +91 97475 84167

സ്വൂഫികളുടെ ജദ്ബ്

സ്വൂഫി ധാര


സ്വൂഫികളിൽ പെട്ട ഒരു വിഭാഗമാണ് മജ്ദൂബുകൾ. എന്താണ് ജദ്ബ് ?. ആരാണ് മജ്ദൂബ് ? അവരുടെ നിലയെന്ത് ? മറ്റുള്ളവരെ പരിപാലിക്കാൻ അവർക്ക് സാധിക്കുമോ ? നമുക്ക് പഠന വിധേയമാക്കാം....

സൃഷ്ടികളുടെ അവസ്ഥകൾ അറിയുന്നതിനെ തൊട്ട് ഹൃദയം മറയുകയും ഉന്നത ലോകത്തോട് ചേരുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ്.

ശൈഖ് അബ്ദുൽ കരീം അൽ ജീലിയ്യ് (റ ) പറയുന്നു: 

ജദ്ബെന്നാൽ നാമാവശേഷമാകലാണ് (താൻ , താനല്ലാത്തത് എന്ന ബോധം വേരറ്റ് പോകൽ )

ഇമാം കമാലുദ്ധീനുൽ ഖാശാ നി (റ) പറയുന്നു:

ഇലാഹിയ്യായ പ്രത്യേക പരിഗണനയിലൂടെ അടിമയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അദ്ധ്വാനവും കൂടാതെ അവനെ അല്ലാഹുവിലേക്കടുപ്പിക്കലാണ്. 

ഇമാം യാഫിഇ (റ) പറയുന്നു:

സ്വന്തത്തെ തൊട്ട് തിരിച്ച് കളയുകയും ബുദ്ധിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്ന ആത്മീയ കാര്യങ്ങൾ പൊടുന്നനെ ഉണ്ടാകലാണ് ജദ്ബ് കൊണ്ടുദ്ദേശിക്കുന്നത്.

ഇമാം ഇബ്നു അജീബ (റ) പറയ്യന്നു :

സ്നേഹാനുരാഗങ്ങളുടെ പ്രഭകൾ തുടർച്ചയായി വരുന്നതിനാൽ സ്വബോധം പൂർണമായി മറയലാണ് ജദ്ബ്.


ഇബ്നു അജീബ (റ) മറ്റൊരു സ്ഥലത്ത് ജദ്ബ് എന്നതിന്റെ ആശയം ഇങ്ങനെ വ്യക്തമാക്കുന്നു:

സൃഷ്ടികളെ കാണുന്നതിൽ നിന്ന് സ്രഷ്ടാവിനെ ദർശിക്കുന്നതിലേക്ക് ആത്മാവിനെ തട്ടിയെടുക്കലാണ് ജദ്ബ്.

ശൈഖ് മുഹമ്മദ് മുറാദ് അന്നഖ്ശബന്ദിയ്യ് (റ) പറയ്യുന്നു:

ജദ്ബ് രണ്ടിനമാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതാണ് ഒന്ന്. അത് പ്രത്യക്ഷമാണ്. ഇതിന് തൗഫീഖ് എന്ന് പറയും. രണ്ടാമത്തത് അടിമയുടെ ഭാഗത്ത് നിന്നുള്ളതാണ്. അത് പരോക്ഷമാണ്. അതിന് ആകർഷണം, പ്രേമം , അനുരാഗം എന്നൊക്കെ പറയപ്പെടും.

ജദ്ബും ഭ്രാന്തും 

ജദ്ബ് ഹൃദയത്തോട് ബന്ധിച്ച അവസ്ഥയും ഭ്രാന്ത് തലച്ചോറിനോട് ബന്ധിച്ച അവസ്ഥയുമാണന്നാണ് ജദ്ബും ഭ്രാന്തും തമ്മിലുള്ള അന്തരമായി പണ്ഡിതർ രേഖപ്പെടുത്തിയത്. അനുഭവ അനുഭൂതികളിലൂടെയുള്ള ആത്മീയ സഞ്ചാരമോ പ്രവേശനമോ ആണ് ജദ് ബത്തുൽ ഇലാഹിയ്യ (റബ്ബിന്റെ ഭാഗത്ത് നിന്ന് ആത്മാവിനെ റാഞ്ചിയെടുക്കൽ ) എന്ന് ഇമാം നാബുലുസി (റ) പറഞ്ഞതായി കാണാം.

മജ്ദൂബ്  

ജദ്ബിനെ വ്യത്യസ്ത നിലയിൽ വിശദീകരിച്ചത് പോലെ മജ്ദൂബിനെയും വിവിധ രൂപങ്ങളിൽ മഹാൻമാർ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ സ്വൂഫി സാങ്കേതികമായ നിർവ്വചനം ഇങ്ങനെയാണ്.

من جذبه الحق إلي حضرته وأولاه ما شاء من المواهب بلا كلفة ولا مجاهدة ولا رياضة

അല്ലാഹു അവന്റെ സന്നിധിയിലേക്ക് പിടിച്ച് വലിക്കുകയും പരിശീലന പരിശ്രമങ്ങളും പ്രയാസങ്ങളും കൂടാതെ അല്ലാഹു ഉദ്ദേശിച്ച ഔദാര്യങ്ങൾ നൽകുകയും ചെയ്തവനാണ് മജ്ദൂബ്.

ഇതേ ആശയം വിവിധ വാചകങ്ങളിലൂടെ നിരവധി പണ്ഡിതർ വ്യക്തമാക്കുന്നുണ്ട്. അവരിൽ പ്രധാനികളാണ് ഇമാം ജൂർ ജാനി (റ) , ഇമാം അഹ്മദ് ളിയാഉദ്ദീനുൽ കം ശഖാനി അന്നഖ്ശബന്ദി ,അൽ ഖുത്വ് ബുശ്ശഅറാനി (റ), ഇമാം ഹകീമുത്തുർമുദി (റ) , ശൈഖ് ഇസ്മാഈലുൽ ഹഖി അൽ ബറൂസവി (റ) , അബ്ദുൽ ഗനിയ്യു ന്നാബുലസി (റ) , ശൈഖ് ഇബ്നു അജീബ (റ) എന്നിവർ

മഹാനായജൂർ ജാനി (റ) മജ്ദൂബിനെ നിർവച്ചിച്ചത് ഇങ്ങനെ വായിക്കാം....

المجذوب: من اصطفاه الحق لنفسه، واصطفاه بحضرة أنسه، وأطلعه بجناب قدسه، ففاز بجميع المقامات والمراتب بلا كلفة المكاسب والمتاعب

كتاب التعريفات للشريف الجرجاني

അല്ലാഹു അവന് വേണ്ടി അവന്റെ സന്നിധി കൊള്ളെ തിരഞ്ഞടുക്കുകയും അവന്റെ പരിശുദ്ധി വേണ്ട വിധം വെളിവാക്കിക്കൊടുക്കുകയും തൻമൂലം അദ്ധ്വാനങ്ങളുടെയും പ്രയത്നങ്ങളുടെയും പ്രയാസം പേറാതെ എല്ലാ സ്ഥാനങ്ങളും പദവികളും കൊണ്ട് അവൻ വിജയിക്കുകയും ചെയ്തവനാണ് മജ്ദൂബ്.

മാധ്യമമായ ഒരു വഴികാട്ടിയില്ലാതെ അല്ലാഹു നേരിട്ട് അവനിലേക്ക് അടുപ്പിക്കുന്നവരാണ് മജ്ദൂബുകൾ എന്നാണ് മേൽ പറഞ്ഞതിന്റെ അർത്ഥം.

മഹാനായ ശൈഖ് അഹ്മദ് ളിയാഉദ്ധീനുൽ  കംശഖാനവിന്നഖ്ശബന്ദി (റ) പറഞ്ഞു:

ومعنی الولي علی وجهين . الاول : من ثبت له تصرف ولاية علی مصلحة دينية. والثانی : من ليس له ولاية التصرف بالفعل بل ثبت له ولاية التصرف بالقوة

فان قيل : کيف يکون وليا وليس له ولاية التصرف ?

الجواب : يجوز ان يکون وليا علی معنی ان الله تعالی قد تولی وتصرف فی جميع اموره , وهذا الولي ولي بالحق , إن سمع فبالحق يسمع وان ابصر فبالحق يبصر فهو فی عالم الحبوبية، والی هذا اشار بقوله تعالی  ”کنت له سمعا وبصرا“     (  جامع الاصول فی الاولياء )

വലിയ്യ് എന്നതിന്റെ ആശയം രണ്ട് വിധത്തിലാണ് : മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ക്രയവിക്രയാധികാരമുള്ളയാളാണ് വലിയ്യ് എന്നതാണ് ഒന്ന്.

രണ്ടാമത്തേത് കൈകര്യാധികാരം നിലവിലില്ലങ്കിലും ഫലത്തിൽ കൈകാര്യാധികാരം ഉള്ളയാളാണ് 

ഇയാൾ ഫലത്തിൽ വലിയ്യ് തന്നെയാണ്. "എന്തങ്കിലും കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ  ചെയ്യുന്നുവെങ്കിൽ അതല്ലാം അല്ലാഹുവിനെ കൊണ്ടാണ്.

ഇദ്ദേഹം അല്ലാഹുവിന്റെ ഇഷ്ടദാസരായ പ്രണയികളുടെ ലോകത്താണ് . "ഞാൻ അവന് കേൾവിയും കാഴ്ചയുമാകും " എന്ന അല്ലാഹുവിന്റെ വചനം സൂചിപ്പിക്കുന്നത് അതാണ്.

وهذا الولي لا يصلح ان يکون مربيا للخلق لانه فی قبضته تعالی مسلوب الاختيار عن نفسه ،  واذا کان مسلوب الاختيار عن نفسه فلا يصلح ان يکون مربيا للغير لان التصرف فی غيره يستدعی ولاية التصرف فی نفسه ، وهذا الولي مجذوب فی نفسه مسلوب التصرف فی نفسه فکان مسلوب التصرف فی غيره                        ( جامع الاصول فی الاولياء )

ഇങ്ങനെയുള്ള വലിയ്യ് സൃഷ്ടികളെ തർബിയ്യത്ത് ചെയ്യാൻ യോഗ്യനല്ല.കാരണം അവൻ സ്വന്തമായി നിയന്ത്രണം ഊരിയെടുക്കപ്പെട്ട് അല്ലാഹുവിന്റെ നിയന്ത്രണത്തിലും പിടിത്തത്തിലുമായിരിക്കും. സ്വന്തം കാര്യത്തിൽ സ്വയേഷ്ട പ്രവൃത്തി നീക്കം ചെയ്യപ്പെട്ടയാൾക്ക് മറ്റുള്ളവരെ പരിപാലിക്കാൻ പറ്റില്ലല്ലോ? ഈ വലിയ്യ് മജ്ദൂബും സ്വന്തമായി തന്നിലുള്ള സ്വയേഷ്ട പ്രവർത്തനം നീക്കപ്പെട്ടവനാകുന്നു. സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചയ്യുവാനുള്ള അധികാരം നീക്കപ്പെട്ടവന് മറ്റുള്ളവരിലുള്ള കൈകാര്യങ്ങളും ചെയ്യാൻ കഴിയില്ല എന്നുറപ്പാണല്ലോ.? അത് കൊണ്ട് തന്നെ ഈ മജ്ദൂബായ വലിയ്യിന് മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യുവാനും സാധിക്കുന്നതല്ല ...    

അൽപം വാചകങ്ങൾക്കപ്പുറം ഇമാം അഹ്മദ് ളിയാഉദ്ദീനുന്നഖ്ഷബന്ധി (റ) തുടർന്ന് പറയുന്നു:

المجذوب فی قبضته تعالی بمنزلة الصبي الرضيع تتصرف فيه يدُ القدرة کتصرف الوالدة فی ولدها، فهو فی حجر تربية المحبوبية يرضع بلبن کرم الربوبية

അല്ലാഹുവിന്റെ കരവലയത്തിലുള്ള ഈ മജ്ദൂബ് മുല കുടിക്കുന്ന കുട്ടിയുടെ സ്ഥാനത്താണ് . ഒരു മാതാവ് അവളുടെ കുട്ടിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പോലെ ഈ മജ്ദൂബിൽ അല്ലാഹുവിന്റെ നേരിട്ടുള്ള ഖുദ്റത്താണ് ( കഴിവ്) കൈകാര്യം നടത്തുന്നത്. ഈ മജ്ദൂബ് മഹ്ബൂബിയത്താകുന്ന തർ ബിയ്യത്തിന്റെ മടിത്തട്ടിലാണ്. റുബൂബിയ്യത്തിന്റെ ഔദാര്യമാകുന്ന പാൽ കുടിക്കുകയും ചെയ്യുന്നു. 

ويقول فيهم قد يربون فی حجر تربية ارادتنا    ويرضعون بلبن کرمنا 

അവരെ സംബന്ധിച്ച് അവൻ പറയും :

നമ്മുടെ ഇറാദത്താകുന്നതർബിയ്യത്തി (ഉദ്ദേശമാകുന്ന പരിപാലനം)ന്റെ മടിത്തട്ടിൽ അവർ വളരുകയും നമ്മുടെ ഉദാരത എന്ന പാൽ അവർ കുടിക്കുകയും ചെയ്യും

ചില നവയുഗ പണ്ഡിതർ ധരിച്ചു വെച്ചത്‌പോലെ മജ്ദൂബുകൾ തരം താഴ്ന്നവരല്ല. മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യാൻ പറ്റാത്ത ചിലർ സ്വൂഫികളിലുണ്ടങ്കിലും അല്ലാഹുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും പിടുത്തത്തിലുമായി ഉന്നത സ്ഥാനങ്ങൾ എത്തിച്ചവരാണന്ന് കഴിഞ്ഞ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. അവരുടെ വചനങ്ങൾ അല്ലാഹുവിന്റെതാണ്. കാഴ്ചയും കേൾവിയുമെല്ലാം അപ്രകാരമാണ്. ആ ഒരു ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണല്ലോ സുന്നികളായ നാം അത്തരം സ്വൂഫികളെ സമീപിച്ച് ആവലാതികൾ പറഞ്ഞ് പരിഹാരം തേടുന്നതും നേടുന്നതും.

മജ്ദൂബിന്റെ വെളിപാടുകൾ  

ശൈഖ് ഇബ്നു അജീബ (റ) പറയുന്നു:

فارباب الجذب يکشف لهم اولا من غير مجاهدة عن شهود الذات فيسکر بشهود نورها فينکر الواسطة اصلا وينکر الشرائع إلا انه مغلوب ثم يرد من شهود الذات الی شهود الصفات فلا يری الا صفات الحق تکثفت وظهرت وينکر الاثر ، ثم اذا شهد الصفات تعلق بالاسماء اللازمة لها، ثم يرجع الی شهود آثار، فيقوم باحکام عبوديته ( ايقاظ الهمم  )

 ജദ്ബിന്റെ ആളുകൾക്ക് അദ്ധ്വാനം കൂടാതെ ആദ്യം ദിവ്യ ദാത്തിന്റെ ദർശനം ലഭിക്കുന്നു. ദാത്തിന്റെ പ്രഭ കാരണമായി അവന് മത്ത് പിടിക്കുന്നു. തദനന്തരം എല്ലാ മാധ്യമവും ബാഹ്യ നിയമങ്ങളും അവൻ പാടേ നിഷേധിക്കുന്നു. എങ്കിലും ഈ അവസ്ഥ അവനിൽ അനിയന്ത്രിതമായതിനാൽ വിടുതിയുള്ളവനാണ് . സ്വയേഷ്ടപ്രകാരം ചെയ്യുന്നതല്ലാത്തതിനാൽ അവൻ ആക്ഷേപാർഹനുമല്ല. പിന്നെ ദാത്തിന്റെ ദർശനത്തിൽ നിന്ന്  അല്ലാഹുവിന്റെ വിശേഷണങ്ങൾ ദർശിക്കുന്നതിലേക്ക് അവനെ മടക്കപ്പെടും. അപ്പോൾ അവൻ അല്ലാഹുവിന്റെ വിശേഷണങ്ങൾ മാത്രമേ കാണുകയൊള്ളൂ. അതിന്റെ ശേഷിപ്പുകൾ കാണുന്നതല്ല.

പിന്നെ ഈ വിശേഷണങ്ങൾക്ക് അനിവാര്യമായ നാമങ്ങളോട് വിശേഷണങ്ങൾ ബന്ധിക്കുന്നതായി അവൻ ദർശിക്കും. പിന്നെ അവൻ അല്ലാഹുവിന്റെ സൃഷ്ടികളെ കാണുന്നതിലേക്ക് മടങ്ങുകയും അടിമത്വത്തിന്റെ നിയമങ്ങൾക്ക് വിധേയമായി നിലകൊള്ളുകയും ചെയ്യും.

ഇങ്ങനെയാണ് മജ് ദുബുകൾക്കുണ്ടാക്കുന്ന ദിവ്യബോധനങ്ങൾ (വെളിപാടുകൾ )

ജദ്ബും സുലൂക്കും 

ഔലിയാക്കളുടെ വിഭാഗങ്ങൾ വിശദീകരിച്ച പണ്ഡിത മഹത്തുക്കൾ തർബിയത്തിന് യോഗ്യരും അയോഗ്യരുമായ മഹാൻമാരെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. 

واعلم ان الناس فی الجملة علی اربعة اقسام : سالکون فقط ، مجذوبون فقط ، سالکون ثم جذوبون ، مجذوبون ثم سالکون

കേവല മജ്ദൂബ്, കേവല സാലിക്ക്,മജ്ദൂബായ സാലിക്ക്, സാലിക്കായ മജ്ദൂബ് എന്നിങ്ങനെ നാലായി വിഭജിച്ചതായി കാണാം. ജദ്ബും സുലൂക്കും അടിസ്ഥാനമാക്കിയാണ് ഈ നാല് വിഭാഗം തിരിയുന്നത്.

والسالکون علی عکس هذا فيستدلون بوجود آثاره علی وجود اسمائه وبوجود اسمائه علی وجود صفاته علی وجود ذاته کما تقدم. فنهاية السالکين وهي شهود الذات وهي بداية المجذوبين. ونهاية المجذوبين، وهي شهود الأثر بداية السالکين ولکن ليس بمعنی واحد  

ജദ്ബിന്റെ വഴി ആദ്യം ദാത്ത് ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും പിന്നെ ഹിക്മത്ത് ദർശിക്കലുമാണ്.

സുലൂക്കിന്റെ വഴി ആദ്യം അല്ലാഹുവിന്റെ നാമങ്ങൾ ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും അതിൽ നിന്ന് ദാത്ത് ദർശിക്കലുമാണ്.

സുലൂക്കിലൂടെ താഴെ നിന്ന് മുകളിലേക്ക് ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് പോകുകയും അതിന്റെ പൂർണ്ണത നേടിയ ശേഷം മറ്റൊരുരീതിയിൽ (ആദ്യമേ ഉണ്ടായിരുന്നതല്ലാത്ത )മുകളിൽ നിന്ന് താഴേക്ക് മടക്കപ്പെടും. ജദ്ബിൽ സുലൂക്കിലുള്ള തിന് വ്യത്യസ്ഥമായി ഒറ്റയടിക്ക് ആദ്യം തന്നെ ദാത്ത് ദർശിക്കുകയെന്ന ഉന്നതാവസ്ഥ പ്രാപിക്കുകയാണ്. പിന്നെ താഴേക്ക് വരികയാണ്. സാലിക്കുകളുടെ അവസാനംമജ്ദൂബകളുടെ ആരംഭവും മജ്ദൂബുകളുടെ അവസാനം സാലിക്കുകളുടെ ആരംഭവുമാണന്ന് സാരം. എന്നാൽ രണ്ടും ഒരേ നിലക്കല്ല താനും...

【തുടരും....】

                                                            തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം




സ്വർഗ്ഗവും നരകവും ( തുടർച്ച ) കൃഷി

  വാജിബാത്ത് മാല -144


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

بسم الله الرحمن الرحيم 

 ""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")


സ്വർഗ്ഗവും നരകവും ( തുടർച്ച )

കൃഷി

ഇമാം ബുഖാരി (റ) അബൂഹുറൈറ (റ) യിൽ നിന്ന് : നിശ്ചയം നബി (സ്വ) തങ്ങൾ പറഞ്ഞു: സ്വർഗ്ഗവാസികളിൽ പെട്ട ഒരാൾ കൃഷി ചെയ്യാൻ അല്ലാഹുവിനോട് അനുമതി ചോദിക്കും. അപ്പോൾ നിന്റെ ഉദ്ദേശാനുസരണം കാര്യങ്ങൾ ആകുന്നില്ലേ? എന്ന് അല്ലാഹു അയാളോട് ചോദിക്കുമ്പോൾ അതെ, എങ്കിലും ഞാൻ കൃഷി ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറയും. അപ്പോൾ അല്ലാഹു വിത്ത് വിതയ്ക്കാൻ പറയുകയും അയാൾ വിത്ത് വിതക്കുകയും ചെയ്യും. പെട്ടെന്ന് തന്നെ അത് മുളയ്ക്കുകയും വളരുകയും പർവ്വത സമാനങ്ങളായ വിളകൾ ലഭിക്കുകയും ചെയ്യും. അപ്പോൾ അല്ലാഹു അവനോട് പറയും: ""മനുഷ്യാ, അത് മുഴുവനും നീ എടുക്കൂ. കാരണം നിന്നെ ഒന്നും വയറ് നിറയ്ക്കുകയില്ല'' (എത്ര കിട്ടിയാലും മതിയാകില്ലല്ലോ?). ത്വബ്റാനി (റ) യും അബുശൈ്ശഖും (റ) അബൂ ഹുറൈറ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിൽ കടന്നാൽ ഒരാൾ എഴുന്നേറ്റ് പറയും. രക്ഷിതാവേ! കൃഷി ചെയ്യാൻ എനിക്ക് അനുവാദം നൽകൂ. അദ്ദേഹത്തിന് അല്ലാഹു അനുമതി നൽകും. അപ്പോൾ അദ്ദേഹം വിത്ത് വിതച്ച് തിരിയുമ്പോഴേക്കും ഓരോ കുലയുടെയും നീളം പന്ത്രണ്ട് മുഴമെത്തിയിരിക്കും. അവിടം വിടുന്നതിന് മുമ്പ് അവ പർവ്വത സമാനങ്ങളായ കൂമ്പാരങ്ങളായി മാറും.

കുതിര

അബ്ദുർറഹ്മാന് ബ്നു സാഇദയിൽ നിന്ന് : അദ്ദേഹം പറഞ്ഞു: എനിക്ക് കുതിര ഇഷ്ടമായിരുന്നു. അതിനാൽ സ്വർഗ്ഗത്തിൽ കുതിരയുണ്ടോ? എന്ന് ഞാൻ തിരുനബി (സ്വ) യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: ""നിന്നെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചാൽ മാണിക്യത്താലുള്ള ഒരു കുതിര സ്വർഗ്ഗത്തിൽ നിനക്കുണ്ടായിരിക്കുന്നതാണ്. അതിന് രണ്ട് ചിറകുകളുണ്ട്. നീ ഉദ്ദേശിക്കുന്നിടത്തെല്ലാം അത് നിന്നെയും കൊണ്ട് അതിവേഗം സഞ്ചരിക്കുന്നതാണ്''. തുർമുദി (റ) യും ബൈഹഖി (റ) യും ബുറൈദയിൽ നിന്ന് : "തിരുനബി (സ്വ) യോട് ഒരാൾ ചോദിച്ചു: സ്വർഗ്ഗത്തിൽ കുതിരയുണ്ടോ? തിരുനബി (സ്വ) പറഞ്ഞു: നീ ഉദ്ദേശിക്കുന്നിടത്ത് സ്വർഗ്ഗത്തിൽ നിന്നെയും കൊണ്ട് അതിവേഗം സഞ്ചരിക്കുന്ന, ചുവന്ന മാണിക്യത്താലുള്ള കുതിര വാഹനമായിട്ടുണ്ടാകും. സ്വർഗ്ഗത്തിൽ ഒട്ടകമുണ്ടോ? എന്ന് മറ്റൊരാൾ ചോദിച്ചു. ആദ്യത്തെയാൾക്ക് നൽകിയ മറുപടിയല്ല നബി നൽകിയത്. നബി (സ്വ) പറഞ്ഞു: അല്ലാഹു നിന്നെ സ്വർഗ്ഗത്തിൽ കടത്തിയാൽ നിന്റെ മനസ്സ് ആശിക്കുന്നതും നേത്രം രസിക്കുന്നതുമായ കാര്യങ്ങൾ സ്വർഗ്ഗത്തിൽ നിനക്കുണ്ടാകും.

 പക്ഷി

ബൈഹഖി (റ) ഹുദൈഫ (റ) യിൽ നിന്ന് : അദ്ദേഹം പറഞ്ഞു: നിശ്ചയം സ്വർഗ്ഗത്തിൽ ഒട്ടകസമാനമായ പക്ഷിയുണ്ട്. അബൂബക്കർ (റ) ചോദിച്ചു: നബിയേ, അവ സുഖലോലുപയാണോ? അവിടുന്ന് പറഞ്ഞു: അത് ഭക്ഷിക്കുന്നവൻ അവയേക്കാൾ സുഖലോലുപനാണ്. അബൂബക്കർ അത് ഭക്ഷിക്കുന്നവരിൽ പെട്ടയാളാണ്''. ഹന്നാദ് (റ) ഹസൻ ബസ്വരി (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം ഒട്ടകത്തെ പോലെയുള്ള പക്ഷി സ്വർഗ്ഗത്തിലുണ്ട്. അത് സ്വർഗ്ഗവാസിയുടെ അരികിൽ വരികയും അയാൾ അതിൽ നിന്നെടുക്കുകയും ഒന്നും ചുരുങ്ങാത്തത് പോലെ അത് പോകുകയും ചെയ്യും''.

ആട്

ഇബ്നു മാജ (റ) ഇബ്നു ഉമറി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""ആട് സ്വർഗ്ഗ ജീവികളിൽ പെട്ടതാണ്''. അബൂ ഹുറൈറ (റ) യിൽ നിന്ന് ബസ്സാർ (റ) : ""കോലാടിന് നിങ്ങൾ ഗുണം ചെയ്യുകയും അതിന്റെ ബുദ്ധിമുട്ട് നീക്കുകയും ചെയ്യുക. കാരണം അത് സ്വർഗ്ഗ ജീവികളിൽ പെട്ടതാണ്''. ഇബ്നു ഉമർ (റ) ൽ നിന്ന് : ""നിങ്ങൾ ആടുകളെ സംരക്ഷിക്കുക. കാരണം അത് സ്വർഗ്ഗീയ ജീവികളിൽ പെട്ടതാണ്''.

(തുടരും.)

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...-3

ത്വരീഖത്ത് തിരുത്തപ്പെടേണ്ട   തെറ്റിദ്ധാരണകൾ -3

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...

【തുടർച്ച....】

*ഇനി ഹദീസുകളുടെ കാര്യമെടുക്കാം. ഹിജ്റ മൂന്നാം നൂറ്റാണ്ട് വരെ പത്ത് ലക്ഷത്തിൽപ്പരം ഹദീസുകൾ മനഃപാഠമുള്ള ഹദീസ്‌ പണ്ഡിതൻമാരുണ്ടായിരുന്നു. അഹ്മദുബ്നു ഹൻബൽ (റ) അത്തരത്തിലുള്ള ഒരു മഹാനായിരുന്നു. അദ്ദേഹത്തിെൻ്റെ ഗുരുവര്യരായിരുന്ന ഇമാം ശാഫി ഇ (റ) യുടെ ഹദീസ് പാണ്ഡിത്യം പിന്നെ പറയേണ്ടതുണ്ടോ?! എന്നാൽ ആ മഹത്തുക്കൾ പഠിച്ചറിഞ്ഞ ദശലക്ഷത്തിൽപ്പരം ഹദീസുകളിൽ ഭൂരിഭാഗവും അവരോടൊപ്പം ഖബറിൽ പോയി. വളരേ ചെറിയ ഒരംശം മാത്രമേ ഭൂമഖത്ത് ഇന്നവശേഷിക്കുന്നുള്ളൂ. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ രണ്ട് ലക്ഷം ഹദീസുകളേ ഭൂമിക്ക് മുകളിൽ ബാഖിയായിരുന്നുള്ളൂവെന്ന് ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളിലാകട്ടെ; സ്വഹീഹാണെന്ന് വിധിയെഴുതപ്പെട്ട ഹദീസുകൾ ആവർത്തനം കഴിച്ച് ഏകദേശം പന്ത്രണ്ടായിരം മാത്രമേയുള്ളൂ......

നിലവിലുള്ള ഖുർആനിൻ്റെ പരിഭാഷയും, ഇത്രയും ഹദീസുകളും ( റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ഹദീസുകളുടെ 10%) വച്ച് നമ്മുടെ വിശ്വാസ കർമ്മ ആചാരാനുഷ്ടാനമേഖലകളിലെ മുഴുവൻ നിയമങ്ങളും ഗ്രഹിക്കാൻ കഴിയുമെന്നാണോ ഈ പമ്പരവിഡ്ഢികൾ ധരിച്ചു വച്ചിരിക്കുന്നത് ?! ഒരിക്കലുമില്ല......

*ഇവിടെയാണ് ഹിജ്റയുടെ രണ്ടും, മൂന്നും നൂറ്റാണ്ടുക ളിൽ മഹത്തുക്കളായ ഇമാമുകൾ ചെയ്ത തുല്യതയില്ലാത്ത സേവനങ്ങളുടെ വലുപ്പവും, മഹത്വവും ബോദ്ധ്യപ്പെടുക.*

ഖുർആനിൻ്റെ തഫ്സീറുകളും, ദശലക്ഷത്തിൽപ്പരം വരുന്ന ഹദീസുകളും ലഭ്യമായിരുന്ന കാലത്ത് തന്നെ വിശ്വാസപരമായും കർമ്മപരമായും, ആചാരാനുഷ്ടാനപരമായും ഖുർആൻ ഹദീസുകളിൽ നിന്ന് ലഭിക്കേണ്ട നിയമങ്ങളും, പാഠങ്ങളും കഠിനാധ്വാനം ചെയത് കണ്ടെത്തി ശാസ്ത്രീയമായി ക്രോഡീകരിച്ചു തന്ന മുൻഗാമികളായ ഇമാമുകളുടെ മഹത്തായ സേവനങ്ങൾ എത്രയോ വലുതാണ്.

فاسئلوااهل الذكر ان كنتم لا تعلمون

(നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ ഖുർആൻ പണ്ഡിതൻമാരോട് നിങ്ങൾ ചോദിക്കുവീൻ) ഖു. ശ. - അന്നഹ്ൽ - 43

''അപ്പോൾ ഖുർആനിക ജ്ഞാനങ്ങളും, ഖുർആനിൻ്റെ വ്യാഖ്യാനങ്ങളായ ഹദീസുകളും മുഴുവനും ലഭ്യമായിരുന്ന പ്രഥമ നൂറ്റാണ്ടുകളിലെ പണ്ഡിത മഹത്തുക്കളും, ഇമാമുകളും, ഖുർആൻ, ഹദീസുകളിൽ നിന്ന് കണ്ടെത്തി ക്രോഢീകരിച്ച നിയമങ്ങൾ, ആചാരാനുഷ്ടാനങ്ങൾ എന്നിവയാണ് നാല് കർമ്മ ശാസത്ര മദ്ഹബുകളും, അശ്അരീ, മാതുരീദി എന്നീ രണ്ട് വിശ്വാസസരണികളും, ആദ്ധ്യാത്മിക ശാസ്ത്രമാകുന്ന തസ്വവ്വുഫും....

ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളായ ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവ യഥാക്രമം വിവരിക്കുന്ന പ്രസ്തുത ശാസ്ത്ര ശാഖകളായ അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്‌ എന്നിവ ഒഴിച്ച് നിർത്തിക്കൊണ്ട് ഇസ്‌ലാം ദീനിനെ മനസ്സിലാക്കാൻ ഇന്നാർക്കും കഴിയില്ല. അത് കൊണ്ട് തന്നെ ഈ ശാസ്ത്രങ്ങൾ തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് പറയുന്നവരുടെ വങ്കത്തവും, അൽപ്പത്തവും, മൂഢത്തരവും, അപ്രായോഗികതയും സുതരാം വ്യക്തമാണ്.

ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ നിന്നും ഇന്ന് ലഭ്യമായ ഏകദേശം 10 % അറിവുകൾ മാത്രം കയ്യിൽ വച്ച് 100 % വും സ്വായത്തമാക്കിയ മുൻഗാമികളായ പണ്ഡിത മഹത്വുക്കളേയും ,അവർരേഖപ്പെടുത്തി വച്ച മതനിയമങ്ങളേയും, തള്ളിക്കളഞ്ഞ്, ഞങ്ങൾ പറയുന്നത് അംഗീകരിക്കണമെന്നും, ഞങ്ങൾക്കാണ് ഖുർആനും , ഹദീസും മൊത്തം തിരിഞ്ഞതെന്നും ഇന്നാരെങ്കിലും വാദിച്ചാൽ അവരുടെ പിന്നാലെ കൂടാനും, അവർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ബുദ്ധിയും, വിവേകവുമുള്ള ആരെയെങ്കിലും കിട്ടുമോ?!!..

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲*

【തുടരും....】

സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
 +91 97475 84167




വീട്ടിൽഖുർആൻ ഓതണം

ഹദീസുകളിലൂടെ ഇന്ന്-154
വീട്ടിൽഖുർആൻ ഓതണം

عَنْ عَبْدِ الرَّحْمَنِ بْنِ سَابِطٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " الْبَيْتُ الَّذِي يُقْرَأُ فِيهِ الْقُرْآنُ يَكْثُرُ خَيْرُهُ ، وَيُوَسَّعُ عَلَى أَهْلِهِ ، وَيَحْضُرُهُ الْمَلائِكَةُ ، وَيَهْجُرُهُ الشَّيَاطِينُ ، وَإِنَّ الْبَيْتَ الَّذِي لا يُقْرَأُ فِيهِ يُضَيَّقُ عَلَى أَهْلِهِ ، وَيَقِلُّ خَيْرُهُ ، وَيَهْجُرُهُ الْمَلائِكَةُ ، وَيَحْضُرُهُ الشَّيَاطِينُ ، الخ ".*
(مصنف عبد الرزاق)
അബ്ദുർറഹ്മാനിബ്നു സാബിത് (റ) നിവേദനം ചെയ്യുന്നു: മുത്ത് നബിﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നന്മ വര്‍ധിക്കുകയും, വീട്ടുകാര്‍ക്ക് (ഭക്ഷണം) വിശാലമാകുകയും, അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും, പിശാചുക്കള്‍ പുറത്ത് പോവുകയും ചെയ്യും.*

 ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീട്ടിൽ  വസിക്കുന്നയാളുകൾക്ക് സങ്കീര്‍ണമാക്കപ്പെടുകയും നന്മ കുറഞ്ഞുപോവുകയും ചെയ്യും. മലക്കുകള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിശാചുക്കള്‍ അവിടെ ആഗതരാവുകയും ചെയ്യും.*
  (മുസ്വന്നഫു അബ്ദുറസാഖ്)
  ♥️ഗുണ പാഠം♥️

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണല്ലോ? അത് പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം... അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഖുര്‍ആനുമായി നിത്യസമ്പര്‍ക്കമില്ലാത്തവന്റെ വിശ്വാസം ലഘുവായ പരീക്ഷണങ്ങളുടെ മുമ്പില്‍ പോലും പതറിപ്പോവും.*

ഖുര്‍ആന്‍ പഠനത്തെ പോലെ പാരായണത്തിനും വലിയ പ്രതിഫലമുണ്ട്. വിശ്വാസത്തിന്റെ പരിമളമാണത്. റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി ഓറഞ്ച് പോലെയാണ്. അതിന് നല്ല സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി കാരക്കപോലെയാണ്. രുചി ആസ്വാദ്യകരമാണെങ്കിലും അതിന് പരിമളമില്ല (ബുഖാരി).*

ഖുര്‍ആന്‍ പാരായണം അല്ലാഹു കല്‍പിച്ച പുണ്യകര്‍മമാണ്. പാരായണക്കാരെ അവന്‍ ഏറെ പുകഴ്ത്തുന്നതു കാണാം. ഖുര്‍ആന്‍ പറയുന്നു: താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ട നാഥന്റെ ഗ്രന്ഥം പാരായണം ചെയ്യുക (18/27).*

നിശ്ചയമായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നഷ്ടം സംഭവിക്കാത്ത പ്രതിഫലമാണ് കാംക്ഷിക്കുന്നത്. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ണമായും നല്‍കുവാനും അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനും വേണ്ടി (35/29,30). അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ...

അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


Thursday, September 17, 2020

ആ ശക്തിയാണ് നാം തിരിച്ചറിയേണ്ടത്...

ഉണർത്തുപെട്ടി

         18/09/2020
           FRIDAY
       30 Muharram 1442

 ആ ശക്തിയാണ് നാം തിരിച്ചറിയേണ്ടത്...

 സംസ്കാരസമ്പന്നവും വിവേകപൂർണവും സ്വഭാവശുദ്ധിയുമുള്ള ഒരു വ്യക്തിയായി നമ്മുടെ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ ചില കരുത്തുകൾ നമ്മിലേക്ക്‌ വന്നു ചേരണം...

 നമ്മുടെ ലക്ഷ്യം സാധ്യമാക്കുന്ന വഴികളെപ്പറ്റിയുള്ള സമഗ്രമായ അറിവ് ആർജിക്കാൻ നാം ശ്രമിക്കണം...

 അറിവുകളെ മികച്ച ഓർമശക്തിയിൽ സംരക്ഷിച്ചും, മോശപ്പെട്ട അറിവുകൾക്ക് വശപ്പെടാതെയും, അകാരണ ഭയങ്ങളിൽ പതറാതെയും നേരറിവുകളുടെ ശക്തികളെ നമ്മുടെ ബോധതലങ്ങളിൽ എത്തിക്കുക...

 അജ്ഞതയെ ഒഴിവാക്കി നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷത്കരിക്കുന്നതിനായ് അറിവുകളുടെ അളവ് നിരന്തരം വർധിപ്പിച്ചു കൊണ്ടിരിക്കു......

സ്വർഗ്ഗവും നരകവും* ( തുടർച്ച )*സന്താനം*


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :*
വാജിബാത്ത് മാല* 1

 *بسم الله الرحمن الرحيم* 
 
*""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ*

*തരത്താൽ വെളിവാക്കി പറയുന്നുണ്ടേ*

*ഉന്നൂൽ സുവർഗ്ഗവും നരകവുമേ*

*ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ""

*അസ്വ് ല് ആറ്:*  

*സ്വർഗ്ഗവും നരകവും* ( തുടർച്ച )

*സന്താനം*

അല്ലാമാ തുർമുദി (റ) അബൂ സഈദിൽ ഖുദ് രി (റ) ൽ നിന്ന് ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി സ്വർഗ്ഗത്തിൽ വെച്ച് തനിക്കൊരു സന്താനമുണ്ടാകാൻ ആശിച്ചാൽ ഗർഭധാരണവും പ്രസവവും ഒറ്റ നിമിഷത്തിലായിരിക്കും. അവൻ ആശിക്കുന്നത് പോലെ''. ഈ വിഷയത്തിലുള്ള പണ്ഡിതരുടെ അഭിപ്രായ വ്യത്യാസം തുർമുദി (റ) ഉദ്ധരിക്കുന്നു. താഊസ് (റ), നഖഈ(റ), മുജാഹിദ് (റ) എന്നിവരിൽ നിന്ന് അദ്ദേഹം ഉദ്ധരിച്ചു: ""നിശ്ചയം സ്വർഗ്ഗത്തിൽ സംയോഗമുണ്ട്. സന്താനമില്ല''. ഇവരുടെ അഭിപ്രായം സ്വർഗ്ഗത്തിൽ സന്താനോൽപാദനം ഇല്ലെന്നാണ്.

മറ്റൊരു വിഭാഗം പണ്ഡിതർ പറഞ്ഞു: അവൻ ആശിച്ചാൽ സ്വർഗ്ഗത്തിൽ സന്താനമുണ്ടാകുമെന്നാണ്. ഈ അഭിപ്രായത്തെ ഉസ്താദ് അബൂ സഹ് ലുസ്സ്വുഅ്ലൂക്കി (റ) പ്രബലമാക്കി. ഈ അഭിപ്രായത്തിന് ശക്തി നൽകുന്നതാണ് ഹന്നാദി (റ) ന്റെ ഹദീസിന്റെ ആദ്യഭാഗം: ""ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, സന്താനം പൂർണ്ണ സന്തോഷവും കൺകുളിർമയും നൽകുന്നതാണല്ലോ? സ്വർഗ്ഗവാസികൾക്ക് സന്താനമുണ്ടാകുമോ? അവിടുന്ന് പറഞ്ഞു: ആശിച്ചാൽ ഉണ്ടാകും.
 
സ്വർഗ്ഗത്തിൽ സന്താനോൽപാദനമില്ലെന്നത് കൊണ്ട് ഉദ്ദേശ്യം സാധാരണ ദുൻയാവിലേത് പോലെ സംയോഗം മുഖേനഇല്ലെന്നും സ്വർഗ്ഗത്തിൽ ഒരു സമയത്തും കൃഷിയില്ലാതിരിക്കെ ആഗ്രഹിക്കുമ്പോൾ കൃഷിയുണ്ടാകുന്നത് പോലെ ആഗ്രഹിക്കുമ്പോൾ സന്താനമുണ്ടാകുമെന്നാണ് സന്താനമുണ്ടാകുമെന്നതിന്റെ ഉദ്ദേശ്യം എന്ന് വ്യാഖ്യാനിച്ച് ഈ രണ്ട് അഭിപ്രായങ്ങളെ സമന്വയിപ്പിക്കാവുന്നതാണ്.
 
*രാഗവും ശ്രവണവും*

അല്ലാഹു പറയുന്നു: ""സത്യവിശ്വാസികളും സൽക്കർമ്മികളുമായവർ സ്വർഗ്ഗത്തിൽ സന്തോഷിപ്പിക്കപ്പെടുന്നവരാണ്'' (റൂം 15). അതായത് അവർ ആദരിക്കപ്പെടുകയും അവരുടെ മനസ്സുകൾ ആഗ്രഹിക്കുകയും നേത്രങ്ങൾ രസിക്കുകയും ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് അവർക്ക് ആനന്ദം നൽകപ്പെടുകയും ചെയ്യുന്നതാണ്. ""നിശ്ചയം സ്വർഗ്ഗത്തിൽ വെള്ളി മണികളുള്ള ചില വൃക്ഷങ്ങളുണ്ട്. സ്വർഗ്ഗവാസികൾ ആനന്ദകരമായ ശ്രവണം ഉദ്ദേശിക്കുമ്പോൾ അർശിന്റെ താഴെ നിന്ന് അല്ലാഹു ഒരു കാറ്റ് അയക്കുകയും ആ കാറ്റ് വൃക്ഷങ്ങളിൽ തട്ടുമ്പോൾ സുഖാനന്ദകരമായ ശബ്ദങ്ങളോടെ ആ മണികൾ ചലിക്കുകയും ചെയ്യുന്നതാണ്. ദുൻയാവിലെ ആളുകളെങ്ങാനും ആ ശബ്ദങ്ങൾ ശ്രവിച്ചാൽ അത്യാനന്ദത്താൽ അവർ മരിച്ചു പോകുന്നതാണ്'' എന്ന് ഈ ആയത്തിന്റെ വിശദീകരണത്തിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
 
ഉദ്ദൃത ആയത്തിന്റെ വിശദീകരണത്തിൽ യഹ്‌യ ബ്നു കസീറിൽ നിന്ന് ബൈഹഖി (റ) ഉദ്ധരിക്കുന്നു: ""അവരുടെ സന്തോഷം രാഗശ്രവണമാണ്''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസിയായ അടിമയുടെ തലഭാഗത്തും കാൽഭാഗത്തും രണ്ട് സ്വർഗ്ഗസുന്ദരികൾ ഇരിക്കുകയും മനുഷ്യഭൂത വർഗ്ഗങ്ങൾ കേട്ടതിൽ വെച്ചേറ്റവും മനോഹര ശബ്ദത്തിൽ രാഗം ആലപിക്കുകയും ചെയ്യുന്നതാണ്. അത് പിശാചുക്കളുടെ കുഴലൂത്തല്ല. മറിച്ച് അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും പരിശുദ്ധി വാഴ്ത്തലുകളുമാണ്. അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""ഞങ്ങൾ ആദരണീയ ഭർത്താക്കന്മാർക്ക് നൽകപ്പെട്ട സ്വർഗ്ഗസുന്ദരികളാണെന്ന'' ഗാനം സ്വർഗ്ഗീയസുന്ദരികൾ ആലപിക്കുന്നതാണ്''. ഈ വിഷയ സംബന്ധമായി ഇങ്ങനെനിരവധി ഹദീസുകൾ കാണാവുന്നതാണ്.

*സ്വർഗ്ഗീയ പാത്രങ്ങൾ*

അല്ലാഹു പറയുന്നു: വെള്ളിയാലുള്ള പാത്രങ്ങളും വെള്ളിയാലുള്ള (പളുങ്ക് പോലെ പുറമെ നിന്ന് ഉള്ള് കാണപ്പെടുന്ന) പാനപാത്രങ്ങളും കൊണ്ട് സ്വർഗ്ഗത്തിൽ അവർ പ്രദക്ഷിണം ചെയ്യപ്പെടുന്നതാണ്. (ഇൻസാൻ 15).  ""പാനപാത്രങ്ങൾ കൊണ്ടും സ്വർണ്ണത്താലുള്ള വലിയ തളികകൾ കൊണ്ടും സ്വർഗ്ഗത്തിൽ അവർ പ്രദക്ഷിണം ചെയ്യപ്പെടുന്നതാണ്'' (സുഖ്റുഫ് 71). ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നു ഉമർ (റ) ൽ നിന്ന് ബൈഹഖി (റ) ഉദ്ധരിക്കുന്നു. വ്യത്യസ്ത നിറങ്ങളുള്ള സ്വർണ്ണത്താലുള്ള എഴുപത് തളികകൾ കൊണ്ട് അവർപ്രദക്ഷിണം ചെയ്യപ്പെടുന്നതാണ്.
 
*സുഗന്ധ ചെടി*

ഇബ്നു ഉമർ (റ) ൽ നിന്ന് ഇബ്നു മുബാറക് (റ) ഉദ്ധരിച്ചു: ""സ്വർഗ്ഗീയ സുഗന്ധ ചെടികളുടെ നേതാവാണ് മൈലാഞ്ചി''

*(തുടരും.)*

*