Monday, September 21, 2020

ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന.

 ഹദീസുകളിലൂടെ ഇന്ന്-157

    ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന....

 حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي سَلَمَةُ بْنُ وَرْدَانَ، عَنْ أَنَسِ بْنِ مَالِكٍ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‌‏ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏"‏ ‏.‏ ثُمَّ أَتَاهُ فِي الْيَوْمِ الثَّانِي فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‏"‏ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏"‏ ‏.‏ ثُمَّ أَتَاهُ فِي الْيَوْمِ الثَّالِثِ فَقَالَ يَا نَبِيَّ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‏"‏ سَلْ رَبَّكَ الْعَفْوَ وَالَعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَإِذَا أُعْطِيتَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَقَدْ أَفْلَحْتَ ‏"‏

അനസ് (റ) വിൽ നിന്ന് നിവേദനം:  നബി ﷺ യെ സമീപിച്ച് ഒരാൾ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.” 

 പിന്നീട് രണ്ടാം ദിവസം അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു. 

നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.” 

 മൂന്നാം ദിവസവും അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു. 

നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”

 നിങ്ങൾക്കു ദുനിയാവിലും ആഖിറത്തിലും മാപ്പും സൗഖ്യവും ലഭിക്കുകയാണെങ്കിൽ നിങ്ങൾ വിജയികളിൽ ഉൾപ്പെട്ടിരിക്കുന്നു...

   【ഇബ്നുമാജ】

  ♥️ഗുണ പാഠം♥️

അല്ലാഹുവിന്റെ മാപ്പും സൗഖ്യവും ഔദാര്യമായി ലഭിച്ചാലെ ഏതൊരാൾക്കും ഈ ദുനിയാവിലും നാളെ ആഖിറത്തിലും രക്ഷയുള്ളൂ. 'ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും നന്മ നൽകണേ' എന്ന ദുആ പ്രസിദ്ധമാണല്ലോ. ആത്മാർത്ഥതയുടെയും നിഷ്കളങ്കതയോടെയും ദുആ ചെയ്യാനും അതിന് ഉത്തരം ലഭിച്ച് വിജയികളിൽപെടാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ....

അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്,

 السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂

 ഉണർത്തുപെട്ടി 

               21/09/2020

               MONDAY 

            03 Safar 1442


അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്, അറിവിന്റെ പ്രകാശം ജീവിതം ധന്യമാക്കും...

നമ്മുടെ മഹത്തായ ലക്ഷ്യം നേടിയെടുക്കാൻ നമ്മൾ ഒരു മഹാജ്ഞാനിയാകേണ്ട. എന്നാൽ ആ വഴികളെ അപകടരഹിതമാക്കാനായി അറിവുകൾ വേണ്ടുംവണ്ണം നേടിയിരിക്കണം...


പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും കണികയിലും കരുതിവെച്ചിരിക്കുന്ന അറിവുകളെ ഉൾക്കാഴ്ചയോടെ മനസ്സിലാക്കാനുള്ള ശ്രമം  തുടർന്നുകൊണ്ടേയിരിക്കണം...


മഹാന്മാർ എഴുതിവെച്ച അറിവുകൾ ഭാഗ്യമോ, വിഭൂതിയോ, വിസ്മയങ്ങളോ, ഇന്ദ്രജാലങ്ങളോ കൊണ്ടല്ല. മറിച്ച് അവർ നേടിയ അറിവുകളുടെ ബലത്തിൽ ഉണ്ടായിട്ടുള്ള ശുഭാപ്തിവിശ്വാസവും നിരന്തരപരിശ്രമവും കൊണ്ടാണ്...

നാഥനായ റബ്ബ് നാമേവരേയും നാഫിയായ ഇൽമ് പ്രധാനം ചെയ്യട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ......

റബ്ബ് സുബ്ഹാനഹുവത ആലാ നാമേവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 【തുടർച്ച....】

 തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 

【തുടർച്ച....】


പുത്തൻവാദികൾ  അഇമ്മത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ 'അഹ് ലുൽ അ ഹ് വാ ' ( താന്തോന്നികൾ ) ആണ്.മത വിധികളിൽ ഈ താന്തോന്നികൾ ഉണ്ടാക്കിത്തീർത്ത കുഴപ്പങ്ങൾ ചില്ലറയാണോ?!  

ضلوا فأضلوا 

(അവർ സ്വയം വഴിപിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും) എന്ന് ഹദീസിൽ വന്നിട്ടുള്ളത്പോലെ തഖ്ലീദ് വിരോധികളും തസ്വവ്വുഫ് നിഷേധികളും ദീനിൻ്റെ അഇമ്മത്തിനെ തള്ളിക്കളഞ്ഞ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട്  മതവിധികൾ കണ്ടെത്താനായി ഇജ്തിഹാദിൻ്റെ (ഗവേഷണത്തിൻ്റെ ) കവാടം തുറന്നിട്ടിരിക്കുകയാണ്. അവർക്കതിനർഹതയും യോഗ്യതയുമുണ്ടോയെന്ന് മുമ്പ് വിശദീകരിച്ചതിൽ  നിന്നും വ്യക്തമായിട്ടുണ്ടാകുമല്ലോ. മുഅമിനീങ്ങൾ ഖുർആൻ കൊണ്ടേ വിധിക്കാവൂ. ഖുർആൻ ശരീഫിൽ അല്ലാഹു തആലാ ഇറക്കിയ മതവിധികൾ അനുസരിച്ചേ സത്യവിശ്വാസികൾ വിധികൽപ്പിക്കാവൂ. ഖുർആനിൽ നിന്ന് നേരിട്ട് മത വിധികൾ കണ്ടെത്താൻ ഇന്ന് ആർക്കും കഴിയില്ലെന്ന് കാര്യകാരണസഹിതം മുമ്പ് വിവരിച്ചുവല്ലോ.

 വഹ്ഹാബി, മൗദൂദിയാദി പുത്തൻ വാദികൾ വളരേ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.തൻമൂലം വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹു വിൻ്റ വിധികൾ കണ്ടെത്താൻ കഴിയാതെ അവർ തോന്ന്യാസം വിധി പറയുകയും അങ്ങനെ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.ഇത് കുഫ് രിയ്യത്തിലേക്ക് വഴി തുറക്കുന്നതാണ്.

അല്ലാഹുവിൻ്റ വിധി വിലക്കുകൾ മനസ്സിലാക്കാതെ, ദീനിൻ്റെ നിയമങ്ങൾ അറിയാതെ തോന്ന്യാസം മതവിഷയങ്ങളിൽ വിധി പറഞ്ഞാൽ ഇസ് ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.

അല്ലാഹു തആലാ പറഞ്ഞു:  ومن لم يحكم بما انزل  الله فاولئك هم الكافرون

   (അല്ലാഹു ഇറക്കിയ കിത്താബ് (ഖുർആൻ) കൊണ്ട് വിധിക്കാത്തവരാരോ അക്കൂട്ടർ കാഫിറുകളാണ് )  

【അൽമാഇദ - 44】

ഇമാം സ്വാവി(റ) രേഖപ്പെടുത്തുന്നു; " (കർമ്മാനുഷ്ഠാനങ്ങളിൽ) 4 മദ്ഹബുകളുടെയും പുറത്തുള്ളവൻ (മദ്ഹബ് പിൻപറ്റാത്തവൻ) സ്വയം പിഴച്ചവും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. മിക്കവാറും അത് അവനെ കുഫ്റിലേക്ക് (സത്യനിഷേധത്തിലേക്ക്) എത്തിക്കുന്നതാണ്. എന്ത് കൊണ്ടെന്നാൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും ബാഹ്യാർത്ഥം പിടിക്കൽ കുഫ്റിൻ്റെ മൂലകാരണങ്ങളിൽപ്പെട്ടതാണ് ." 【സ്വാവി - 3, 10】

ഇത് വളരേ ഗൗരവമുള്ള വിഷയമാണ്. മദ്ഹബുകൾ തള്ളി, ഇമാമുകളെ തള്ളിക്കളഞ്ഞ്, പണ്ഡിതൻമാരെ അവഗണിച്ച് ഖുർആനും ഹദീസും മതി എന്ന്  ഗീർവാണം മുഴക്കുന്നവർ ഖുർആനിൻ്റെ തഫ്സീറുകളിൽ (വ്യാഖ്യാനങ്ങളിൽ) നിന്ന് സിംഹഭാഗവും നഷ്ടപ്പെടുകയും, പരിശുദ്ധ ഖുർആനിൻ്റെ വിവരണമാകുന്ന ഹദീസുകളിൽ നിന്ന് വളരേക്കുറഞ്ഞതൊഴികെ ബാക്കി മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികണ്ടെത്താനായി ഒരുമ്പെടുന്നവർ, ആനയെക്കാണാൻ പോയ അന്ധൻമാരെപ്പോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

 അതിനാൽ മത വിധികളറിയാൻ ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ സമ്പൂർണ്ണജ്ഞാനം നേടിയ പണ്ഡിതമഹത്തുക്കളായ മുൻഗാമികളെ - ഇമാമുകളെ - ആശ്രയിക്കാതെ അവരെ ആപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവില്ലാത്ത വഹ്ഹാബി മൗദൂദികളുടെ പിന്നാലെ കൂടിയാൽ ഉപരി സൂചിത ആയത്തിൻ്റെ അടിസ്ഥാനത്തിൽ കുഫ് രിയ്യത്തിൽ അകപ്പെടാനും ഈമാൻ നഷ്ടപ്പെടാനും സാധ്യത കളേറെയാണെന്ന മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. نعوذ بالله

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

സ്വർഗ്ഗവും നരകവും ( തുടർച്ച ) പറയുന്നതും പറയപ്പെടുന്നതും

 


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


വാജിബാത്ത് മാല -146

""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")


അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )

പറയുന്നതും പറയപ്പെടുന്നതും

സ്വർഗ്ഗാവകാശികൾ സ്വർഗ്ഗ പ്രവേശന ശേഷം പറയുന്നത് സംബന്ധിച്ച് പണ്ഡിതർ രേഖപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റുകയും ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് വസിക്കത്തക്ക രീതിയിൽ സ്വർഗ്ഗഭൂമിയെ ഞങ്ങൾക്ക് അനന്തരമാക്കിത്തരികയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതികളും. സൽകർമ്മികളുടെ പ്രതിഫലം വളരെ ഉത്തമം എന്ന് അവർ (സ്വർഗ്ഗവാസികൾ) പറയും'' (സുമർ 74). ""ഞങ്ങളിൽ നിന്ന് വ്യസനം നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതികൾ, നിശ്ചയം ഞങ്ങളുടെ രക്ഷിതാവ് കൂടുതൽ പൊറുക്കുന്നവനും അങ്ങേയറ്റം നന്ദിയുള്ളവനുമാണ് എന്ന് അവർ പറയും'' (ഫാത്വിർ 34).""ഞങ്ങളെ ഇതിലേക്ക് നേർവഴിയാക്കിയ അല്ലാഹുവിന് സ്തുതികൾ. അല്ലാഹു ഞങ്ങളെ നേർവഴിയാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് നേർവഴി സിദ്ധിക്കുമായിരുന്നില്ല. തമ്പുരാനെ തന്നെ സത്യം, നിശ്ചയം ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതർ സത്യം കൊണ്ടുവന്നു എന്ന് അവർ പറയുന്നതാണ്''. (അഅ്റാഫ് 43)

സ്വർഗ്ഗപ്രവേശനത്തിന് ശേഷം സ്വർഗ്ഗവാസികളോട് പറയപ്പെടുന്നത:് അല്ലാഹു പറയുന്നു: ""അവരെ വിളിച്ച് പറയപ്പെടും: നിങ്ങൾ ചെയ്ത കർമ്മങ്ങൾക്ക് പകരം സ്വർഗ്ഗം അനന്തരം നൽകപ്പെട്ടിരിക്കുന്നു'' (അഅ്റാഫ് 43). ""എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരോട് ചെന്ന് പറയും: നിങ്ങൾ ക്ഷമിച്ചതിന് പകരം നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ. മടക്കഭവനം വളരെ നന്നായിരിക്കുന്നു'' (റഅ്ദ് 23,24).

ദിക്ർ

സ്വർഗ്ഗവാസികളുടെ ദിക്റ് അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന തസ്ബീഹും അവനെ സ്തുതിക്കുന്ന തഹ്മീദുമാണ്. ജാബിർ (റ) ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ""ശ്വാസോച്ഛ്വാസം തോന്നിപ്പിക്കപ്പെടുന്നത് പോലെ അവർക്ക് തഹ്മീദും തസ്ബീഹും തോന്നിപ്പിക്കപ്പെടുന്നു''വെന്ന് തിരുനബി (സ്വ) പറഞ്ഞതായി കാണാം. ""മനുഷ്യന് അവശ്യമായ ശ്വാസോച്ഛ്വാസം നടത്തുന്നതിൽ അവന് യാതൊരു പ്രയാസവുമില്ലാത്തത് പോലെ സ്വർഗ്ഗവാസികളുടെ നാവുകളിലൂടെ അല്ലാഹുവിന്റെ ദിക്ർ ഉണ്ടാകുന്നതാണ്'' എന്നാണ് ഈ ഹദീസിന്റെ ആശയം. സ്വർഗ്ഗവാസികളുടെ ദിക്റ് ആയാസ രഹിതമാകുന്നതിന്റെ രഹസ്യം അല്ലാഹുവിന്റെ മഅ്രിഫത്ത് കൊണ്ട് അവരുടെ ഹൃദയങ്ങൾ പ്രകാശിക്കുകയും അവരുടെ നേത്രങ്ങൾ അവനെ കാണൽ കൊണ്ട് ആനന്ദിക്കുകയും അല്ലാഹുവിന്റെ വിശാല പൂർണ്ണ അനുഗ്രഹങ്ങൾ അവരെ പൊതിയുകയും അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ സ്നേഹം കൊണ്ട് നിറയുകയും അവരുടെ നാവുകൾ അല്ലാഹുവിന്റെ ദിക്ർ അനിവാര്യമാക്കുകയും ചെയ്തുവെന്നതാണ്''. ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്നവർ പറയും'' എന്ന് അല്ലാഹു പറഞ്ഞത് ഇവരെ സംബന്ധിച്ചാണ്. ""സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥന അല്ലാഹുവേ ! നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്നും അവരുടെ അഭിവാദ്യം സലാമുമാകുന്നു. അവരുടെ തേട്ടത്തിന്റെ അവസാനം സർവ്വസ്തുതികളും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' (യൂനുസ് 10) എന്ന ആയത്തിന്റെ വിശദീകരണങ്ങളിൽ മഹത്തുക്കൾ രേഖപ്പെടുത്തി. സ്വർഗ്ഗവാസികൾ ആശിക്കുന്നത് തേടൽ അവർ നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്ന് പറയലാണ്. അവർ അത് പറയുമ്പോൾ താമസം വിനാ അവർ തേടിയത് മുന്നിൽ സന്നിഹിതമാകുന്നതാണ്. ചില പണ്ഡിതർപറഞ്ഞു: ""ഈ വാക്ക് ( തമ്പുരാനേ, നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു) സ്വർഗ്ഗവാസികളുടെയും അവരുടെ സേവകരുടെയും ഇടയിലുള്ള അടയാളമാണ്. സ്വർഗ്ഗവാസികൾ ഭക്ഷണം ഉദ്ദേശിക്കുമ്പോൾ ഈ വാക്ക് പറയും. സേവകർ അപ്പോൾ തന്നെ സ്വർഗ്ഗവാസികൾ ആശിച്ച രീതിയിലുള്ള ഭക്ഷണം തളികകളിലായി കൊണ്ടുവന്ന് നൽകും. വിവിധ വർണ്ണങ്ങളിലുള്ള നിരവധി ഭക്ഷണങ്ങളുള്ള അനേക തളികകളുമായിട്ടാണ് സേവകർ സന്നിഹിതരാകുക. ഭക്ഷണം കഴിച്ച് വിരമിച്ചാൽ അല്ലാഹു അവർക്കത് നൽകിയതിന്റെ പേരിൽ അവർ അല്ലാഹുവിനെ സ്തുതിക്കുന്നതാണ്. അതാണ് ""അവരുടെപ്രാർത്ഥനയുടെ അവസാനം സർവ്വ സ്തോത്രങ്ങൾ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' വെന്ന് ഖുർആൻ വചനം വ്യക്തമാക്കുന്നത്.

അധികമുള്ളവർ

ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) എന്നിവർ ഇംറാനു ബ്നു ഹുസ്വൈൻ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""എനിക്ക് സ്വർഗ്ഗം കാണിക്കപ്പെട്ടു. സ്വർഗ്ഗവാസികളിൽ ഏറ്റവുമധികമായി ഫുഖറാക്കളെ -ദരിദ്രർ- ഞാൻ കണ്ടു. എനിക്ക് നരകം ദർശിക്കപ്പെട്ടു. അപ്പോൾ നരകവാസികളിലധികമായി സ്ത്രീകളെ ഞാൻ കണ്ടു''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗകവാടത്തിൽ ഞാൻ നിന്നു. അപ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ കൂടുതലും സാധുക്കളാണ്''. അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും കൂടുതൽ സാമർത്ഥ്യം ഇല്ലാത്തവരാണ്''. പണ്ഡിത ശ്രേഷ്ഠർ വിശദീകരിക്കുന്നു:” ""ദുൻയാവിന്റെ വിഷയത്തിൽ സാമർത്ഥ്യം ഇല്ലാത്തവരാണ് ഉദ്ദേശ്യം. പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ നിപുണരും ബുദ്ധിശാലികളുമാണ്''. ഇമാം അസ്ഹരി (റ) പറഞ്ഞു: ""നന്മ പ്രകൃതിയായവനാണ് സാമർത്ഥ്യം ഇല്ലാത്തവൻ. തിന്മയെ തൊട്ട് അവൻ അശ്രദ്ധനാണ്. എന്നല്ല തിന്മ അറിയുകതന്നെയില്ല''. അല്ലാമാ ദഹബി പറയുന്നു: ജനങ്ങളെ സംബന്ധിച്ച് നല്ല ധാരണയും ഹൃദയശുദ്ധിയും മികച്ചവരാണ് സാമർത്ഥ്യം ഇല്ലാത്തവർ''. 

അബൂഹുറൈറ(റ)യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഹൃദയങ്ങളുള്ള കുറെയാളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്''.  ഇതിനെ അല്ലാമാ ഖുർത്വുബി രണ്ട് തരത്തിൽ വ്യാഖാനിച്ചു. അതിലൊന്ന് : അവരുടെ ഹൃദയങ്ങൾ ഭയത്തിൽ പക്ഷികളുടെ ഹൃദയങ്ങൾ പോലെയെന്നാണ്. കാരണം ജീവികളിൽ ഭയമധികമുള്ളവയാണ് പക്ഷികൾ. രണ്ട്: ബലഹീനതയിലും നിർമ്മലതയിലും പക്ഷികളെ പോലെയെന്നാണ്. പക്ഷികളുടെ ഹൃദയങ്ങൾ പോലെ എല്ലാ ദോഷങ്ങളിൽ നിന്ന് മുക്തവും സർവ്വ ന്യൂനതകളിൽ നിന്നും മോചിതവുമായ ഹൃദയങ്ങൾ എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഭൗതിക കാര്യങ്ങളെ സംബന്ധിച്ച് അവർക്ക് യാതൊരു ബോധവുമുണ്ടാവുകയില്ല.

നിരകൾ

അബൂ ഹുറൈറ(റ)യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗനിരകൾ നൂറ്റി ഇരുപത് സ്വഫ്ഫുകൾ (നിരകൾ) ആണ്. അവയിൽ എൺപത് നിരകൾ ഈ സമുദായത്തിൽ പെട്ടവരാണ്. നാൽപത് നിരകൾ മറ്റ് സമുദായങ്ങളിൽ നിന്നുമാണ്''. ""സ്വർഗ്ഗവാസികൾ നൂറ്റിഇരുപത് നിരകളാണ്. അതിൽ നിന്ന് നിങ്ങൾ എൺപതാണ്''. എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. അബ്ദുല്ലാഹി ബ്നു സലാമി (റ) ൽ നിന്ന് : ""സൂറത്തുൽ വാഖിഅഃ 39-40ാം ആയത്തുകൾ അവതരിച്ചപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിലൊന്നാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ പകുതിയാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിൽ രണ്ടാണ്''. തിരുനബി (സ്വ) യുടെ സമുദായമാണ് സ്വർഗ്ഗവാസികളിലധികമെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നു.

(തുടരും.)


പാപമോചനം ലഭിക്കാൻ...

 

ഹദീസുകളിലൂടെ ഇന്ന്-156

 പാപമോചനം ലഭിക്കാൻ...

 وفى صحيح الحاكم عن جابر: (أن رجلا جاء إلى النبى صلى الله عليه وسلم وهو يقول: واذنوباه، مرتين أو ثلاثا. فقال له النبى صلى الله عليه وسلم: قل: اللهم مغفرتك أوسع من ذنوبى، ورحمتك أرجى عندى من عملى، فقالها ثم قال له: عد، فعاد، ثم قال له: عد، فعاد، فقال له: قم قد غفر الله لك). 

(أسباب المغفرة - ابن رجب الحنبلي)

 ഇമാം ഹാകിം (റ) അവിടുത്തെ സ്വഹീഹിൽ ജാബിർ (റ) വിൽ നിന്നുദ്ധരിക്കുന്നു : ഒരിക്കൽ  എന്റെ “പാപങ്ങളേയ്...” എന്ന് വിലപിച്ചു കൊണ്ട് ഒരു വ്യക്തി തിരുനബി ﷺ തങ്ങൾക്കരികിലെത്തി. (ഞാൻ ചെയ്തു പോയ പാപങ്ങളെയോർത്തിട്ട് പേടിയാകുന്നു, അവകൾ പൊറുപ്പിക്കാനാകുമോ) 

തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : താങ്കൾ ചൊല്ലുക : 


 اَللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذِنُوبِى، وَرَحْمَتُكَ أَرْجَى عِنْدِى مِنْ عَمَلِى 

(അല്ലാഹുവേ നിന്റെ മഗ്ഫിറത്‌ എന്റെ ദോഷത്തേക്കാൾ അതി വിശാലമാണ്, നിന്റെ കാരുണ്യം എന്റെ പ്രവർത്തനങ്ങൾക്കപ്പുറവും എനിക്ക് പ്രതീക്ഷയേകുന്നതുമാണ്) 

 അദ്ദേഹം അത് ചൊല്ലി. 

പിന്നീട് തങ്ങൾ ﷺ പറഞ്ഞു : “മടക്കിച്ചൊല്ലൂ” (ആവർത്തിച്ച് ചൊല്ലൂ) 

അദ്ദേഹം അത് മടക്കിച്ചൊല്ലി, 

പിന്നീട് തങ്ങൾ ﷺ വീണ്ടും പറഞ്ഞു : (വിണ്ടും) “മടക്കിച്ചൊല്ലൂ” 

അദ്ദേഹം വീണ്ടം  മടക്കിച്ചൊല്ലി. 

അപ്പോൾ തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : “ഇനി എഴുന്നേറ്റ് പൊയ്ക്കോളൂ അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു..."

  ♥️ഗുണ പാഠം♥️

ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധ ജലം കൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതും പരിഗണിക്കുന്നതും. ഖുര്‍ആന്‍ പറഞ്ഞു:

"തീര്‍ച്ചയായും അല്ലാഹു പശ്ചചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (അൽ ബഖറ/222)

ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്‍റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്ലാം നല്‍കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകി വൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്‍റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. ഇതൊക്കെ പറഞ്ഞു തന്നത് ലോകത്തിന്‍റെ ഗുരു മുഹമ്മദ് നബി(സ.അ) യാണ്. അനസ് ബ്നു മാലിക(റ) നിവേദനം. നബി(സ.അ) പറഞ്ഞു:" എല്ലാ ആദമിന്‍റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (തിര്‍മിദി, ഇബ് നു മാജ, അഹ്മദ്)

പാപമേശാത്ത ജീവിതത്തിന്‍റെ ഉടമയായിരുന്നിട്ടും ദിവസത്തില്‍ നൂറുതവണ അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു എന്ന് പ്രവാചക ശ്രേഷ്ഠർ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. തന്നില്‍ വിശ്വസിക്കുകയും തന്നെയനുസരിക്കുകയും ചെയ്യുന്ന അടിമകള്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളും വിഭവങ്ങളും നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന കാരുണ്യവാനായ റബ്ബിന്‍റെ ഉപദേശവും മറ്റൊന്നല്ല. ശരീരവും മനസ്സും മാലിന്യമുക്തമാക്കാൻ നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...

                                             അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


Saturday, September 19, 2020

നമുക്ക് പരസ്പരം സ്നേഹിക്കാം, അല്ലാഹുവിനു വേണ്ടി....

ഹദീസുകളിലൂടെ ഇന്ന്-155

നമുക്ക് പരസ്പരം സ്നേഹിക്കാം,  അല്ലാഹുവിനു വേണ്ടി....

*ﻋَﻦْ ﺃَﺑِﻲ ﺯُﺭْﻋَﺔَ ﺑْﻦِ ﻋَﻤْﺮِﻭ ﺑْﻦِ ﺟَﺮِﻳﺮٍ، ﺃَﻥَّ ﻋُﻤَﺮَ ﺑْﻦَ اﻟْﺨَﻄَّﺎﺏِ، ﻗَﺎﻝَ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﻥَّ ﻣِﻦْ ﻋِﺒَﺎﺩِ اﻟﻠَّﻪِ ﻷَُﻧَﺎﺳًﺎ ﻣَﺎ ﻫُﻢْ ﺑِﺄَﻧْﺒِﻴَﺎءَ، ﻭَﻻَ ﺷُﻬَﺪَاءَ ﻳَﻐْﺒِﻄُﻬُﻢُ اﻷَْﻧْﺒِﻴَﺎءُ ﻭَاﻟﺸُّﻬَﺪَاءُ ﻳَﻮْﻡَ اﻟْﻘِﻴَﺎﻣَﺔِ، ﺑِﻤَﻜَﺎﻧِﻬِﻢْ ﻣِﻦَ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ» ﻗَﺎﻟُﻮا: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺗُﺨْﺒِﺮُﻧَﺎ ﻣَﻦْ ﻫُﻢْ، ﻗَﺎﻝَ: «ﻫُﻢْ ﻗَﻮْﻡٌ ﺗَﺤَﺎﺑُّﻮا ﺑِﺮُﻭﺡِ اﻟﻠَّﻪِ ﻋَﻠَﻰ ﻏَﻴْﺮِ ﺃَﺭْﺣَﺎﻡٍ ﺑَﻴْﻨَﻬُﻢْ، ﻭَﻻَ ﺃَﻣْﻮَاﻝٍ ﻳَﺘَﻌَﺎﻃَﻮْﻧَﻬَﺎ، ﻓَﻮَاﻟﻠَّﻪِ ﺇِﻥَّ ﻭُﺟُﻮﻫَﻬُﻢْ ﻟَﻨُﻮﺭٌ، ﻭَﺇِﻧَّﻬُﻢْ ﻋَﻠَﻰ ﻧُﻮﺭٍ ﻻَ ﻳَﺨَﺎﻓُﻮﻥَ ﺇِﺫَا ﺧَﺎﻑَ اﻟﻨَّﺎﺱُ، ﻭَﻻَ ﻳَﺤْﺰَﻧُﻮﻥَ ﺇِﺫَا ﺣَﺰِﻥَ اﻟﻨَّﺎﺱُ» ﻭَﻗَﺮَﺃَ ﻫَﺬِﻩِ اﻵْﻳَﺔَ {ﺃَﻻَ ﺇِﻥَّ ﺃَﻭْﻟِﻴَﺎءَ اﻟﻠَّﻪِ ﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ} [ ﻳﻮﻧﺲ: ٦٢] (سنن أبي داود )*

ഉമര്‍ ബ്നുല്‍ ഖത്വാബ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ അരുളി: അല്ലാഹുﷻവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അവര്‍ അമ്പിയാക്കളൊ ശുഹദാക്കളൊ അല്ല. എന്നാല്‍, അന്ത്യനാളില്‍ അല്ലാഹുﷻവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ കണ്ട് അമ്പിയാക്കളും ശുഹദാക്കളും അവരോട് താൽപര്യം കാണിക്കും.*

 സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്‍റെ ദൂതരേ, അവരെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞു തന്നാലും...*

 പ്രവാചകർ ﷺ പറഞ്ഞു: രക്തബന്ധമൊ, സാമ്പത്തിക താൽപര്യമോ ഇല്ലാതെത്തന്നെ, അല്ലാഹുﷻവിന്‍റെ കാരുണ്യത്താല്‍ പരസ്പരം സ്നേഹിച്ചവരാണ് ആ ആളുകള്‍. അല്ലാഹുﷻവാണെ അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. അവര്‍ പ്രകാശവലയത്തിലുമായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. ജനങ്ങള്‍ ദു:ഖിക്കുമ്പോഴും അവര്‍ ദു:ഖിക്കുകയില്ല. ശേഷം നബി ﷺ സൂറത്തു യൂനുസിലെ 62ാം സൂക്തമായ, ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുﷻവിന്‍റെ ഇഷ്ടദാസന്മാർക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ എന്നര്‍ത്ഥമുള്ള ആയത്ത് ഓതുകയുണ്ടായി...
  (അബൂദാവൂദ്)

♥️ഗുണ പാഠം♥️

അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക് ഉറന്നൊഴുകണം എന്നതാണ് പ്രസ്തുത ദാനം നല്‍കിയ അല്ലാഹുവിന്‍റെ നിര്‍ദ്ദേശം. മനുഷ്യനെ മനുഷ്യനായി കാണാന്‍, മാനുഷിക ധര്‍മ്മങ്ങളെ പ്രതിഫലിപ്പിക്കാന്‍, പരിസരങ്ങളില്‍ സന്തോഷങ്ങളും സമാധാനങ്ങളും നിര്‍മ്മിക്കാന്‍, പകയും പോരുമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ ക്രിയാത്മകമായ പ്രയോഗത്തിലൂടെ സാധ്യമാകുന്നതാണ്.*
*വിശുദ്ധ ഇസ്ലാം പരസ്പര സ്നേഹത്തിന് അനിതരമായ പ്രേരണയാണ് നല്‍കുന്നത്. മനുഷ്യരഖിലം ഒരു മാതാവിന്‍റെയും പിതാവിന്‍റെയും മക്കളാണ് എന്ന സന്ദേശം ഉദ്ബോധിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സ്നേഹത്തെ സംബന്ധിച്ച ഇസ്ലാമിന്‍റെ അധ്യാപനം. സ്നേഹം ഫലദായകമാണ് എന്നതു പോലെത്തന്നെ പ്രതിഫലദായകവുമാണ്. പ്രപഞ്ച സ്രഷ്ടാവിന്‍റെ വിധികളെ മാനിച്ചു കൊണ്ടും അവന്‍റെ പ്രീതിയെ പ്രതീക്ഷിച്ചു കൊണ്ടും ആകുമ്പോഴാണ് അത് പ്രതിഫലദായകമാകുന്നത്.*
*അല്ലാഹുവിന്‍റെ പേരില്‍ പരസ്പരം സ്നേഹാദരവുകള്‍ കൈമാറി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന പദവി പോലും മറ്റുള്ളവര്‍ക്ക് താത്പര്യജനകമാണ്.*

*സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെ. സാധാരണ ജീവിതത്തിലെ ഇടപഴകലുകളില്‍ സംഭവിക്കാവുന്ന വൈയക്തിക പ്രശ്നങ്ങളെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ നിലയിലേക്ക് ഊഷ്മളമാക്കുവാനും നിഷ്കളങ്കമായ സ്നേഹവികാരം കൊണ്ടു മാത്രമേ സാധ്യമാകൂ. ആദര്‍ശ രംഗത്തെ സാഹോദര്യവും ആ വഴിയിലുള്ള സ്നേഹ പ്രകടനവും അല്ലാഹുവിന്ന് ഇഷ്ടമുള്ള സംഗതിയാണ്. ഒരു നബി വചനം വായിക്കുക:*
*അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) അരുളി:* *അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എന്‍റെ മഹത്വത്തിന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ച ആളുകളെവിടെ? എന്‍റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് എന്‍റെ തണലിട്ടു കൊടുക്കുന്നതാണ്.* *(മുസ്‌ലിം)*
*അമൂല്യമായ ഈ ഹൃദയ വികാരത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രകടനം അല്ലാഹുവിന്‍റെ സംപ്രീതിക്കും അന്ത്യദിനത്തിലെ അവന്‍റെ അനുഗ്രഹത്തിനും വഴിവെക്കുമെന്ന് സാരം. പരലോക ജീവിതത്തെ പ്രതീക്ഷിക്കുന്ന മുഅ്മിനുകള്‍ ശ്രദ്ധവെക്കേണ്ട സംഗതിയാണ് ഇക്കാര്യം. പടച്ചവന്‍റെ പ്രീതിയെ പ്രതി അന്യോന്യം സ്നേഹിക്കാനും, ആ സ്നേഹബന്ധം നിലനില്‍ക്കേ തന്നെ മരിച്ചു പോകാനും സാധ്യമാകുക എന്നത് മഹാഭാഗ്യമാണ്. അല്ലാഹു നമുക്ക് അതിന് ഭാഗ്യം നൽകട്ടെ, ആമീൻ...
        
                                        അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

സ്വർഗ്ഗവും നരകവും ( തുടർച്ച )വസീല, ഫള്വീല

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :*

\
വാജിബാത്ത് മാല-145

 
""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ
തരത്താൽ വെളിവാക്കി പറയുന്നുണ്ടേ
ഉന്നൂൽ സുവർഗ്ഗവും നരകവുമേ
ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:

സ്വർഗ്ഗവും നരകവും ( തുടർച്ച )

വസീല, ഫള്വീല

അബൂ സഈദിൽ ഖുദ്രി (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അല്ലാഹുവിന്റെയടുക്കലുള്ള ഏറ്റവും ഉയർന്ന പദവിയാണ് വസീല, അതിനാൽ എനിക്ക് വേണ്ടി അല്ലാഹുവിനോട് നിങ്ങൾ വസീല ചോദിക്കുക''. ""നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നുവെങ്കിൽ എനിക്ക് വേണ്ടി നിങ്ങൾ വസീല ചോദിക്കുക'' എന്ന് അലി (റ) യിൽ നിന്നുദ്ധരിക്കുന്ന ഹദീസിൽ കാണാം.

ഇബ്നു ഉമർ (റ) ൽ നിന്ന് ഇമാം മുസ്ലിം (റ) : നിശ്ചയം നബി (സ്വ) തങ്ങൾ പറഞ്ഞു: ""വാങ്ക് വിളിക്കുന്നയാളെ നിങ്ങൾ കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ നിങ്ങൾ പറയുക. പിന്നെ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. പിന്നെ എനിക്ക് വേണ്ടി അല്ലാഹുവിനോട് നിങ്ങൾ വസീല തേടുക. കാരണം അത് സ്വർഗ്ഗത്തിലെ ഒരു അത്യുന്നത സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസരിൽ ഒരാൾക്ക് മാത്രമേ അത് അനുയോജ്യമാകൂ. ആ ആൾ ഞാനാകുവാൻ ആഗ്രഹിക്കുന്നു. അതിനാൽ എനിക്ക് വേണ്ടി വസീല തേടുന്നവന് എന്റെ ശിപാർശ ബന്ധമായിരിക്കുന്നു''. ഇതിനോട് സമാനാശയമുള്ള ഒരു ഹദീസ് മവാഹിബുല്ലദുന്നിയ്യയിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ വിശദീകരണത്തിൽ അല്ലാമാസുർഖാനി (റ) വ്യക്തമാക്കുന്നു: നബി (സ്വ) ക്ക് വസീലത്ത്, ഫള്വീലത്ത് എന്ന ഉന്നതസ്ഥാനങ്ങൾ ലഭിക്കാൻ വേണ്ടി വാങ്കിന് ശേഷം പ്രാർത്ഥിക്കാനുള്ള കാരണം: മുഅ്മിനിന്റെ ആത്മീയാരോഹണവും അവനെഅല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമായ നിസ്കാരത്തിലേക്കുള്ള ക്ഷണമാണ് വാങ്ക്. അല്ലാഹു നമ്മെ അവനിലേക്ക് അടുപ്പിച്ചത് നബി (സ്വ) തങ്ങൾ മുഖേനെയാണ്. അപ്പോൾ അവനിലേക്ക് കൂടുതൽ നമ്മെ അടുപ്പിക്കുന്ന നിസ്കാരത്തിലേക്കുള്ള വിളിയായ വാങ്കിന് ശേഷം നബി (സ്വ) തങ്ങൾക്ക് അല്ലാഹുവിന്റരികിൽ ഉന്നത സ്ഥാനവും സാമീപ്യവും ലഭിക്കാനുള്ള പ്രാർത്ഥന തീർത്തും അനുയോജ്യമാണ്.
 
അൽഹാഫിള് ഇമാദുദ്ദീൻ ബ്നു കസീർ വ്യക്തമാക്കി : വസീല എന്നത് സ്വർഗ്ഗത്തിലുള്ള അത്യുന്നത സ്ഥാനത്തിന്റെ പേരാണ്. അത് സ്വർഗ്ഗത്തിൽ തിരുനബിയുടെ സ്ഥാനവും പദവിയുമാണ്. സ്വർഗ്ഗയിടങ്ങളിൽ നിന്ന് അർശിലേക്ക് ഏറ്റവും അടുത്തതാണത്. മറ്റുള്ളവർ പറഞ്ഞു: ""അടുക്കുക എന്നർത്ഥം വരുന്ന പദത്തിൽ നിന്നുള്ളതാണ് വസീല. ഉന്നതമായ സ്ഥാനമെന്നർത്ഥത്തിലും ഇത് പ്രയോഗിക്കലുണ്ട്. തിരുനബി (സ്വ) അല്ലാഹുവിന്റെ സൃഷ്ടികളിൽ മഹോന്നതരും അല്ലാഹുവിനെ ഏറ്റവും അറിയുന്നവരും അല്ലാഹുവിനോട് അത്യധികം ഭയഭകതിയുള്ളവരും അവനെഅങ്ങേയറ്റം സ്നേഹിക്കുന്നവരുമായപ്പോൾ അവിടുന്നിന്റെ സ്ഥാനം അല്ലാഹുവിലേക്ക് ഏറ്റവും അടുത്തതായി. അത് സ്വർഗ്ഗത്തിലെ അത്യുന്നത പദവിയാണ്. നബി (സ്വ) തങ്ങൾക്ക് വേണ്ടി അത് തേടുവാൻ തന്റെ ഉമ്മത്തിനോട് തങ്ങൾ കൽപിച്ചത് ഈ തേട്ടം മുഖേനഅവർക്കും അടുപ്പവും കൂടുതൽ ഈമാനും നേടാൻ വേണ്ടിയാണ്. മറ്റാർക്കും ലഭിക്കാത്ത ഒരു പ്രത്യേക പദവിയാണ് ഫള്വീല.  ഇത് മറ്റൊരു പദവിയാകാനും വസീല തന്നെയാകാനും സാധ്യതയുണ്ട്.

*തിരുവിവാഹം*

സ്വർഗ്ഗത്തിലെ അത്യുത്തമവും അത്യാനന്ദകരവുമായ കാര്യമാണ് തിരുനബി (സ്വ) യുടെ വിവാഹം (തൃക്കല്ല്യാണം). മർയം ബീവി (റ), ആസിയാ ബീവി (റ), മൂസാനബിയുടെ സഹോദരി ബീവി കുൽസും (റ) എന്നീ മഹതികളെയാണ് തിരുനബി (സ്വ) സ്വർഗ്ഗത്തിൽ വിവാഹം ചെയ്യുന്നത്. ഇത് സംബന്ധമായി നിരവധി ഹദീസുകൾ ഉള്ളതും അനേക പണ്ഡിതർ ഉദ്ധരിച്ചിട്ടുള്ളതുമാണ്. അതിനാൽ മഹത്തായ ഈ തൃക്കല്ല്യാണം കെട്ടുകഥയല്ലെന്ന് സ്ഥിരപ്പെടുന്നു. ഇവ്വിഷയകമായി വന്ന നിരവധി ഹദീസുകളിൽ ചിലത് കാണുക.
 
ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""മർയം ബിൻത് ഇംറാൻ, ഫിർഔനിന്റെ ഭാര്യ (ആസിയ ബിൻത് മുസാഹിം), മൂസാനബി (അ) യുടെ സഹോദരി എന്നിവരെ നിശ്ചയം അല്ലാഹു സ്വർഗ്ഗത്തിൽ എനിക്ക് വിവാഹം ചെയ്തു തരുന്നതാണ്''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാനബിയുടെ സഹോദരി കുൽസും എന്നിവരെ നിശ്ചയം അല്ലാഹു എന്റെ ഭാര്യമാരാക്കുമെന്ന് എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു''. ഇബ്നു അബ്ബാസി (റ)ൽ നിന്ന് : "" മരണാസന്ന രോഗത്തിലായ ഖദീജ ബീവി (റ) യുടെ അടുക്കൽ തിരുനബി (സ്വ) പ്രവേശിച്ചു. ബീവി ഖദീജ (റ) യോട് അവിടുന്ന് പറഞ്ഞു: നിന്റെ സഹകളത്രങ്ങളെ (ഭർത്താവിന്റെ മറ്റു ഭാര്യമാർ) കണ്ടുമുട്ടിയാൽ നീ അവർക്ക് എന്റെ സലാം പറയണം. ഖദീജ ബീവി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! അങ്ങ് എനിക്ക് മുമ്പ് വിവാഹം ചെയ്തിട്ടുണ്ടോ? തിരുനബി (സ്വ) പറഞ്ഞു: ഇല്ല, എങ്കിലും മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാ നബിയുടെ സഹോദരി കുൽസും എന്നിവരെ അല്ലാഹു എനിക്ക് വിവാഹം ചെയ്തു തരുന്നതാണ്. ഇമാം ദൈലമി (റ) ആഇശ ബീവി (റ) യിൽ നിന്ന്: മഹതി പറയുന്നു: ""നബി (സ്വ) തങ്ങൾ സന്തോഷവാനായി മഹതിയുടെ അടുക്കൽ ചെന്ന് പറഞ്ഞു: ആഇശാ! നീ അറിഞ്ഞോ? മർയം ബിൻത് ഇംറാൻ, മൂസാ നബിയുടെ സഹോദരി കുൽസും, ഫിർഔനിന്റെ ഭാര്യ ആസിയ എന്നിവരെ നിശ്ചയം അല്ലാഹു സ്വർഗ്ഗത്തിൽ എന്റെ ഭാര്യമാരാക്കിയിരിക്കുന്നു''.
 
അല്ലാഹു തആല ഇവരെ സ്വർഗ്ഗത്തിൽ വെച്ച് വിവാഹം ചെയ്തു കൊടുക്കുമെന്ന് ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. നൂഹ് നബിയുടെ സഹോദരിയും സ്വർഗ്ഗത്തിൽ അവിടുന്നിന്റെ ഭാര്യയാകുമെന്നും ചില പണ്ഡിത ശ്രേഷ്ഠർ ഉദ്ധരിക്കുന്നു. മൂസാനബിയുടെ സഹോദരിയുടെ പേര് കുൽസും എന്നാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ചില നിവേദനങ്ങളിൽ ഹലീമ എന്ന് കാണാം. മുആദ് ബ്നു ജബൽ (റ) ൽ നിന്ന്: നിശ്ചയം നബി (സ്വ) തങ്ങൾ ഖദീജ ബീവി (റ) യുടെ അടുക്കൽ ചെന്നു. ബീവി അവർകൾ മരണാസന്നയായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. വിഷമമുണ്ടോ ഖദീജാ! നിശ്ചയം വിഷമങ്ങളിൽ അല്ലാഹു ധാരാളം നന്മകൾ നിശ്ചയിച്ചിരിക്കുന്നു. നിന്റെ സഹകളത്രങ്ങളെ കണ്ടാൽ നീ അവരോട് എന്റെ സലാം പറയണം. അപ്പോൾ ഖദീജ ബീവി (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ ആരൊക്കെയാണ്? അവിടുന്ന് പറഞ്ഞു: അവർ മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാ നബി (അ) യുടെ സഹോദരി ഹലീമ എന്നിവരാണ്. സന്താന സമൃദ്ധിയും രഞ്ജിപ്പുമുണ്ടാകട്ടെ എന്ന് ഖദീജ ബീവി (റ) മംഗളമാശംസിച്ചു''.

സൂറത്തുത്തഹ്രീം അഞ്ചാം ആയത്തിലെ അവസാനത്തെ ഭാഗമായ ""കന്യകകളെയും വിധവകളെയും തങ്ങൾക്ക് അല്ലാഹു പകരമാക്കിയേക്കാം'' എന്നതിന്റെ വ്യാഖ്യാനത്തിൽ മഹാരഥന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾ ഇവ്വിഷയകമായി പരാമർശം നടത്തിയിട്ടുണ്ട്. ചില പണ്ഡിത കേസരികൾ പറയുന്നു: ""ഈ വാചകത്തിലെ "വിധവകൾ' എന്നത് കൊണ്ട് ഉദ്ദേശ്യം ആസിയ ബീവി (റ) യും നൂഹ് നബി (അ) യുടെ സഹോദരിയുമാണ്. "കന്യകകൾ' എന്നത് കൊണ്ട് ഉദ്ദേശ്യം മർയം ബീവി (റ) യും മൂസാനബി (അ)യുടെ സഹോദരിയുമാണ്. തിരുനബി (സ്വ) ക്ക്  ഇവരെ സ്വർഗ്ഗത്തിൽ വിവാഹം ചെയ്ത് കൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു''. ഹദീസുകൾക്ക് പുറമെ, തൃക്കല്ല്യാണത്തിലേക്ക് ഖുർആനും സൂചിപ്പിക്കുന്നുവെന്നാണ് ഈ മഹത്തുക്കൾ പറഞ്ഞതിന്റെ സാരം. അബുലൈ്ലസ് (റ) പറഞ്ഞു: സ്വർഗ്ഗത്തിൽ വിവാഹസദ്യ ഉണ്ടാകുകയും അതിനായി സ്വർഗ്ഗീയവാസികൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്''.
 
തിരുനബി (സ്വ) യുടെ സ്വർഗ്ഗത്തിലുള്ള തൃക്കല്ല്യാണം ഖുർആനും നിരവധി ഹദീസുകളും സ്ഥിരപ്പെടുത്തുന്ന യാഥാർത്ഥ്യവും സ്വർഗ്ഗവാസികൾക്ക് മുഴുവൻ സന്തോഷദായകവുമാണെന്ന് ചുരുക്കം.

(തുടരും.)